Connect with us

Breaking News

വികസനത്തിന് ‘ഒപ്പം’ നിന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

Published

on

Share our post

കണ്ണൂർ: പട്ടിക ജാതി പട്ടിക വർഗ കോളനികളുടെ വികസനത്തിന് ‘ഒപ്പം’ പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. 47 എസ്.ടി കോളനികളും 27 എസ്.സി കോളനികളുമാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. ഈ കോളനികളുടെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തിനായി ‘ഒപ്പം’ എന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. സമ്പൂർണ നവീകരണത്തോടൊപ്പം കോളനിവാസികളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉളിക്കൽ, പയ്യാവൂർ, പടിയൂർ, എരുവേശി എന്നീ പഞ്ചായത്തുകളിലായാണ് 47 എസ്.ടി കോളനികളുള്ളത്. മലപ്പട്ടം, മയ്യിൽ, കുറ്റിയാട്ടൂർ, പടിയൂർ പഞ്ചായത്തുകളിലായി 27 എസ്.സി കോളനികളുമുണ്ട്. ജില്ല പഞ്ചായത്ത്, പട്ടികവർഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സഹായത്തോടെയാണ് ‘ഒപ്പം’ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ 13 കോളനികളെ തിരഞ്ഞെടുത്തു. പടിയൂർ കല്യാടെ ചാളംവയൽ, ഇരിക്കൂറിലെ പെരുവളത്തുപറമ്പ് പടിഞ്ഞാറേക്കര, ഉളിക്കലെ മുണ്ടാനൂർ കരിമ്പാല, പുറവയൽ അംബേദ്കർ, മയ്യിലെ നിരന്തോട്, കയരളം -നണിയൂർ നമ്പ്രം ചാണോപ്പാറ, കുറ്റിയാട്ടൂരിലെ ചാളമൂല, ചട്ടുകപ്പാറ തരിയേരി, മലപ്പട്ടത്തെ വെങ്ങലേരിക്കുന്ന്, കൊളന്ത ഏരുവേശിയിലെ കുനിയൻപുഴ, ചന്ദനക്കാംപാറ ചീത്തപാറ, പുതുശ്ശേരികോട്ട, ഉളിക്കലെ കല്ലേൻതോട് എന്നീ കോളനികളാണ് പദ്ധതിയിൽ ഉൾപ്പെട്ടത്. ഇവിടെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ പദ്ധതി നടത്തിപ്പിനായി മോണിറ്ററിങ് സമിതി രൂപവത്കരിച്ചു.

ആദ്യഘട്ടത്തിൽ കോളനികളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നടപ്പാതകൾ, റോഡുകൾ, സോക്ക് പിറ്റുകൾ,ഡ്രെയ്നേജ്, കമ്യൂണിറ്റി ഹാൾ, വീടുകളുടെ അറ്റകുറ്റപ്പണി, സാംസ്‌കാരിക നിലയം, വായനശാലകൾ, കളിസ്ഥലങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രത്യേക ഇടപെടൽ നടത്തും. കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴി, ആട് എന്നിവയെ വളർത്താൻ കൂടുകൾ സൗജന്യമായി നൽകും. അഞ്ചുവർഷംകൊണ്ട് ഇരിക്കൂർ ബ്ലോക്കിലെ മുഴുവൻ എസ്.സി, എസ്.ടി കോളനികളും നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബർട്ട് ജോർജ് പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!