Connect with us

Breaking News

കല്യാശ്ശേരിയിൽ രാജ്യാന്തര ഇലക്ട്രോണിക്സ് വിപ്ലവം

Published

on

Share our post

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ രാജ്യത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുടെ നിരയിലേക്ക് ഈ കേന്ദ്രം ഉയർന്നു.

വിക്രം സാരാഭായ് സ്പേസ് സെന്റർ, നേവൽ മെറ്റീരിയൽ റിസർച് ലബോറട്ടറി, സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിനു ഗുണകരമായ ഒട്ടേറെ ഉൽപന്നങ്ങളുടെ ഗവേഷണങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെസ്റ്റ് വിഭാഗത്തിൽ 3 പ്രധാന ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ആഗോള വിപണിയിലെ വെല്ലുവിളി നേരിടാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ, ഉൽപന്നങ്ങളുടെ രൂപമാറ്റം, കാര്യക്ഷമത എന്നിവയെല്ലാം ഉറപ്പാക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഗവേഷണത്തിനു മാത്രമല്ല, ആശയ കൈമാറ്റത്തിനുമുള്ള വേദിയായും സെന്റർ മാറിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂർ കെൽട്രോണിൽ സ്ഥാപിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേർന്നു നടത്തിയ വർഷങ്ങളായുള്ള ഗവേഷണ ഫലം കൂടിയാണ് സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം.

കെൽട്രോൺ സ്ഥാപക ചെയർമാനും പ്രമുഖ ടെക്നോക്രാറ്റുമായ കെ.പി.പി.നമ്പ്യാരുടെ ജീവിതവും ഇലക്ട്രോണിക്സ് രംഗത്തെ നേട്ടങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകളുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നോളജ് സെന്ററായി കെൽട്രോൺ മാറണമെന്നതായിരുന്നു കെ.പി.പി.നമ്പ്യാരുടെ സ്വപ്നം. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച കേന്ദ്രം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ശിൽപി ഉണ്ണി കാനായി നിർമിച്ച കെ.പി.പി.നമ്പ്യാരുടെ 7 അടി ഉയരമുള്ള പൂർണകായ പ്രതിമയും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ ആശയ കൈമാറ്റത്തിനും ശാസ്ത്ര സാങ്കേതിക രംഗത്തെ സംശയദൂരീ കരണത്തിനുമായി ആംഫി തിയറ്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!