Connect with us

Breaking News

തൊഴിലുറപ്പിൽ ഇനി കടുത്ത നിരീക്ഷണം; പലർക്കും ജോലി നിർത്തേണ്ടി വരുമെന്ന് ആശങ്ക

Published

on

Share our post

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലികളുടെ നിരീക്ഷണം കർശനമാക്കാനൊരുങ്ങുന്നു. നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഹാജർ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പായ എൻ.എം.എം.എസിൽ ഓരോദിവസത്തെ ജോലിയുടെ പൂർത്തീകരണംകൂടി അതത് ദിവസം രേഖപ്പെടുത്തേണ്ടിവരും. ഓരോദിവസവും നിശ്ചിതജോലി പൂർത്തീകരിച്ചാൽ മാത്രമേ മുഴുവൻ വേതനവും ലഭിക്കയുള്ളൂ. ജോലിയുടെ അളവ് കുറഞ്ഞാൽ അതിനനുസരിച്ച് വേതനവും കുറയും.

ജോലിയുടെ അളവ് രേഖപ്പെടുത്തുന്നതിനായി എൻ.എം.എ. എസ്.ആപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന നടപടി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നാണ് കരുതുന്നത്. ഓരോദിവസവും നിശ്ചിതജോലി പൂർത്തിയാക്കണമെന്നത് തൊഴിലുറപ്പിൽ മുമ്പുമുതലുള്ള വ്യവസ്ഥയാണെങ്കിലും ഇത് കർശനമായി നിരീക്ഷിച്ചിരുന്നില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും 50നും 60നും ഇടയിൽ പ്രായമുള്ളവരും പലരും ശാരീരികമായ പ്രയാസം നേരിടുന്നവരുമായതിനാലാണ് ഇളവ് നൽകിയിരുന്നത്.

ആപ്പ് വഴി നിരീക്ഷണം കർശനമാക്കുന്നതോടെ ഒരുദിവസം നിശ്ചിത അളവിൽ ജോലിയെന്നത് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത സാഹചര്യമാകും. ജോലി നിർത്തേണ്ടിവരുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്. എൻ.എം.എം.എസ്. ആപ്പ് വന്നപ്പോൾ സ്മാർട്ട്ഫോണില്ലാത്തതിനെത്തുടർന്ന് പല സംഘങ്ങളിലും പിരിവിട്ടാണ് ഫോൺ വാങ്ങിയത്.

തൊഴിലുറപ്പിൽ രാജ്യത്ത് 15.28 കോടി ആക്ടീവ് വർക്കർമാരുണ്ട്. കേരളത്തിൽ 25.9 ലക്ഷവും. ഇതിൽ 20.2 ലക്ഷവും സ്ത്രീകളാണ്. ഓഗസ്റ്റ് ഒന്നുമുതൽ ഓരോ പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ പാടില്ലെന്ന് കേന്ദ്രനിർശേവുംകൂടി വന്നതോടെ തൊഴിൽദിനങ്ങളും കുറയും.

തൊഴിലുറപ്പിൽ തൊഴിലാളികൾ കൊണ്ടുവന്നിരുന്ന പണിയായുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനായി നൽകിവന്നിരുന്ന കൂലി ഇപ്പോഴില്ല. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മാർഗനിർദേശങ്ങളിൽ കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഖണ്ഡികതന്നെ എടുത്തുകളഞ്ഞ് മിഷൻഡയറക്ടർ ഉത്തരവിറക്കി. ഒരുദിവസം 311 രൂപ വേതനത്തിനുപുറമേ മൂന്നുരൂപമുതൽ അഞ്ചുരൂപവരെ പണിയായുധങ്ങൾ മൂർച്ചകൂട്ടുന്നതിനായി നൽകിയിരുന്നു. ആവർത്തനസ്വഭാവമുള്ള ജോലികൾ ഒഴിവാക്കുന്ന കാര്യത്തിലും പിടി മുറുകുമെന്നാണ് സൂചന.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!