Connect with us

Breaking News

റേഷൻ കാർഡ്‌ ഉടമകളിൽനിന്ന് സെസ് പിരിക്കാൻ നീക്കം

Published

on

Share our post

കണ്ണൂര്‍: റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാര്‍ഡുടമകളില്‍നിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാന്‍ നീക്കം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവില്‍ സപ്ലെസ് കമ്മിഷണര്‍, റേഷന്‍ ഡീലർമാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ്‌ കമ്മിഷണര്‍ ഭക്ഷ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിച്ചാൽ പദ്ധതി നടപ്പാകും.

ഒരു കാര്‍ഡുടമയില്‍നിന്ന് മാസം ഒരു രൂപ നിരക്കില്‍ വര്‍ഷം 12 രൂപയാണ് സെസ്സായി പിരിക്കുക. സംസ്ഥാനത്ത് ഏകദേശം 90 ലക്ഷം കാര്‍ഡുടമകളുണ്ട്. എ.വൈ. കാര്‍ഡുകളെ സെസ്സില്‍നിന്ന് ഒഴിവാക്കും. എത്രമാസം സെസ് പിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. തുടര്‍ച്ചയായി സെസ് പിരിക്കേണ്ടിവരില്ലെന്നാണ് കഴിഞ്ഞദിവസം റേഷന്‍ ഡീലര്‍മാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഭക്ഷ്യമന്ത്രി പറഞ്ഞത്.

22 വര്‍ഷം മുന്‍പ് രൂപംകൊണ്ട റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയില്‍ 14,000ത്തോളം അംഗങ്ങളുണ്ട്. 200 രൂപയാണ് മാസം വ്യാപാരികള്‍ അടക്കുന്നത്. ക്ഷേമനിധിയില്‍ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സെസ് പരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കോവിഡ് കാലത്തെ കിറ്റ്‌ വിതരണംനടത്തിയ വകയില്‍ 11മാസത്തെ കുടിശ്ശിക റേഷന്‍വ്യാപരികള്‍ക്ക് ലഭിക്കാനുണ്ട്. അത് സേവനമായി കണക്കാക്കണമെന്ന് ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള റേഷന്‍ ഡീലർമാരുടെ സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പാണ്. 50 കോടിയോളം വരുന്ന കുടിശ്ശിക അനുവദിച്ചില്ലെങ്കില്‍ ഓണക്കാലത്തെ കിറ്റുവിതരണം ഏറ്റെടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വ്യാപാരികളുടെ എതിര്‍പ്പ് തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെസ് പരിക്കാനുള്ള നീക്കമെന്നും പറയുന്നു. ഒരു കിറ്റിന് അഞ്ചരൂപവെച്ച് 50 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. നേരത്തെ ഏഴുരൂപ കിറ്റൊന്നിന് ലഭിച്ചതാണ്‌. മന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് അത് അഞ്ചുരൂപയാക്കി മാറ്റി. 500രൂപയുടെ കിറ്റ് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അഞ്ചുരൂപ വിതരണംചെയ്തവര്‍ക്ക് നല്‍കുന്നതില്‍ എന്താണെ് തെറ്റെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. 11 മാസത്തെ കിറ്റുവിതരണത്തിന്റെ പണമാണ് നല്‍കാത്തത്.

റേഷന്‍ മണ്ണെണ്ണയുടെ വില്‍പ്പന കമ്മിഷന്‍ ലിറ്ററൊന്നിന് 2.20രൂപയില്‍നിന്ന് നാല്‌രൂപയാക്കണമെന്ന ആവശ്യവും വ്യാപാരികള്‍ ഉന്നയിച്ചിട്ടുണ്ട്.


Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!