Connect with us

Breaking News

സ്വകാര്യ കെട്ടിടം നിർമിച്ചാൽ ഉടൻ 1% സെസ് ഓൺലൈനിൽ പിരിക്കും

Published

on

Share our post

തിരുവനന്തപുരം : 10 ലക്ഷം രൂപയിലേറെ ചെലവഴിച്ച് സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചാൽ ഉടൻ തന്നെ 1% നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്‍ ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. കെട്ടിടനിർമാണ ഫീസ് അടയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ സോഫ്റ്റ്‌‍‍വെയർ ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) രണ്ടു മാസത്തിനകം പരിഷ്കരിക്കും.

കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് തുക തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് കൈമാറുകയും രസീത്  കെട്ടിട ഉടമക്ക് ഓൺലൈനായി ലഭിക്കുകയും ചെയ്യും. ഈ സെസ് അടച്ചാൽ മാത്രം തദ്ദേശസ്ഥാപനത്തിൽനിന്ന് കെട്ടിടനിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന തരം വ്യവസ്ഥകളും ഉൾക്കൊള്ളിക്കും.

കേന്ദ്രം കൊണ്ടുവന്ന നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം പ്രകാരം 1995 മുതൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഈ സെസ് പിരിവ് ഉണ്ടെങ്കിലും കാര്യക്ഷമമല്ല. സംസ്ഥാന നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന 20 ലക്ഷത്തോളം അംഗങ്ങളുടെ ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കാനാണു തുക. സെസ് പിരിവ് ഊർജിതമാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാ കെട്ടിടങ്ങൾക്കും സെസ് ഇല്ല

നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 10 ലക്ഷത്തിൽ താഴെ നിർമാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് ഇല്ല. 1995 നവംബർ 3നു മുൻപു നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സ്വകാര്യ കെട്ടിടം നിർമിക്കുന്ന സമയത്ത് ലൈസൻസിനായി നിശ്ചിത ഫീസ് അടയ്ക്കണം.

നിർമാണം പൂർത്തിയായാൽ നിശ്ചിത നിരക്കിൽ ഒറ്റത്തവണ നികുതിയും 3000 ചതുരശ്ര അടിയിലേറെ കെട്ടിടം ആണെങ്കിൽ വർഷം തോറും ആഡംബര നികുതിയും റവന്യു വകുപ്പ് ഈടാക്കും. തദ്ദേശസ്ഥാപനങ്ങൾ വർഷം തോറും കെട്ടിട നികുതിയും (വസ്തുനികുതി) പിരിക്കുന്നു. ഇതിനു പുറമേയാണ് നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!