Connect with us

Breaking News

ഔഷധച്ചെടികൾക്കായി ജീവിതം മാറ്റിവെച്ച് പിണറായിയിലെ പ്രഭാകരൻ

Published

on

Share our post

പിണറായി : പിണറായി ഗവ.ആയുർവേദ ഡിസ്‌പെൻസെറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരൻ പ്രത്യേക ദൗത്യത്തിലാണിപ്പോൾ. ആശുപത്രിയുടെ പരിസരത്തെ വീടുകളിലെല്ലാം ഔഷധത്തോട്ടങ്ങളുണ്ടാക്കിവരികയാണിദ്ദേഹം. പിണറായി പതിനഞ്ചാം വാർഡിൽ പ്രഭാകരന്റെ നേതൃത്വത്തിൽ 25 വീടുകളിൽ ഔഷധത്തോട്ടം ഒരുങ്ങിയിരിക്കുകയാണിപ്പോൾ. 

ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിൽ നാട്ടുകാരനായ മുഖ്യമന്ത്രി പിണറായി വിജയനാണ് സമീപത്തെ വീടുകളിൽ ഔഷധത്തോട്ടങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചത്. ഈ ദൗത്യം ആശുപത്രി ജീവനക്കാരനായ പ്രഭാകരൻ സ്വന്തം നിലയിൽ ഏറ്റെടുക്കുകയായിരുന്നു.

കലാകാരന്മാരുടെ സംഘടനയായ നന്മയുടെ സഹകരണത്തോടെയാണ് ഔഷധ തോട്ടം നിർമ്മിച്ചു നൽകിയത്.

ഔഷധ സസ്യ പ്രചാരണത്തിന്റെ പേരിൽ പ്രഭാകരൻ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വീടുകളിൽ ഔഷധ തോട്ട നിർമാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്റിയുടെ മണ്ഡലം പ്രതിനിധി പി. ബാലനാണ് നിർവ്വഹിച്ചത്. പരമാവധി വീടുകളിൽ പഞ്ചായത്തിന്റേയും ആയുർവേദ ഡിസ്‌പെൻസറിയുടേയും നാട്ടുകാരുടേയും സഹകരണത്തോട് കൂടി ഔഷധ തോട്ടം നിർമ്മിക്കാനാണ് പ്രഭാകരന്റെ തീരുമാനം.

നൽകിയത് 4500 ഔഷധസസ്യങ്ങൾ

തീർത്തും സൗജന്യമായാണ് പ്രഭാകരൻ ഔഷധക്കൃഷി ഒരുക്കികൊടുക്കുന്നത്. ഔഷധ സസ്യങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ഉദേശത്തോടു കൂടി കഴിഞ്ഞ 8 വർഷമായി ഇദ്ദേഹം ഔഷധ ചെടികൾ നട്ടുവളർത്തി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. നിലവിൽ 45000 തോളം ഔഷധസസ്യങ്ങൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.

വിവിധ സർക്കാർ വകുപ്പുകളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ഔഷധസസ്യപ്രചാരണത്തിനായി മുന്നൂറിൽ പരം പരിപാടികൾ പ്രഭാകരൻ സംഘടിപ്പിച്ചിട്ടുണ്ട്.അറുപത്തിയൊന്ന് ഔഷധ തോട്ടങ്ങളാണ് ഇദ്ദേഹം ഇതുവരെ നിർമ്മിച്ചു നൽകിയത്. തോട്ടങ്ങൾ നിർമ്മിക്കുന്നതിലേക്ക് 243 സ്ഥാപനങ്ങളിലേക്ക് ഔഷധതൈകൾ നൽകിയിട്ടുണ്ട് ഇദ്ദേഹം. ദശപുഷ്പങ്ങൾ ,ദശമൂലകം, നക്ഷത്ര തൈകൾ ,കിഴി തൈകൾ ,വൃക്ഷ തൈകൾ. തുടങ്ങിയവയാണ് നിലവിൽ വിതരണം ചെയ്തിട്ടുള്ളത്. 500 വിവിധങ്ങളായ ഔഷധ സസ്യങ്ങളുടെ ശേഖരം പൊതുജനങ്ങൾക്ക് കാണതക്ക രീതിയിൽ വീട്ടിൽ പേരെഴുതിയ ബോർഡോടു കൂടി തയ്യാറാക്കി വച്ചിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!