Connect with us

Breaking News

നിക്ഷേപസുരക്ഷ അഞ്ച് ലക്ഷമാക്കും

Published

on

Share our post

തിരുവനന്തപുരം: ലിക്വിഡേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപസുരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപ വരെ മാത്രമാണ്. കാലാവധി പൂർത്തിയായ ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംഘങ്ങൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഗാരന്‍റി തുക നൽകുന്നത്. നിക്ഷേപത്തുക എത്രയാണെങ്കിലും പരമാവധി രണ്ടു ലക്ഷം രൂപ മാത്രമേ ഇത്തരത്തിൽ ഗാരന്‍റിയായി നൽകുകയുള്ളൂ.

കേരള സഹകരണ നിക്ഷേപ ഗാരന്‍റി സ്കീം 2018 പ്രകാരമാണ് ലിക്വിഡേഷൻ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെ നിക്ഷേപസുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കം സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ലിക്വിഡേറ്റ് ചെയ്യപ്പെടുന്ന സംഘങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇത് സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപസുരക്ഷാ തുക വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.

ബാങ്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങളാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ളത്. ഇതിൽ പലതും ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതോ സഹകരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുള്ളതോ പ്രവർത്തന വൈകല്യംമൂലം പിരിച്ചുവിടപ്പെട്ടതോ ആയ സംഘങ്ങളാണ്.

അഡ്മിനിസ്ട്രേറ്റർ ഭരണം നിലനിൽക്കുന്നതോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്കു പണം തിരികെ നൽകാത്ത സഹകരണ സംഘങ്ങൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 37 സംഘങ്ങളാണ് ഇത്തരത്തിൽ ജില്ലയിലുള്ളത്. കോട്ടയം-22, പത്തനംതിട്ട-15, ആലപ്പുഴ-15, കൊല്ലം-12, മലപ്പുറം-12, തൃശൂർ-11, കണ്ണൂർ-11, എറണാകുളം-എട്ട്, കോഴിക്കോട്-ഏഴ്, പാലക്കാട്-അഞ്ച്, ഇടുക്കി-നാല്, കാസർഗോഡ്-മൂന്ന്, വയനാട്-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലിക്വിഡേഷൻ നടപടികൾ നേരിടുന്ന സംഘങ്ങളുടെ എണ്ണം.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!