Connect with us

Breaking News

കല്യാശ്ശേരിയിൽ രാജ്യാന്തര ഇലക്ട്രോണിക്സ് വിപ്ലവം

Published

on

Share our post

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ രാജ്യത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുടെ നിരയിലേക്ക് ഈ കേന്ദ്രം ഉയർന്നു.

വിക്രം സാരാഭായ് സ്പേസ് സെന്റർ, നേവൽ മെറ്റീരിയൽ റിസർച് ലബോറട്ടറി, സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിനു ഗുണകരമായ ഒട്ടേറെ ഉൽപന്നങ്ങളുടെ ഗവേഷണങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെസ്റ്റ് വിഭാഗത്തിൽ 3 പ്രധാന ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ആഗോള വിപണിയിലെ വെല്ലുവിളി നേരിടാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ, ഉൽപന്നങ്ങളുടെ രൂപമാറ്റം, കാര്യക്ഷമത എന്നിവയെല്ലാം ഉറപ്പാക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഗവേഷണത്തിനു മാത്രമല്ല, ആശയ കൈമാറ്റത്തിനുമുള്ള വേദിയായും സെന്റർ മാറിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂർ കെൽട്രോണിൽ സ്ഥാപിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേർന്നു നടത്തിയ വർഷങ്ങളായുള്ള ഗവേഷണ ഫലം കൂടിയാണ് സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം.

കെൽട്രോൺ സ്ഥാപക ചെയർമാനും പ്രമുഖ ടെക്നോക്രാറ്റുമായ കെ.പി.പി.നമ്പ്യാരുടെ ജീവിതവും ഇലക്ട്രോണിക്സ് രംഗത്തെ നേട്ടങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകളുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നോളജ് സെന്ററായി കെൽട്രോൺ മാറണമെന്നതായിരുന്നു കെ.പി.പി.നമ്പ്യാരുടെ സ്വപ്നം. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച കേന്ദ്രം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ശിൽപി ഉണ്ണി കാനായി നിർമിച്ച കെ.പി.പി.നമ്പ്യാരുടെ 7 അടി ഉയരമുള്ള പൂർണകായ പ്രതിമയും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ ആശയ കൈമാറ്റത്തിനും ശാസ്ത്ര സാങ്കേതിക രംഗത്തെ സംശയദൂരീ കരണത്തിനുമായി ആംഫി തിയറ്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!