Connect with us

Breaking News

സഹകരണ നിക്ഷേപകരുടെ രക്ഷയ്ക്ക് ബാങ്ക് ആസ്തി ഗ്യാരന്റിയാക്കണം

Published

on

Share our post

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയായി മാറ്റണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയാൽ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാൻ വഴിതെളിയുമെന്ന് വിദഗ്ദ്ധർ. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

എത്ര വലിയ തുക നിക്ഷേപിച്ചാലും, ബാങ്ക് തകർന്നാൽ പരമാവധി രണ്ടു ലക്ഷം തിരിച്ചു കൊടുക്കുന്നതാണ് കേരളത്തിൽ നിലവിലിരിക്കുന്ന നിക്ഷേപഗ്യാരന്റി പദ്ധതി. അതുതന്നെ ബാങ്ക് തകർന്ന് ലിക്വിഡേറ്റായശേഷമേ കിട്ടുകയുള്ളൂ. ആറോ, എട്ടോ വർഷം കാത്തിരിക്കേണ്ടിവരും.

കേരളത്തിലെ സഹകരണ ബാങ്കുകൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും , അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ആസ്തികൾ ഗ്യാരന്റിയാക്കണമെന്നും റിസർവ് ബാങ്ക് കഴിഞ്ഞ വർഷംതന്നെ നിർദ്ദേശിച്ചിരുന്നു. സഹകരണ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകണമെന്ന വാദവും ഉയരുന്നുണ്ട്.

സഹകരണ സംഘങ്ങൾക്ക് ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസർവ് ബാങ്ക് കഴിഞ്ഞ വർഷം കൊണ്ടുവന്ന വ്യവസ്ഥകൾ കേരളത്തിൽ അതേപടി നടപ്പായില്ല. രാജ്യത്ത് ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലേത്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ ന‌ടപ്പാക്കിയാൽ 1625 പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങൾക്കും തന്നിഷ്ടംപോലെ പ്രവർത്തിക്കാനാവില്ല.

സുതാര്യതയില്ലാത്ത പണമിടപാടുകളുമായി സഹകരണ ബാങ്കുകൾ മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെ പിടിവീഴും.

സംസ്ഥാനത്ത് 399 സഹകരണബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാർ കണ്ണടയ്ക്കുന്നതുകൊണ്ടു മാത്രമാണ് ക്രമക്കേടുകൾ പുറത്തു വരാത്തതെന്ന് ആക്ഷേപമുണ്ട്.

കള്ളപ്പണം ഒളിപ്പിക്കൽ, ഡയറക്ടർമാർ നടത്തുന്ന അനധികൃത പണമിടപാട്, സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ഡയറക്ടർമാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കൽ, അനുബന്ധ സ്ഥാപനങ്ങളുടെ പേരിൽ പണംതട്ടൽ തുടങ്ങി സഹകരണ ബാങ്കുകൾക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട്.പല ബാങ്കുകൾക്കെതിരെയും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിനപ്പുറം ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ സാധാരണ മെമ്പർമാർക്ക് അനുമതിയില്ല. വിവരാവകാശ നിയമം സഹകരണ മേഖലക്ക് ബാധകവുമല്ല.

” സഹകരണ മേഖലയ്ക്ക് സംരക്ഷണം നൽകുന്ന സമഗ്രമായ നിയമ ഭേദഗതിയുടെ കരടു രേഖ തയാറാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും ഏതു തരത്തിലുമുള്ള ക്രമക്കേടും കണ്ടെത്താനുള്ള കുറ്റമറ്റ നിയമമാണ് വരാൻ പോകുന്നത്.’ വി.എൻ.വാസവൻ, സഹ.വകുപ്പ് മന്ത്രി.

സഹ.ബാങ്കുകൾ……………………………… 1625

സഹ.സംഘങ്ങൾ……………………………. 16112

കേരളബാങ്ക് ശാഖകൾ………………………. 770

സഹ. നിക്ഷേപം …………………………….677127കോടി

സഹ വായ്പ…………………………………… 443554 കോടി

സാമ്പത്തിക തിരിമറി നടന്നവ……………399

നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ…………………. 164


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!