Breaking News
താമസത്തിനും കൃഷിക്കുമായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം; ചട്ടഭേദഗതി ഇക്കൊല്ലം

താമസത്തിനും കൃഷിക്കുമായി പതിച്ചുനൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുംവിധം ഭൂപതിവ് ചട്ടം ഈ വർഷംതന്നെ ഭേദഗതി ചെയ്യും. ഇതിന് കരട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരടങ്ങുന്ന സമിതിയെ റവന്യൂവകുപ്പ് ചുമതലപ്പെടുത്തി. ഭേദഗതിസംബന്ധിച്ച രൂപരേഖ അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കിയിരുന്നു. ഒക്ടോബറിൽ നിയമസഭാ സമ്മേളനത്തിൽ കരട് ബിൽ അവതരിപ്പിക്കാനാണ് ശ്രമം.
വീട് നിർമിക്കുന്നതിനും കൃഷിഭൂമി ഇല്ലാത്ത കർഷകർക്ക് കൃഷിചെയ്യുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. 1964-ലെ ചട്ടത്തിലെ ചട്ടം-8 ഉപചട്ടം-2 പ്രകാരം പതിച്ചുനൽകിയ ഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാവൂ. ലംഘിച്ചാൽ ഭൂപതിവ് റദ്ദാക്കാം.
പതിറ്റാണ്ടുകൾക്കുമുമ്പ് പതിച്ചുനൽകിയ ഭൂമി തലമുറകൾ കൈമാറിയോ കൈമാറ്റം ചെയ്തോ പലതും ഇപ്പോൾ പുതിയ അവകാശികളുടെ പക്കലാണ്. പലതും ചെറുതുണ്ടുകളായി, കൃഷിക്ക് അനുയോജ്യമല്ലാതായി. കർഷകകുടുംബങ്ങൾ പലതും കാർഷികവൃത്തിയിൽനിന്ന് പിന്മാറി. ചിലയിടങ്ങൾ അത്തരം ഭൂമി നഗരപരിധിയിൽ വന്നതോടെ വാണിജ്യപ്രാധാന്യമുള്ള ഭൂമിയായി മാറുകയും ചെയ്തു.
ഭൂമി പതിച്ചുനൽകിയ ഉദ്ദേശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ നിർമാണങ്ങളും മറ്റും അനധികൃതമായി കണക്കാക്കി പൊളിച്ചുനീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകുന്നതാണ് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ നൽകാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനടക്കം നിയമതടസ്സങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം.
ചട്ടഭേദഗതിക്കായി പരിഗണിക്കുന്ന വിഷയങ്ങൾ
* പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണാനുമതി
* പതിച്ചുനൽകിയ 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ 1500 ചതുരശ്ര അടിക്കുമേലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ
* തോട്ടഭൂമിയുടെ വിനിയോഗവും ക്രമപ്പെടുത്തലും
* പതിച്ചുനൽകിയ ഭൂമിയിലെ മരംമുറി
* നഗരമേഖലകളായി മാറിയ പ്രദേശങ്ങളിൽ ഭൂമിയുടെ വിനിയോഗം
* പട്ടയഭൂമിയിലെ ക്വാറിപ്രവർത്തനം
* സർക്കാർഭൂമി കൈയേറിയുള്ള നിർമാണങ്ങൾ ഏറ്റെടുത്ത് ഭൂമിയും നിർമാണങ്ങളും സർക്കാരിൽ നിക്ഷിപ്തമാക്കൽ
ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് കോട്ടംവരാതെയും ഒരുതരത്തിലും സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെയും ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ അടക്കം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാകും ഭേദഗതി.
നിലവിലുള്ള ഭേദഗതികൾ
കേരളത്തിൽ ഭൂമി പതിച്ചുനൽകുന്നത് 1960-ലെ ഭൂമി പതിവ് നിയമം അടിസ്ഥാനമാക്കി നിർമിച്ച വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിച്ചുനൽകാനായി ഉണ്ടാക്കിയ 1964-ലെ ചട്ടങ്ങളാണ് ആദ്യത്തേത്. 1977-നുമുമ്പ് കുടിയേറി കൃഷിചെയ്തു കൈവശംവെച്ചുവന്ന വനഭൂമി പതിച്ചുനൽകുന്നതിനായാണ് 1993-ൽ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവന്നത്. നഗരപ്രദേശത്തെ ഭൂമി പതിച്ചുനൽകാനായി 1995-ൽ ചട്ടമുണ്ടാക്കി.
1964-ലെ ചട്ടപ്രകാരം പതിച്ചുനൽകുന്നത് കൃഷിക്കും താമസത്തിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ്. 1995-ലെ ചട്ടപ്രകാരം വീട് നിർമിക്കുന്നതിനും കടമുറികൾ നിർമിക്കുന്നതിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും വാണിജ്യ-ചാരിറ്റബിൾ ആവശ്യങ്ങൾക്കും അനുമതി നൽകുന്നതിനായിരുന്നു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്