Connect with us

Breaking News

കേന്ദ്ര സബ്സിഡി വൈകുന്നു; കാർഷിക വായ്പകൾക്ക് ഇരട്ടി പലിശ

Published

on

Share our post

സ്വർണപ്പണയ കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകാത്തത് കർഷകർക്ക് ഇരട്ടിയിലേറെ പലിശ ഭാരമാകുന്നു. പുതിയ സാമ്പത്തികവർഷം ഇത്തരം വായ്പകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച അറിയിപ്പ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. 

വായ്പ നിയന്ത്രണത്തിന് പിന്നാലെയാണ് സബ്സിഡി വൈകുന്നത്. പതിവുപോലെ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള സ്വർണപ്പണയ കാർഷിക വായ്പകൾക്കാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. അതുവരെ എടുത്ത വായ്പകൾക്ക് സബ്സിഡിയുണ്ട്.

ഒമ്പത് ശതമാനമാണ് സ്വർണപ്പണയത്തിനുള്ള വാർഷിക പലിശ. രണ്ട് ശതമാനം സബ്സിഡി എല്ലാവർക്കും കേന്ദ്രസർക്കാർ നൽകാറാണ് പതിവ്. കൃഷി വിളവെടുക്കാനുള്ള സമയമെന്ന സങ്കൽപത്തിൽ ഒരുവർഷത്തിനകം തിരിച്ചടക്കണം. ഇതിനിടെ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ ഇളവ് കൂടി കേന്ദ്ര സർക്കാർ നൽകും. ഫലത്തിൽ, വായ്പയെടുത്തവർക്ക് നാല് ശതമാനം പലിശ അടച്ചാൽ മതിയായിരുന്നു.

നിലവിൽ സ്വർണപ്പണയ വായ്പ തിരിച്ചടക്കാനോ പുതുക്കാനോ ചെല്ലുന്നവരോട് ഒമ്പത് ശതമാനം പലിശക്കുരുക്കിന്റെ കാര്യം ബാങ്കുകാർ ആദ്യമേ പറയുന്നുണ്ട്. സബ്സിഡി അറിയിപ്പ് കിട്ടാത്തതിനാൽ ഒമ്പത് ശതമാനം പലിശ നൽകാൻ തയാറാണെന്ന് പ്രത്യേക ഫോറത്തിൽ സത്യവാങ്മൂലവും ചില ബാങ്കുകൾ എഴുതി വാങ്ങുന്നു.

സബ്സിഡി വരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒരുവർഷത്തേക്ക് കാത്തുനിൽക്കാതെ പണയംവെച്ച സ്വർണാഭരണങ്ങൾ അത്യാവശ്യത്തിന് തിരിച്ചെടുക്കണമെന്നുള്ളവർക്കാണ് കേന്ദ്രനയം തിരിച്ചടിയാകുന്നത്. ബാങ്കുകൾക്കും ഇടപാടുകാർക്കും ആശയക്കുഴപ്പവുമുണ്ട്.

കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പകൾ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് റിസർവ് ബാങ്ക് കർശന നിബന്ധനകൾ കൊണ്ടുവന്നത്. മൂന്ന് വർഷം മുമ്പ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അയച്ച കത്താണ് അന്ന് കേന്ദ്ര കൃഷിമന്ത്രാലയവും റിസർവ് ബാങ്കും പ്രധാനമായും ആയുധമാക്കിയത്. വൻകിട സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണമുൾപ്പെടെ കാർഷിക വായ്പയായി ചില ബാങ്കുകളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു.

ഇത്തരം തട്ടിപ്പുകൾക്ക് തടയിട്ടെങ്കിലും യഥാർഥ കർഷകർക്ക് സ്വർണപ്പണയ വായ്പ കിട്ടുന്നതിന് കടമ്പകളേറെയാണ്. 50 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്കാണ് ബാങ്കുകളുടെ പരിഗണന. സെന്റിന് 2,000 രൂപ വരെയാണ് പരമാവധി കിട്ടുന്നത്. സ്ഥലമുള്ള സാധാരണക്കാരന് നികുതി ശീട്ടും സ്വർണവുമായി സമീപിച്ചാൽ സബ്സിഡിയുള്ള വായ്പ കിട്ടുന്നില്ല. ഈ നൂലാമാലകൾക്കിടയിലാണ് നിലവിലുള്ള ആനുകൂല്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താതെ ഉഴപ്പുന്നത്.

മുൻനിര ബാങ്കായ എസ്.ബി.ഐക്കടക്കം സ്വർണപ്പണയ വായ്പകൾ വർധിപ്പിച്ച് കർഷകർക്ക് അനുകൂല നിലപാടാണുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം കഴിഞ്ഞിട്ടും കാർഷിക വായ്പയുടെ പലിശ സബ്സിഡി തീരുമാനമാകാത്തതിൽ സംസ്ഥാന കൃഷി വകുപ്പും പാർലമെന്റംഗങ്ങളും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!