Breaking News
ഓട്ടിസം ബാധിച്ച കുട്ടികളെ സ്വയം തൊഴിൽ പ്രാപ്തരാക്കാൻ ആർട്ടിസം സ്റ്റുഡിയോ

ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് , മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടൺ.. ലോക പ്രശസ്തരായ ഇവരെല്ലാം തമ്മിൽ ഒരു സാമ്യമുണ്ടായിരുന്നു. സ്വന്തം മേഖലയിൽ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന അവസ്ഥയുള്ളവരായിരുന്നു. പരിമിതികളിൽ തളയ്ക്കപ്പെടാതെ പറന്നുയർന്ന് ആകാശം കീഴടക്കാം എന്നുള്ള സന്ദേശം നൽകിയവരാണ്. ഓട്ടിസം എന്നുള്ളത് ഒരു വൈകല്യമല്ല മറിച്ച് വ്യത്യസ്ത കഴിവുകൾ അവർക്കുണ്ടെന്ന് തെളിയിക്കാനാണ് ദി ആർട്ടിസം സ്റ്റുഡിയോ എന്ന പുതിയ ആശയം തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണിത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ ഉള്ളിലെ കഴിവ് വികസിപ്പിച്ചെടുത്ത് സ്വയം പ്രാപ്തരാകാനും അതിലൂടെ പുതിയ ജീവിതവും ലഭിക്കാനും ഇത് സഹായകമാകും. തിരഞ്ഞെടുത്ത കുട്ടികൾക്കാണ് ഇവിടെ പരീശിലനം നൽകുന്നത്. ടെക്നോപാർക്കിന്റെ സ്ഥാപക സി.ഇ.ഒ.യായിരുന്ന,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹീയറിംഗിന്റെ (നിഷ്) സ്ഥാപക ഡയറകക്ടറുമായിരുന്ന ജി. വിജയരാഘവനാണ് സ്ഥാപനത്തിന്റെ ഓണററി ഡയറക്ടർ. അദ്ദേഹത്തിന്റെ തന്നെ പി.എം.ജി.യിലും ശാസ്തമംലഗത്തുമുള്ള രണ്ട് ഓട്ടിസം സ്കൂളിന് പുറമേയാണ് ആർട്ടിസം സെന്റർ. ആർട്ടും ഓട്ടിസവും സംയോജിപ്പിച്ചാണ് ആർട്ടിസം എന്ന പേര് സ്ഥാപനത്തിന് നൽകിയത്.
ആർട്ടിസം എന്ന ആശയം
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഒരു പ്രായ പരിധി കഴിഞ്ഞാൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടികൾക്ക് ഒരു ജോലി ഒരു വരുമാനം പുതിയ ജീവിതം എന്ന ചിന്തയാണ് ജി.വിജയരാഘവന് ആർട്ടിസം എന്ന ആശയം ആരംഭിക്കാൻ പ്രേരണയായത്.കാലിഫോർണിയയിലും സിംഗപ്പൂരിലും ഇത്തരം സ്ഥാപനങ്ങളുണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിച്ച് പഠനം നടത്തിയാണ് ഈ ആശയംഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.
പുതിയ ലോകം
തിരുവനന്തപുരം വഴുതക്കാട് ജഗതി റോഡിൽ സ്ഥിതി ചെയ്യുന്ന 130 വർഷം പഴക്കമുള്ള ശ്രീരംഗമാണ് ആർട്ടിസം സ്റ്റുഡിയോയായി മാറിയത്. വരവേൽക്കുന്നതു തന്നെ പ്രകൃതിയുടെ നടുവിൽ ഒരു പൈതൃക കെട്ടിടം. അതിനകത്തു കയറിയാൽ പുറത്തെ തിരക്കുകൾക്ക് പകരം ഉള്ളിലുള്ള കാറ്റും കിളികളുടെ ശബ്ദവും മാത്രമാണ്. പഠനാന്തരീക്ഷത്തിനപ്പറുമുള്ള വിശാലത.
ആർട്ടിസത്തിൽ നേരിട്ട് കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ സാധിക്കില്ല. ശാസ്തമംഗലത്തുള്ള കേഡർ ഓട്ടിസം സ്കുളിലാണ് അഡ്മിഷൻ എടുക്കേണ്ടത്.ഇവിടെ പത്തു വയസ് കഴിഞ്ഞ ഓട്ടിസം ബാധിച്ചവർക്കാണ് വിദ്യാഭ്യാസവും മറ്റും നൽകുന്നത്. ഇതിന്റെ തന്നെ ശാഖയായ പി.എം.ജി.യിലെ ഓട്ടിസം സ്കൂളിൽ രണ്ട് വയസ് മുതൽ ഒൻപത് വയസുവരെയുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 18 വയസ് കഴിഞ്ഞ കുട്ടികൾക്കാണ് ആർട്ടിസം സ്റ്റുഡിയോയിൽ പരിശീലനം നൽകുന്നത്. സാധാരണ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മറ്റ് ജോലികൾ ചെയ്യാനാകും. എന്നാൽ ഇതൊന്നും സാധിക്കാത്ത കുട്ടികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്.
തുടക്കമെന്ന നിലയിൽ ചിത്രംവര, ക്രാഫ്റ്റ്സ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത്, ഹോട്ടൽ മാനേജ്മെന്റ് എന്നിവയ്ക്കാണ് കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നത്. ഇപ്പോൾ ശാസ്തമംഗലം സ്കൂളിൽ നിന്നുള്ള നാല് കുട്ടികൾ ആദ്യ ബാച്ച് എന്ന നിലയിൽ പരിശീലനം നടത്തുന്നുണ്ട്. കുട്ടികളുടെ ആഗ്രഹത്തിനും അഭിരുചിക്കുമനുസരിച്ചാണ് അവർക്ക് പരിശീലനം നൽകുന്നത്. പരിശീലനം നേടി സ്വയം തൊഴിൽ കണ്ടെത്തിയാൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനുമുള്ള അവസരവും ആർട്ടിസം സ്റ്റുഡിയോ നൽകും.
പരിശീലനത്തിന് ഒടുവിൽ അവർ അവരുടേതായ കഴിവിൽ പ്രാഗൽഭ്യം തെളിയിക്കുമെന്ന് ഉറപ്പാണെന്ന് ഓണററി ഡയറക്ടർ ജി. വിജയരാഘവൻ പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇനി അവരുടെ കഴിവിൽ മുന്നേറാൻ സഹായിക്കുന്ന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ആർട്ടിസം സ്റ്റുഡിയോ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്