Connect with us

Breaking News

പാലും പണവും അവശ്യസേവനങ്ങളുമായി റേഷൻകടകൾ

Published

on

Share our post

റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയുംമാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ കിട്ടും. ‘കേരള സ്റ്റോർ’ എന്ന് പേരിട്ട പദ്ധതി നടപ്പാക്കാനായി ഓരോ ജില്ലയിലും അഞ്ച് റേഷൻകടകൾ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇവിടങ്ങളിൽ പദ്ധതി വിജയിച്ചാൽ ഈവർഷംതന്നെ 1000 റേഷൻകടയിലേക്ക് വ്യാപിപ്പിക്കും.

രണ്ടുകിലോമീറ്റർ ചുറ്റളവിൽ ബാങ്കുകളോ എ.ടി.എം. സൗകര്യമോ അക്ഷയ സെന്ററുകളോ ഇല്ലാത്ത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 300 ചതുരശ്രയടിയിൽ സൗകര്യങ്ങളുള്ള മിനി സൂപ്പർ മാർക്കറ്റുകളായാണ് റേഷൻകടകൾ മാറുക. കേരള സ്റ്റോറിനുള്ള അടിസ്ഥാനസൗകര്യങ്ങൾ റേഷൻകടയുടമ ഉറപ്പാക്കണം. സഹായത്തിന് ജീവനക്കാരെയും നിയോഗിക്കാം. സർക്കാർസ്ഥാപനങ്ങളുടെയും മിൽമയുടെയും ഉത്‌പന്നങ്ങളും ഇവിടെ കിട്ടും.

റേഷൻസാധനങ്ങൾക്കുപുറമേ സിവിൽ സപ്ലൈസ് വകുപ്പ് സബ്‌സിഡിനിരക്കിൽ ലഭ്യമാക്കുന്ന ഉത്‌പന്നങ്ങളും ലഭിക്കും. അക്ഷയകേന്ദ്രങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും, ജനസേവനകേന്ദ്രങ്ങളാകുന്ന റേഷൻകടകളിൽ കിട്ടും. സേവനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം.

റേഷൻ വാങ്ങാനായി ഉപഭോക്താക്കൾ വിരലടയാളം പതിക്കുന്ന ഇ-പോസ് മെഷീൻ രാജ്യത്ത് അവതരിപ്പിച്ച ഘട്ടത്തിൽ കേന്ദ്രസർക്കാരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാ റേഷൻകടകളും മൈക്രോ എ.ടി.എം. കൗണ്ടറുകളാക്കി മാറ്റണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!