Connect with us

Breaking News

പട്ടികജാതി – പട്ടികവർഗ വകുപ്പിൽ പരിശീലന പദ്ധതി; 500 പേർക്ക് അവസരം

Published

on

Share our post

പ്രൊഫഷണൽ യോഗ്യത നേടിയ പട്ടികജാതി, പട്ടികവർഗക്കാർക്ക് തൊഴിൽ പരിശീലനത്തിന് വിപുലമായ പദ്ധതിയുമായി പട്ടികജാതിപട്ടികവർഗ വികസന വകുപ്പ്. സിവിൽ എൻജിനീയറിങ് യോഗ്യത നേടിയവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പട്ടികജാതിക്കാരിൽ 300 പേർക്കും പട്ടികവർഗക്കാരിൽ 200 പേർക്കുമാണ് അവസരം ലഭിക്കുക. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത -സിവിൽ എൻജിനീയറിങ് ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. വിജയം.

യോഗ്യതാപരീക്ഷ വിജയകരമായി പൂർത്തിയാക്കിയവർക്കുന്നവര്‍ക്ക് പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിലവിൽ പഠിക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കിയശേഷം വരും വർഷങ്ങളിൽ അവസരം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 18,000 രൂപ ഓണറേറിയം ലഭിക്കും. പ്രായപരിധി 21-35 വയസ്സ്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള സിവിൽ എൻജിനീയറിങ് ജോലികൾക്കുമാകും ഇവരെ നിയോഗിക്കുക.

ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അർഹതയുള്ളവരെ തിരഞ്ഞെടുക്കുക. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ എന്ന പേരിലായിരിക്കും ഇവർ അറിയപ്പെടുക. സ്ഥിരനിയമനത്തിന് ഇവർക്ക് അർഹതയുണ്ടാകില്ല. ഒരു വർഷത്തേക്കാണ് പരിശീലനം. എന്നാൽ ആ കാലയളവിലെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരുവർഷംകൂടി പരിശീലനം നീട്ടിനൽകും. തുടര്‍ന്ന് നിർദിഷ്ട കാലയളവിലേക്കുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകും. സർക്കാർ തലത്തിലും മറ്റ് മേഖലകളിലും ജോലി സ്വന്തമാക്കാൻ ഈ സർട്ടിഫിക്കറ്റ് സഹായിക്കും.

പട്ടികജാതിക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയ്‌ക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കണം. പട്ടികവർഗക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികവർഗ ഓഫീസുകളിലോ പ്രോജക്ട് ഓഫീസുകളിലോ ആണ് അപേക്ഷിക്കേണ്ടത്. ജൂലായ് 23 വൈകീട്ട് 5 മണിക്കകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും.

അടുത്തഘട്ടം എം.എസ്.ഡബ്ല്യു., എൽ.എൽ.ബി

പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ടു ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് സ്ഥാപനങ്ങൾക്ക് പരിശീലനച്ചുമതല നൽകി പണം ചെലവഴിക്കുകയാണ് വകുപ്പ് മുൻപ് ചെയ്തിരുന്നത്. ഇത് ഫലപ്രദമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് നേരിട്ട് പരിശീലനം ഏറ്റെടുക്കുന്നത്. സ്വന്തം ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശീലകരെ ലഭ്യമാക്കി തൊഴിലിൽ നൈപുണ്യം വികസിപ്പിച്ചെടുക്കും. ഓരോ വർഷവും പുതിയ ഉദ്യോഗാർഥികളെ കണ്ടെത്തി പരിശീലനം മുന്നോട്ട് കൊണ്ടു പോകാനും പദ്ധതിയുണ്ട്. അടുത്തഘട്ടത്തിൽ എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവർക്കും എൽഎൽ.ബി., ജേണലിസം യോഗ്യതയുള്ളവർക്കും പരിശീലനം നൽകും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!