Connect with us

Breaking News

സഹകരണ നിക്ഷേപകരുടെ രക്ഷയ്ക്ക് ബാങ്ക് ആസ്തി ഗ്യാരന്റിയാക്കണം

Published

on

Share our post

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയായി മാറ്റണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയാൽ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാൻ വഴിതെളിയുമെന്ന് വിദഗ്ദ്ധർ. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

എത്ര വലിയ തുക നിക്ഷേപിച്ചാലും, ബാങ്ക് തകർന്നാൽ പരമാവധി രണ്ടു ലക്ഷം തിരിച്ചു കൊടുക്കുന്നതാണ് കേരളത്തിൽ നിലവിലിരിക്കുന്ന നിക്ഷേപഗ്യാരന്റി പദ്ധതി. അതുതന്നെ ബാങ്ക് തകർന്ന് ലിക്വിഡേറ്റായശേഷമേ കിട്ടുകയുള്ളൂ. ആറോ, എട്ടോ വർഷം കാത്തിരിക്കേണ്ടിവരും.

കേരളത്തിലെ സഹകരണ ബാങ്കുകൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും , അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ആസ്തികൾ ഗ്യാരന്റിയാക്കണമെന്നും റിസർവ് ബാങ്ക് കഴിഞ്ഞ വർഷംതന്നെ നിർദ്ദേശിച്ചിരുന്നു. സഹകരണ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകണമെന്ന വാദവും ഉയരുന്നുണ്ട്.

സഹകരണ സംഘങ്ങൾക്ക് ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസർവ് ബാങ്ക് കഴിഞ്ഞ വർഷം കൊണ്ടുവന്ന വ്യവസ്ഥകൾ കേരളത്തിൽ അതേപടി നടപ്പായില്ല. രാജ്യത്ത് ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലേത്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ ന‌ടപ്പാക്കിയാൽ 1625 പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങൾക്കും തന്നിഷ്ടംപോലെ പ്രവർത്തിക്കാനാവില്ല.

സുതാര്യതയില്ലാത്ത പണമിടപാടുകളുമായി സഹകരണ ബാങ്കുകൾ മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെ പിടിവീഴും.

സംസ്ഥാനത്ത് 399 സഹകരണബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാർ കണ്ണടയ്ക്കുന്നതുകൊണ്ടു മാത്രമാണ് ക്രമക്കേടുകൾ പുറത്തു വരാത്തതെന്ന് ആക്ഷേപമുണ്ട്.

കള്ളപ്പണം ഒളിപ്പിക്കൽ, ഡയറക്ടർമാർ നടത്തുന്ന അനധികൃത പണമിടപാട്, സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ഡയറക്ടർമാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കൽ, അനുബന്ധ സ്ഥാപനങ്ങളുടെ പേരിൽ പണംതട്ടൽ തുടങ്ങി സഹകരണ ബാങ്കുകൾക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട്.പല ബാങ്കുകൾക്കെതിരെയും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിനപ്പുറം ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ സാധാരണ മെമ്പർമാർക്ക് അനുമതിയില്ല. വിവരാവകാശ നിയമം സഹകരണ മേഖലക്ക് ബാധകവുമല്ല.

” സഹകരണ മേഖലയ്ക്ക് സംരക്ഷണം നൽകുന്ന സമഗ്രമായ നിയമ ഭേദഗതിയുടെ കരടു രേഖ തയാറാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും ഏതു തരത്തിലുമുള്ള ക്രമക്കേടും കണ്ടെത്താനുള്ള കുറ്റമറ്റ നിയമമാണ് വരാൻ പോകുന്നത്.’ വി.എൻ.വാസവൻ, സഹ.വകുപ്പ് മന്ത്രി.

സഹ.ബാങ്കുകൾ……………………………… 1625

സഹ.സംഘങ്ങൾ……………………………. 16112

കേരളബാങ്ക് ശാഖകൾ………………………. 770

സഹ. നിക്ഷേപം …………………………….677127കോടി

സഹ വായ്പ…………………………………… 443554 കോടി

സാമ്പത്തിക തിരിമറി നടന്നവ……………399

നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ…………………. 164


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!