Breaking News
ഓട്ടിസം ബാധിച്ച കുട്ടികളെ സ്വയം തൊഴിൽ പ്രാപ്തരാക്കാൻ ആർട്ടിസം സ്റ്റുഡിയോ

ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് , മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടൺ.. ലോക പ്രശസ്തരായ ഇവരെല്ലാം തമ്മിൽ ഒരു സാമ്യമുണ്ടായിരുന്നു. സ്വന്തം മേഖലയിൽ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന അവസ്ഥയുള്ളവരായിരുന്നു. പരിമിതികളിൽ തളയ്ക്കപ്പെടാതെ പറന്നുയർന്ന് ആകാശം കീഴടക്കാം എന്നുള്ള സന്ദേശം നൽകിയവരാണ്. ഓട്ടിസം എന്നുള്ളത് ഒരു വൈകല്യമല്ല മറിച്ച് വ്യത്യസ്ത കഴിവുകൾ അവർക്കുണ്ടെന്ന് തെളിയിക്കാനാണ് ദി ആർട്ടിസം സ്റ്റുഡിയോ എന്ന പുതിയ ആശയം തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണിത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ ഉള്ളിലെ കഴിവ് വികസിപ്പിച്ചെടുത്ത് സ്വയം പ്രാപ്തരാകാനും അതിലൂടെ പുതിയ ജീവിതവും ലഭിക്കാനും ഇത് സഹായകമാകും. തിരഞ്ഞെടുത്ത കുട്ടികൾക്കാണ് ഇവിടെ പരീശിലനം നൽകുന്നത്. ടെക്നോപാർക്കിന്റെ സ്ഥാപക സി.ഇ.ഒ.യായിരുന്ന,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹീയറിംഗിന്റെ (നിഷ്) സ്ഥാപക ഡയറകക്ടറുമായിരുന്ന ജി. വിജയരാഘവനാണ് സ്ഥാപനത്തിന്റെ ഓണററി ഡയറക്ടർ. അദ്ദേഹത്തിന്റെ തന്നെ പി.എം.ജി.യിലും ശാസ്തമംലഗത്തുമുള്ള രണ്ട് ഓട്ടിസം സ്കൂളിന് പുറമേയാണ് ആർട്ടിസം സെന്റർ. ആർട്ടും ഓട്ടിസവും സംയോജിപ്പിച്ചാണ് ആർട്ടിസം എന്ന പേര് സ്ഥാപനത്തിന് നൽകിയത്.
ആർട്ടിസം എന്ന ആശയം
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഒരു പ്രായ പരിധി കഴിഞ്ഞാൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടികൾക്ക് ഒരു ജോലി ഒരു വരുമാനം പുതിയ ജീവിതം എന്ന ചിന്തയാണ് ജി.വിജയരാഘവന് ആർട്ടിസം എന്ന ആശയം ആരംഭിക്കാൻ പ്രേരണയായത്.കാലിഫോർണിയയിലും സിംഗപ്പൂരിലും ഇത്തരം സ്ഥാപനങ്ങളുണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിച്ച് പഠനം നടത്തിയാണ് ഈ ആശയംഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.
പുതിയ ലോകം
തിരുവനന്തപുരം വഴുതക്കാട് ജഗതി റോഡിൽ സ്ഥിതി ചെയ്യുന്ന 130 വർഷം പഴക്കമുള്ള ശ്രീരംഗമാണ് ആർട്ടിസം സ്റ്റുഡിയോയായി മാറിയത്. വരവേൽക്കുന്നതു തന്നെ പ്രകൃതിയുടെ നടുവിൽ ഒരു പൈതൃക കെട്ടിടം. അതിനകത്തു കയറിയാൽ പുറത്തെ തിരക്കുകൾക്ക് പകരം ഉള്ളിലുള്ള കാറ്റും കിളികളുടെ ശബ്ദവും മാത്രമാണ്. പഠനാന്തരീക്ഷത്തിനപ്പറുമുള്ള വിശാലത.
ആർട്ടിസത്തിൽ നേരിട്ട് കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ സാധിക്കില്ല. ശാസ്തമംഗലത്തുള്ള കേഡർ ഓട്ടിസം സ്കുളിലാണ് അഡ്മിഷൻ എടുക്കേണ്ടത്.ഇവിടെ പത്തു വയസ് കഴിഞ്ഞ ഓട്ടിസം ബാധിച്ചവർക്കാണ് വിദ്യാഭ്യാസവും മറ്റും നൽകുന്നത്. ഇതിന്റെ തന്നെ ശാഖയായ പി.എം.ജി.യിലെ ഓട്ടിസം സ്കൂളിൽ രണ്ട് വയസ് മുതൽ ഒൻപത് വയസുവരെയുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 18 വയസ് കഴിഞ്ഞ കുട്ടികൾക്കാണ് ആർട്ടിസം സ്റ്റുഡിയോയിൽ പരിശീലനം നൽകുന്നത്. സാധാരണ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മറ്റ് ജോലികൾ ചെയ്യാനാകും. എന്നാൽ ഇതൊന്നും സാധിക്കാത്ത കുട്ടികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്.
തുടക്കമെന്ന നിലയിൽ ചിത്രംവര, ക്രാഫ്റ്റ്സ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത്, ഹോട്ടൽ മാനേജ്മെന്റ് എന്നിവയ്ക്കാണ് കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നത്. ഇപ്പോൾ ശാസ്തമംഗലം സ്കൂളിൽ നിന്നുള്ള നാല് കുട്ടികൾ ആദ്യ ബാച്ച് എന്ന നിലയിൽ പരിശീലനം നടത്തുന്നുണ്ട്. കുട്ടികളുടെ ആഗ്രഹത്തിനും അഭിരുചിക്കുമനുസരിച്ചാണ് അവർക്ക് പരിശീലനം നൽകുന്നത്. പരിശീലനം നേടി സ്വയം തൊഴിൽ കണ്ടെത്തിയാൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനുമുള്ള അവസരവും ആർട്ടിസം സ്റ്റുഡിയോ നൽകും.
പരിശീലനത്തിന് ഒടുവിൽ അവർ അവരുടേതായ കഴിവിൽ പ്രാഗൽഭ്യം തെളിയിക്കുമെന്ന് ഉറപ്പാണെന്ന് ഓണററി ഡയറക്ടർ ജി. വിജയരാഘവൻ പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇനി അവരുടെ കഴിവിൽ മുന്നേറാൻ സഹായിക്കുന്ന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ആർട്ടിസം സ്റ്റുഡിയോ.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്