Connect with us

Breaking News

കടൽക്ഷോഭം; വിറങ്ങലിച്ച് തീരദേശ കുടുംബങ്ങൾ

Published

on

Share our post

തലശ്ശേരി: മട്ടാമ്പ്രം ഇന്ദിരഗാന്ധി പാർക്ക് മുതൽ പുന്നോൽ പെട്ടിപ്പാലം വരെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി വീട്ടുകാർ കടലാക്രമണ ഭീഷണിയിൽ. കടൽ ഭിത്തിയും തകർത്ത് തിരമാലകൾ ഇവിടെയുള്ള വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. ഇതുകാരണം ചെറിയ കുട്ടികളടക്കം താമസിക്കുന്ന നിരവധി കുടുംബങ്ങൾ ശ്വാസമടക്കിയാണ് വീടുകളിൽ കഴിയുന്നത്. ശാസ്ത്രീയമായ നിലയിൽ പുലിമുട്ട് നിർമിക്കാത്തതാണ് കടലേറ്റത്തിന് കാരണമാകുന്നതായി തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചാലിൽ മുതൽ പെട്ടിപ്പാലം വരെയുള്ള തീരത്ത് അപ്രതീക്ഷിതമായി അടിക്കുന്ന തിരമാലകൾ മേഖലയിൽ ഭീഷണി ഉയർത്തുകയാണ്. കടലാക്രമണത്തിൽ നിന്നും രക്ഷനേടാൻ മാക്കൂട്ടം തീരപ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ തിരയടിക്കുന്നത് തടഞ്ഞുനിർത്താൻ കെട്ടിയ ഭിത്തിപോലും ഒരു വർഷത്തിനുള്ളിൽ തകർന്നു. മഴക്കാലത്ത് ഭീതിയോടെയാണ്‌ നിരവധി കുടുംബങ്ങൾ കഴിയുന്നത്. മാക്കൂട്ടം ലിമിറ്റ് പ്രസ് വളപ്പ് ഭാഗത്ത് വെയർ ഹൗസിന് പിറകിൽ കടൽഭിത്തി കെട്ടി ഉയർത്തുന്നതിനെതിരെ ദേശവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാക്കൂട്ടം മുതൽ പെട്ടിപ്പാലം പൊതുശ്മശാനം വരെയുള്ള ഭാഗങ്ങളിൽ പുലിമുട്ട് കെട്ടി സംരക്ഷണഭിത്തി നിർമിക്കണമെന്ന തീരദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്ന ആവലാതി ഉയർത്തിയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്.

ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മാക്കൂട്ടം വെയർഹൗസിന് സമീപത്തായി കടൽഭിത്തി നിർമാണത്തിന് കല്ല് കെട്ടാനെത്തിയ തൊഴിലാളികളെ ദേശവാസികൾ തടഞ്ഞ് തിരിച്ചയക്കുകയുണ്ടായി.

കടൽക്ഷോഭം തടയാൻ മാക്കൂട്ടം ലിമിറ്റ് മുതൽ പെട്ടിപ്പാലം ശ്മശാനം വരെ പുലിമുട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ തങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കാതെ ജനവാസമില്ലാത്ത മേഖലയിൽ കടൽഭിത്തി കെട്ടാനാണ് ഉദ്യോഗസ്ഥർ തിടുക്കം കൂട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

40 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രസ് വളപ്പിലാണ് അടിയന്തരമായി പുലിമുട്ട് നിർമിക്കേണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!