Connect with us

Breaking News

കല്യാശ്ശേരിയിൽ രാജ്യാന്തര ഇലക്ട്രോണിക്സ് വിപ്ലവം

Published

on

Share our post

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ രാജ്യത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുടെ നിരയിലേക്ക് ഈ കേന്ദ്രം ഉയർന്നു.

വിക്രം സാരാഭായ് സ്പേസ് സെന്റർ, നേവൽ മെറ്റീരിയൽ റിസർച് ലബോറട്ടറി, സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിനു ഗുണകരമായ ഒട്ടേറെ ഉൽപന്നങ്ങളുടെ ഗവേഷണങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെസ്റ്റ് വിഭാഗത്തിൽ 3 പ്രധാന ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ആഗോള വിപണിയിലെ വെല്ലുവിളി നേരിടാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ, ഉൽപന്നങ്ങളുടെ രൂപമാറ്റം, കാര്യക്ഷമത എന്നിവയെല്ലാം ഉറപ്പാക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഗവേഷണത്തിനു മാത്രമല്ല, ആശയ കൈമാറ്റത്തിനുമുള്ള വേദിയായും സെന്റർ മാറിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂർ കെൽട്രോണിൽ സ്ഥാപിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേർന്നു നടത്തിയ വർഷങ്ങളായുള്ള ഗവേഷണ ഫലം കൂടിയാണ് സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം.

കെൽട്രോൺ സ്ഥാപക ചെയർമാനും പ്രമുഖ ടെക്നോക്രാറ്റുമായ കെ.പി.പി.നമ്പ്യാരുടെ ജീവിതവും ഇലക്ട്രോണിക്സ് രംഗത്തെ നേട്ടങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകളുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നോളജ് സെന്ററായി കെൽട്രോൺ മാറണമെന്നതായിരുന്നു കെ.പി.പി.നമ്പ്യാരുടെ സ്വപ്നം. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച കേന്ദ്രം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ശിൽപി ഉണ്ണി കാനായി നിർമിച്ച കെ.പി.പി.നമ്പ്യാരുടെ 7 അടി ഉയരമുള്ള പൂർണകായ പ്രതിമയും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ ആശയ കൈമാറ്റത്തിനും ശാസ്ത്ര സാങ്കേതിക രംഗത്തെ സംശയദൂരീ കരണത്തിനുമായി ആംഫി തിയറ്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!