Connect with us

Breaking News

കാർഷികമേഖലയിൽ ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി

Published

on

Share our post

കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന്‌ സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ ജില്ലയിലും യഥേഷ്ടം ലഭിക്കുന്ന ഒരു ഉത്പന്നമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഏത് മൂല്യവർധിത ഉത്‌പന്നങ്ങളുടെയും വ്യവസായ യൂണിറ്റുകൾ തുടങ്ങാം.

സംസ്ഥാനത്ത് കൂടുതൽ ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനൊപ്പം തൊഴിലവസരങ്ങളും ലഭിക്കും. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിലൂടെ കർഷകർക്കും പദ്ധതി പ്രയോജനപ്പെടും.

 

10 ലക്ഷം വരെ സഹായധനം

വ്യവസായ യൂണിറ്റുകൾക്ക് പദ്ധതിച്ചെലവിന്റെ 35 ശതമാനം (പരമാവധി 10 ലക്ഷം രൂപ വരെ) സർക്കാർ സഹായധനം നൽകും. ഗുണഭോക്തൃവിഹിതമായി കുറഞ്ഞത് 10 ശതമാനം തുകയും ബാക്കി ബാങ്ക് വായ്പയായും കണ്ടെത്തണം. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാർ സഹായധന അനുപാതം.

നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു യൂണിറ്റ് തുടങ്ങാൻ 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ളോക്ക്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെ ബന്ധപ്പെടുണം.

ജില്ലയും തിരഞ്ഞെടുത്ത ഉത്പന്നങ്ങളും

* തിരുവനന്തപുരം, കൊല്ലം: മരച്ചീനിയും മറ്റ് കിഴങ്ങുവർഗങ്ങളും (മരച്ചീനി ചിപ്‌സ്, മരച്ചീനി പൗഡർ, ബിസ്കറ്റ്, പലഹാരങ്ങൾ)

* കാസർകോട്, പത്തനംതിട്ട: ചക്ക (ചക്ക പൗഡർ, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ്, ചക്ക ജാം, വിവിധ മരുന്നുകൾ)

* ആലപ്പുഴ, തൃശ്ശൂർ: നെല്ല് (അവൽ, മലർ, അരിപ്പൊടി, പലഹാരങ്ങൾ)

* എറണാകുളം: കൈതച്ചക്ക (ജാം, ജ്യൂസ്, ഹൽവ, ഉണക്കിയെടുത്ത പൈനാപ്പിൾ)

* ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങൾ (ഗരംമസാല, മസാലപ്പൊടികൾ, സുഗന്ധദ്രവ്യങ്ങൾ)

* പാലക്കാട്: ഏത്തക്കായ (ചിപ്സ്, ഹൽവ, ഏത്തക്കായപ്പൊടി)

* കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കോട്ടയം: തേങ്ങ (വെളിച്ചെണ്ണ, വെന്തവെളിച്ചെണ്ണ, ചിപ്സ്, ഹൽവ, ഐസ്‌ക്രീം)

* വയനാട്: പാൽ (പനീർ, നെയ്യ്, തൈര്, ഐസ്ക്രീം, ലെസ്സി, പേഡ).


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!