Connect with us

Breaking News

നിക്ഷേപസുരക്ഷ അഞ്ച് ലക്ഷമാക്കും

Published

on

Share our post

തിരുവനന്തപുരം: ലിക്വിഡേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപസുരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപ വരെ മാത്രമാണ്. കാലാവധി പൂർത്തിയായ ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംഘങ്ങൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഗാരന്‍റി തുക നൽകുന്നത്. നിക്ഷേപത്തുക എത്രയാണെങ്കിലും പരമാവധി രണ്ടു ലക്ഷം രൂപ മാത്രമേ ഇത്തരത്തിൽ ഗാരന്‍റിയായി നൽകുകയുള്ളൂ.

കേരള സഹകരണ നിക്ഷേപ ഗാരന്‍റി സ്കീം 2018 പ്രകാരമാണ് ലിക്വിഡേഷൻ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെ നിക്ഷേപസുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കം സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ലിക്വിഡേറ്റ് ചെയ്യപ്പെടുന്ന സംഘങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇത് സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപസുരക്ഷാ തുക വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.

ബാങ്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങളാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ളത്. ഇതിൽ പലതും ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതോ സഹകരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുള്ളതോ പ്രവർത്തന വൈകല്യംമൂലം പിരിച്ചുവിടപ്പെട്ടതോ ആയ സംഘങ്ങളാണ്.

അഡ്മിനിസ്ട്രേറ്റർ ഭരണം നിലനിൽക്കുന്നതോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്കു പണം തിരികെ നൽകാത്ത സഹകരണ സംഘങ്ങൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 37 സംഘങ്ങളാണ് ഇത്തരത്തിൽ ജില്ലയിലുള്ളത്. കോട്ടയം-22, പത്തനംതിട്ട-15, ആലപ്പുഴ-15, കൊല്ലം-12, മലപ്പുറം-12, തൃശൂർ-11, കണ്ണൂർ-11, എറണാകുളം-എട്ട്, കോഴിക്കോട്-ഏഴ്, പാലക്കാട്-അഞ്ച്, ഇടുക്കി-നാല്, കാസർഗോഡ്-മൂന്ന്, വയനാട്-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലിക്വിഡേഷൻ നടപടികൾ നേരിടുന്ന സംഘങ്ങളുടെ എണ്ണം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!