Connect with us

Breaking News

സി.ബി.എസ്.ഇ. പരീക്ഷാഫലം: 10, 12 പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

Published

on

Share our post

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കുക. ഒരു മാര്‍ക്ക് വ്യത്യാസം വന്നാല്‍ പോലും പുതിയ മാര്‍ക്ക് പട്ടിക നല്‍കും.

മൂന്ന് ഘട്ടമായിട്ടാണ് സി.ബി.എസ്.ഇ. പുനര്‍മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ക്ക് കൂട്ടിയതില്‍ പിശകുണ്ടോയെന്നാകും പരിശോധിക്കുക. അതിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പിക്ക് അപേക്ഷിക്കാം. ഈ ഉത്തരക്കടലാസ് പരിശോധിച്ച് പുനര്‍മൂല്യനിര്‍ണയം ആവശ്യമുള്ള ചോദ്യങ്ങള്‍ കണ്ടെത്തി അപേക്ഷ നല്‍കുന്നത് മൂന്നാംഘട്ടത്തിലാണ്. ഏതുഘട്ടത്തിലും തുടര്‍ന്നുള്ള പരിശോധനകള്‍ വേണ്ടെന്നുവെക്കാനും അവസരമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള പരിശോധനകളിലേക്ക് നീങ്ങാന്‍ അവസരം ലഭിക്കൂ.
പത്ത്, പന്ത്രണ്ട് പരീക്ഷകളിലെ മാര്‍ക്ക് സംബന്ധമായ പുനര്‍മൂല്യനിര്‍ണയ പരിശോധനയ്ക്ക് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപവീതമാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ സ്വീകരിക്കും.

ഇതിന് ഓരോ വിഷയത്തിനും പത്താം ക്ലാസിന് 500 രൂപയും പന്ത്രണ്ടാം ക്ലാസിന് 700 രൂപയും വീതമാണ് ഫീസ്. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 13, 14 തീയതികളില്‍ സമര്‍പ്പിക്കാം. ഓരോ ചോദ്യത്തിനും 100 രൂപവീതമാണ് ഫീസ്. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ. സ്വീകരിച്ച മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതുകൂടി പരിശോധിച്ചുവേണം പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കേണ്ടത്.

സി.ബി.എസ്.ഇ. മാർക്ക് നിർണയം ഇങ്ങനെ

പത്ത്, പന്ത്രണ്ട് പരീക്ഷകളുടെ മാർക്ക് നിർണയത്തിന്റെ വിശദാംശങ്ങൾ സി.ബി.എസ്.ഇ. പ്രസിദ്ധപ്പെടുത്തി. രണ്ടു ടേം പരീക്ഷകളുടെയും മാർക്ക് ഇരട്ടിയാക്കിയശേഷം ആദ്യ ടേമിന്റെ 30 ശതമാനവും രണ്ടാം ടേമിന്റെ 70 ശതമാനവും എടുത്ത്‌ ഇതിനൊപ്പം ഇരു ടേമുകളിലെയും പ്രാക്ടിക്കലിന്റെ മാർക്ക് കൂടി ചേർത്താണ് അന്തിമ മാർക്കു പട്ടിക തയ്യാറാക്കിയത്.

ഉദാഹരണം: പത്താം ക്ലാസിൽ രണ്ടു ടേം പരീക്ഷകളിലും പരമാവധി മാർക്ക് 40 ആയിരുന്നു. പ്രാക്ടിക്കലിന്റെ മാർക്ക് പരമാവധി 20. ഇതിൽ ആദ്യ ടേമിൽ 30, രണ്ടാം ടേമിൽ 20 എന്നിങ്ങനെ മാർക്ക് കിട്ടിയ കുട്ടിക്ക് പ്രാക്ടിക്കലിന് 17 മാർക്കും ആണെങ്കിൽ ഫലനിർണയം ഇങ്ങനെ. ആദ്യ ടേമിൽ കിട്ടിയ 30 മാർക്കിന്റെ ഇരട്ടിയായ 60-ന്റെ 30 ശതമാനം = 18. രണ്ടാം ടേമിൽ കിട്ടിയ 20 മാർക്കിന്റെ ഇരട്ടിയായ 40-ന്റെ 70 ശതമാനം = 28. രണ്ടും കൂട്ടിക്കിട്ടിയ 46-നൊപ്പം പ്രാക്ടിക്കൽ മാർക്കായ 17 ചേർക്കുമ്പോൾ ആകെ 63 മാർക്ക്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!