Connect with us

Breaking News

പാലുകാച്ചിമല ട്രക്കിങ്ങിന് ഞായറാഴ്ച തുടക്കം

Published

on

Share our post

കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന്‌ ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം. രാവിലെ 10.30-ന്‌ കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക്‌ ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ്‌ ഓഫ്‌ കർമം നിർവഹിക്കും.

പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക് കടത്തിവിടുക. പാലുകാച്ചിമല ട്രക്കിങ് ജൂൺ മൂന്നിന്‌ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്താതിരുന്നതിനാൽ പ്രവേശനമുണ്ടായിരുന്നില്ല.

കേളകം, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്‌ പദ്ധതി യാഥാർഥ്യമായത്‌. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ്‌ താത്‌കാലിക ജീവനക്കാരാണ്‌ വിനോദസഞ്ചാരികളെ സഹായിക്കുക. ഇതിനു പുറമെ വനസംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടാകും. ടിക്കറ്റ്‌ കൗണ്ടർ, ക്ലോക്ക്‌ റൂം, ടോയ് ലറ്റ്‌ തുടങ്ങിയ അടിസ്ഥാന സകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

ടിക്കറ്റ് നിരക്ക്

• മുതിർന്നവർ 50 രൂപ.

• കുട്ടികൾ 20 രൂപ.

• വിദേശികൾ 150 രൂപ.

• ക്യാമറ 100 രൂപ.

ട്രക്കേഴ്സിൻ്റെ ശ്രദ്ധയ്ക്ക്

• എല്ലാ ദിവസവും രാവിലെ ഏട്ടു മുതൽ വൈകീട്ട് 4.30 വരെ ടിക്കറ്റ്‌ നല്‍കും.
• വൈകീട്ട്‌ ആറിന് മുമ്പ്‌ സഞ്ചാരികള്‍ വനത്തിന്‌ പുറത്ത്‌ കടക്കണം.
• സഞ്ചാരികളെ ചുരുങ്ങിയത്‌ 10 പേർ വീതം അടങ്ങുന്ന ടീമായാണ്‌ മലയിലേക്ക് കടത്തി വിടുക.
• അനുവാദമില്ലാതെ കാടിനകത്തേക്ക്‌ പ്രവേശിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌.
• വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
• വനത്തിനകത്തോ, പരിസരങ്ങളിലോ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്‌.
• ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
• വനത്തിനും വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുത്.
• വനത്തിനകത്തു നിന്നും യാതൊന്നും ശേഖരിക്കരുത്.
• നിശ്ചയിച്ചിട്ടുളള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക്‌ മറ്റു വഴികള്‍ തിരഞ്ഞെടുക്കരുത്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!