Connect with us

Breaking News

അഴീക്കോട്ടെ ആളില്ലാക്കടയിൽ കച്ചവടം തകൃതി

Published

on

Share our post

കണ്ണൂർ : അഴീക്കോട്ടെ ജനശക്തിയുടെ കടയിൽ കയറി ആരും  സാധനങ്ങളെടുത്ത്‌ കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം വീഴാറുണ്ടെപ്പോഴും.  

“തണൽ മരമായി ജനശക്തി. അതിന്റെ ചില്ലകളാകാൻ നിങ്ങൾ ഓരോരുത്തരും” വൻകുളത്തുവയലിലെ  ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ കച്ചവടക്കാരൻ ഇല്ലാത്ത കടയിലെ ബോർഡാണിത്. ഈ വാക്കുകൾ കാരുണ്യം വറ്റാത്ത നാട്ടുകാർ ഏറ്റെടുത്തതോടെ പകരംവയ്‌ക്കാനില്ലാത്ത സംരംഭമായി അതു മാറുകയായിരുന്നു. അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആശ്രയമൊരുക്കാനാണ് 2019ൽ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ്  വൻകുളത്തുവയലിൽ കച്ചവടക്കാരൻ ഇല്ലാത്ത കട എന്ന സംരംഭം ആരംഭിച്ചത്. 

ചലനശേഷി നഷ്ടപ്പെട്ട് ജീവിതം ഇരുളിലായവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ജനശക്തിയുടെ അംഗങ്ങൾ വീടുകളിൽ പോയി ശേഖരിച്ച്  കടയിലെത്തിക്കും. സോപ്പ്, വാഷിങ്ങ് പൗഡർ, പേന, ഫെനോയിൽ,  സാനിറ്റൈസർ, കുട, ഡിഷ്‌ വാഷ് ബാർ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കടയിലുള്ളത്. സാധനങ്ങൾ തെരഞ്ഞെടുത്തശേഷം പണം കടയിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സാധനങ്ങൾ വാങ്ങുന്നതിനൊപ്പം മഹത്തായ ഒരു കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആളുകൾ ഉൽപ്പന്നത്തിന്റെ വിലയേക്കാൾ  കൂടുതൽ തുക പെട്ടിയിൽ നിക്ഷേപിക്കാറുണ്ട്. 

അകാലത്തിൽ മരിച്ച അഴീക്കോടിന്റെ പ്രിയ ചിത്രകാരി ചിഞ്ചുഷയുടെ സ്മരണാർഥം ജനശക്തി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കട പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ മികച്ച വിറ്റുവരവാണുണ്ടായത്.   സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൗതുകം തോന്നിയവർ ദൂരസ്ഥലങ്ങളിൽനിന്നുൾപ്പടെ കട കാണാനും സാധനങ്ങളെടുക്കാനും  എത്താറുണ്ട്. ജനശക്തിയുടെ  ആംബുലൻസ് സർവീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്. ലൈസൻസുള്ള ആർക്കും ജനശക്തിയുടെ ആംബുലൻസ്  ആവശ്യാനുസരണം ഉപയോഗിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സേവനം സൗജന്യമാണ്. വാഹനത്തിലുള്ള ബോക്സിൽ പണം ഉള്ളതനുസരിച്ച്  നിക്ഷേപിക്കാം. 

നിരവധി കുടുംബാംഗങ്ങൾക്ക് ഈ സംരംഭത്തിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്നും കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുൾപ്പടെ ജനശക്തിയുടെ ഈ സംരംഭം ഭാവിയിൽ തുടങ്ങാൻ  പദ്ധതിയുണ്ടെന്നും ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം. സുഗുണൻ പറഞ്ഞു. 


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!