കർക്കടകവും പെരുമഴയും; കോഴിവില കുത്തനെ വീണു

Share our post

കർക്കടകത്തിനൊപ്പം കനത്ത മഴയും കൂടിയായതോടെ ഇറച്ചിക്കോഴിവില കാര്യമായി കുറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ചില്ലറവില 100-105 രൂപയായിരുന്നത് ചൊവ്വാഴ്ച 90-95 രൂപയായി താഴ്ന്നു. ചിലയിടങ്ങളിൽ ഇതിൽക്കുറഞ്ഞ വിലയിലും വിൽക്കുന്നുണ്ട്. യാത്രക്കൂലി, ലഭ്യത എന്നിവയനുസരിച്ചാണ് ഓരോസ്ഥലത്തും വിലനിർണയം.

രണ്ടാഴ്ച മുൻപുവരെ 145 രൂപയോളമായിരുന്നു വില. അതിനുംമുൻപ് 170 രൂപ വരെയെത്തിയിരുന്നു. ഏതാനും ദിവസത്തിനുള്ളിലാണ് വില 100-ൽ താഴെയെത്തിയത്. മഴക്കാലത്ത് വിൽപ്പന കൂടാറാണ് പതിവെങ്കിലും കർക്കടകത്തിൽ തിരിച്ചാണ്. ഒട്ടേറെപ്പേർ കോഴിവിഭവങ്ങൾ ഉപേക്ഷിക്കുന്നതാണ് കാരണം. മഴ ശക്തമായതോടെ ഹോട്ടലുകളിലെ കച്ചവടം കുറയുകയും ചെയ്തു.

കോഴി ഇറച്ചിപ്പരുവത്തിലെത്തിക്കുന്നതിന് 90 രൂപയോളം ചെലവുവരും. കർഷകന് കിട്ടുന്നത് 70 രൂപയാണ്. മുൻപ് 90 രൂപ വരെയുണ്ടായിരുന്നു. മഴ കനത്താൽ വരുംദിവസങ്ങളിലും താഴ്ന്നവില തുടരാനാണ് സാധ്യതയെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!