Connect with us

Breaking News

തളിപ്പറമ്പിൽ ക്രിപ്റ്റോ തട്ടിപ്പിലൂടെ ഇരുപത്തിരണ്ടുകാരൻ 20 കോടി രൂപ തട്ടിയെടുത്തു

Published

on

Share our post

തളിപ്പറമ്പ്: മുപ്പതുശതമാനം ലാഭവിഹിതം നൽകുമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ നൂറുകണക്കിനാളുകളിൽ നിന്ന് തട്ടിയത് ഇരുപത് കോടിയോളം. കൈയിലുള്ള പണം പൊലിപ്പിച്ചെടുക്കാമെന്ന വാഗ്ദാനത്തിൽ വീണ് ജീവിതസമ്പാദ്യം മുഴുവനും നഷ്ടമായവരുടെ അനുഭവത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന പാഠമായി തളിപ്പറമ്പിലെ ഈ തട്ടിപ്പ്.

തളിപ്പറമ്പ് ക്രിപ്‌റ്റോ തട്ടിപ്പിലൂടെ അള്ളാംകുളം സ്വദേശിയായ യുവാവ് പതിനഞ്ചുമുതൽ 20 കോടിവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്കു മുൻപാണ് ഇതിന് സമാനമായ മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലൂടെ നൂറുകോടി തട്ടിയ മലപ്പുറം സ്വദേശിയായ യുവാവും കൂട്ടാളികളും കണ്ണൂരിൽ കുടുങ്ങിയത്.

മുപ്പതു ശതമാനം ലാഭവിഹിതം തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് തളിപ്പറമ്പിലെ 22 വയസുകാരനായ യുവാവ് നൂറുകണക്കിനാളുകളിൽ നിന്നായി ഒരുലക്ഷം മുതൽ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്.ഒരുലക്ഷം നൽകിയവർക്ക് 13ദിവസത്തിനകം 1,30,000 രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . നിക്ഷേപകരെ വിശ്വസിപ്പിക്കുന്നതിനായി തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ഒരു ഡിജിറ്റൽ ഓഫീസും യുവാവ് തുടങ്ങിയിരുന്നു. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ചുരുങ്ങിയ സമയം കൊണ്ടു നിക്ഷേപങ്ങൾക്ക് ലാഭമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ആദ്യഘട്ടത്തിൽ ഇതു കൃത്യമായി പാലിച്ചതിനാൽ വിശ്വാസ്യതയും കൂടി. ഇതോടെ കൂടുതൽ തുക നിക്ഷേപിക്കാൻ ആളുകൾ തയ്യാറായി.
മത്സ്യവിൽപനക്കാർ തൊട്ട് വീട്ടമ്മമാർ വരെ മാന്ത്രിക വിദ്യയിലൂടെ ലാഭം നേടുന്നതിനായി ഇറങ്ങുകയായിരുന്നു. കമ്പനി പൂട്ടുന്ന ദിവസം വരെ ഇവിടെ 40 ലക്ഷം നിക്ഷേപം ലഭിച്ചിരുന്നു. നികുതിയടക്കുന്നതിൽ താൽപര്യക്കുറവുള്ളവരാണ് കൂടുതലും നിക്ഷേപം നൽകിയതെന്നതും ശ്രദ്ധേയമാണ്.

വ്യക്തമായ രേഖകളില്ലാത്തതിനാൽ പൊലീസിൽ പരാതി നൽകാനും നിക്ഷേപകരിൽ പലർക്കും കഴിയുന്നില്ല. നാൽപതു ലക്ഷം തട്ടിയെടുത്തെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ച തളിപറമ്പ് സ്വദേശി നൽകിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാതെ പരാതി പിൻവലിക്കുകയായിരുന്നു. പണം കൊടുത്തതിന് നിക്ഷേപകരുടെ കൈയ്യിൽ തെളിവായുള്ളത് നൂറുരൂപയുടെ എഗ്രിമെന്റുള്ള മുദ്രപേപ്പറാണ്. നിശ്ചിതകാലാവധി കഴിഞ്ഞാൽ ഇത് അസാധുവാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.

പരാതി നൽകിയാൽ പൈസ തിരികെ കിട്ടില്ലെന്ന മുന്നറിയിപ്പുമായി ആരോപണവിധേയനായ യുവാവ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇതിനിടെ രംഗത്ത് വന്നു. താൻ വാങ്ങിയ പൈസയുടെ കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകും. വാങ്ങിയത് ഞാൻ കൊടുക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ യുവാവ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്ന് ഈയാൾ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ ഒരു ആഡംബര ഹോട്ടലിൽ ഇയാൾ കഴിയുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആരും പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുന്നുണ്ട്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!