Connect with us

Breaking News

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം അടുത്തവർഷം

Published

on

Share our post

തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനുമുന്നോടിയായി ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ സംഘടനകൾക്കും പൊതുജനങ്ങൾക്കും ഓഗസ്റ്റ് 15വരെ സമയം നൽകിയിട്ടുണ്ട്. നടപടികളെല്ലാം ഡിസംബറിനുള്ളിൽ പൂർത്തിയാക്കി സ്കൂൾ ഏകീകരണം പൂർണമായി അടുത്തവർഷം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂൾ ഏകീകരണം നടപ്പാക്കണമെന്ന ശക്തമായ നിലപാടിലാണ് ഇടതുപക്ഷാനുകൂല അധ്യാപക സംഘടനകൾ. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാതെ ആദ്യഭാഗത്തെ ശുപാർശകൾ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആവശ്യം. ഇടതു-വലതു സംഘടനകളുടെ ഏറ്റുമുട്ടലിനു വഴിയൊരുങ്ങിയെങ്കിലും ഏകീകരണം വൈകിപ്പിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ദേശീയഘടനയ്ക്കനുസൃതമായി സംസ്ഥാനത്തെ സ്കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഏകീകരണമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ സ്കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെയുള്ള ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളൊക്കെ പൊതുവായി ഉപയോഗിക്കാൻ ഏകീകരണം സഹായിക്കുമെന്ന് കെ.എസ്.ടി.എ. സംസ്ഥാനനേതാവ് ടി.കെ.എ. ഷാഫി പറഞ്ഞു.

ഒന്നുമുതൽ പത്തുവരെയുള്ള പഠനത്തിന്റെ നേർതുടർച്ചയല്ല ഹയർസെക്കൻഡറി വിദ്യാഭ്യാസം. അത് വിശേഷാൽപഠനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഖാദർകമ്മിറ്റി മറന്നെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. സിലബസിന്റെ പ്രത്യേകതമൂലം വ്യത്യസ്ത സമയദൈർഘ്യമുള്ള പീരിയഡുകളിൽ ജോലിയെടുക്കേണ്ട അധ്യാപകരെ ഏകീകരിപ്പിക്കാനാണ് ശ്രമം. ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പളം കുറയ്ക്കണമെന്നാണ് ഖാദർകമ്മിറ്റിയുടെ ശുപാർശ. അധ്യാപകരുടെ സീനിയോറിറ്റിയെയും ഏകീകരണം ബാധിക്കുമെന്നും പ്രതിപക്ഷസംഘടനകൾ ആശങ്കപ്പെടുന്നു.

ഘടനമാറ്റം ഇങ്ങനെ

* സ്കൂളിന് ഒറ്റമേധാവി

* ഹയർസെക്കൻഡറിയിൽനിന്നുള്ള അധ്യാപകൻ പ്രിൻസിപ്പൽ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ

* പഞ്ചായത്തുതലത്തിൽ എജ്യുക്കേഷൻ ഓഫീസർ മാറി ഇംപ്ലിമെന്റിങ് ഓഫീസർ വരും

* സ്കൂളുകൾക്കുമാത്രമായുള്ള എ.ഇ.ഒ. മാറി രണ്ടിനുംകൂടി ബ്ലോക്ക് തല ഉദ്യോഗസ്ഥനാവും

* സ്കൂളുകൾക്കുള്ള ഡി.ഇ.ഒ.യും ഹയർ സെക്കൻഡറിക്കുള്ള ആർ.ഡി.ഡി.യും മാറി രണ്ടും          ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി.ഡി.) എന്ന ഒറ്റ ഉദ്യോഗസ്ഥനുകീഴിലാവും


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!