Connect with us

Breaking News

കേന്ദ്ര സബ്സിഡി വൈകുന്നു; കാർഷിക വായ്പകൾക്ക് ഇരട്ടി പലിശ

Published

on

Share our post

സ്വർണപ്പണയ കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകാത്തത് കർഷകർക്ക് ഇരട്ടിയിലേറെ പലിശ ഭാരമാകുന്നു. പുതിയ സാമ്പത്തികവർഷം ഇത്തരം വായ്പകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച അറിയിപ്പ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. 

വായ്പ നിയന്ത്രണത്തിന് പിന്നാലെയാണ് സബ്സിഡി വൈകുന്നത്. പതിവുപോലെ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള സ്വർണപ്പണയ കാർഷിക വായ്പകൾക്കാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. അതുവരെ എടുത്ത വായ്പകൾക്ക് സബ്സിഡിയുണ്ട്.

ഒമ്പത് ശതമാനമാണ് സ്വർണപ്പണയത്തിനുള്ള വാർഷിക പലിശ. രണ്ട് ശതമാനം സബ്സിഡി എല്ലാവർക്കും കേന്ദ്രസർക്കാർ നൽകാറാണ് പതിവ്. കൃഷി വിളവെടുക്കാനുള്ള സമയമെന്ന സങ്കൽപത്തിൽ ഒരുവർഷത്തിനകം തിരിച്ചടക്കണം. ഇതിനിടെ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ ഇളവ് കൂടി കേന്ദ്ര സർക്കാർ നൽകും. ഫലത്തിൽ, വായ്പയെടുത്തവർക്ക് നാല് ശതമാനം പലിശ അടച്ചാൽ മതിയായിരുന്നു.

നിലവിൽ സ്വർണപ്പണയ വായ്പ തിരിച്ചടക്കാനോ പുതുക്കാനോ ചെല്ലുന്നവരോട് ഒമ്പത് ശതമാനം പലിശക്കുരുക്കിന്റെ കാര്യം ബാങ്കുകാർ ആദ്യമേ പറയുന്നുണ്ട്. സബ്സിഡി അറിയിപ്പ് കിട്ടാത്തതിനാൽ ഒമ്പത് ശതമാനം പലിശ നൽകാൻ തയാറാണെന്ന് പ്രത്യേക ഫോറത്തിൽ സത്യവാങ്മൂലവും ചില ബാങ്കുകൾ എഴുതി വാങ്ങുന്നു.

സബ്സിഡി വരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒരുവർഷത്തേക്ക് കാത്തുനിൽക്കാതെ പണയംവെച്ച സ്വർണാഭരണങ്ങൾ അത്യാവശ്യത്തിന് തിരിച്ചെടുക്കണമെന്നുള്ളവർക്കാണ് കേന്ദ്രനയം തിരിച്ചടിയാകുന്നത്. ബാങ്കുകൾക്കും ഇടപാടുകാർക്കും ആശയക്കുഴപ്പവുമുണ്ട്.

കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പകൾ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് റിസർവ് ബാങ്ക് കർശന നിബന്ധനകൾ കൊണ്ടുവന്നത്. മൂന്ന് വർഷം മുമ്പ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അയച്ച കത്താണ് അന്ന് കേന്ദ്ര കൃഷിമന്ത്രാലയവും റിസർവ് ബാങ്കും പ്രധാനമായും ആയുധമാക്കിയത്. വൻകിട സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണമുൾപ്പെടെ കാർഷിക വായ്പയായി ചില ബാങ്കുകളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു.

ഇത്തരം തട്ടിപ്പുകൾക്ക് തടയിട്ടെങ്കിലും യഥാർഥ കർഷകർക്ക് സ്വർണപ്പണയ വായ്പ കിട്ടുന്നതിന് കടമ്പകളേറെയാണ്. 50 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്കാണ് ബാങ്കുകളുടെ പരിഗണന. സെന്റിന് 2,000 രൂപ വരെയാണ് പരമാവധി കിട്ടുന്നത്. സ്ഥലമുള്ള സാധാരണക്കാരന് നികുതി ശീട്ടും സ്വർണവുമായി സമീപിച്ചാൽ സബ്സിഡിയുള്ള വായ്പ കിട്ടുന്നില്ല. ഈ നൂലാമാലകൾക്കിടയിലാണ് നിലവിലുള്ള ആനുകൂല്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താതെ ഉഴപ്പുന്നത്.

മുൻനിര ബാങ്കായ എസ്.ബി.ഐക്കടക്കം സ്വർണപ്പണയ വായ്പകൾ വർധിപ്പിച്ച് കർഷകർക്ക് അനുകൂല നിലപാടാണുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം കഴിഞ്ഞിട്ടും കാർഷിക വായ്പയുടെ പലിശ സബ്സിഡി തീരുമാനമാകാത്തതിൽ സംസ്ഥാന കൃഷി വകുപ്പും പാർലമെന്റംഗങ്ങളും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!