Connect with us

Breaking News

കാർഷികമേഖലയിൽ ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി

Published

on

Share our post

കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന്‌ സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ ജില്ലയിലും യഥേഷ്ടം ലഭിക്കുന്ന ഒരു ഉത്പന്നമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഏത് മൂല്യവർധിത ഉത്‌പന്നങ്ങളുടെയും വ്യവസായ യൂണിറ്റുകൾ തുടങ്ങാം.

സംസ്ഥാനത്ത് കൂടുതൽ ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനൊപ്പം തൊഴിലവസരങ്ങളും ലഭിക്കും. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിലൂടെ കർഷകർക്കും പദ്ധതി പ്രയോജനപ്പെടും.

 

10 ലക്ഷം വരെ സഹായധനം

വ്യവസായ യൂണിറ്റുകൾക്ക് പദ്ധതിച്ചെലവിന്റെ 35 ശതമാനം (പരമാവധി 10 ലക്ഷം രൂപ വരെ) സർക്കാർ സഹായധനം നൽകും. ഗുണഭോക്തൃവിഹിതമായി കുറഞ്ഞത് 10 ശതമാനം തുകയും ബാക്കി ബാങ്ക് വായ്പയായും കണ്ടെത്തണം. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാർ സഹായധന അനുപാതം.

നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു യൂണിറ്റ് തുടങ്ങാൻ 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ളോക്ക്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെ ബന്ധപ്പെടുണം.

ജില്ലയും തിരഞ്ഞെടുത്ത ഉത്പന്നങ്ങളും

* തിരുവനന്തപുരം, കൊല്ലം: മരച്ചീനിയും മറ്റ് കിഴങ്ങുവർഗങ്ങളും (മരച്ചീനി ചിപ്‌സ്, മരച്ചീനി പൗഡർ, ബിസ്കറ്റ്, പലഹാരങ്ങൾ)

* കാസർകോട്, പത്തനംതിട്ട: ചക്ക (ചക്ക പൗഡർ, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ്, ചക്ക ജാം, വിവിധ മരുന്നുകൾ)

* ആലപ്പുഴ, തൃശ്ശൂർ: നെല്ല് (അവൽ, മലർ, അരിപ്പൊടി, പലഹാരങ്ങൾ)

* എറണാകുളം: കൈതച്ചക്ക (ജാം, ജ്യൂസ്, ഹൽവ, ഉണക്കിയെടുത്ത പൈനാപ്പിൾ)

* ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങൾ (ഗരംമസാല, മസാലപ്പൊടികൾ, സുഗന്ധദ്രവ്യങ്ങൾ)

* പാലക്കാട്: ഏത്തക്കായ (ചിപ്സ്, ഹൽവ, ഏത്തക്കായപ്പൊടി)

* കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കോട്ടയം: തേങ്ങ (വെളിച്ചെണ്ണ, വെന്തവെളിച്ചെണ്ണ, ചിപ്സ്, ഹൽവ, ഐസ്‌ക്രീം)

* വയനാട്: പാൽ (പനീർ, നെയ്യ്, തൈര്, ഐസ്ക്രീം, ലെസ്സി, പേഡ).


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!