Connect with us

Breaking News

മട്ടന്നൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം

Published

on

Share our post

മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നതിനും വിവിധ റോഡുകളിലേക്ക് കടന്നുപോകുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കും.

ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് മട്ടന്നൂർ കോളേജ്, മണ്ണൂർ, മരുതായി പോകേണ്ട ചെറുവാഹനങ്ങൾ പ്രകാശ് ജംഗ്ഷൻ കഴിഞ്ഞ് ഇരിട്ടി ഭാഗത്തേക്ക് പോയി ഇടതുവശത്തുള്ള റോഡ് വഴി വൺവേയായി മരുതായി റോഡിൽ പ്രവേശിക്കണം. ഇരിട്ടി ഭാഗത്തു നിന്ന് മണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളും പ്രകാശ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഈ റോഡ് വഴി മരുതായി റോഡിൽ പ്രവേശിക്കണം. കണ്ണൂർ റോഡിൽ നിന്ന് മരുതായി റോഡിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി ചെറുവാഹനങ്ങൾ മുന്നോട്ടുപോയി ജംഗ്ഷൻ കഴിഞ്ഞ് ഇടതുവശത്തെ റോഡിലൂടെ മരുതായി റോഡിലേക്ക് കടക്കണം.

ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പൊലീസ് നിയന്ത്രിക്കും. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റാൻഡിന്റെ പിൻവശത്തുകൂടി ഗവ. ആശുപത്രി റോഡ് വഴി തലശ്ശേരി റോഡിൽ പ്രവേശിക്കണം. അല്ലെങ്കിൽ സൗഗന്ധ് ബേക്കറി, എക്‌സൽ സോഡ വഴി സ്റ്റാൻഡിൽ കയറാതെ പുറത്തേക്ക് പോകണം. റാറാവീസ് ഹോട്ടലിന്റെ വശങ്ങളിൽ ബസ്, ലോറി മുതലായവ നിർത്തിയുന്നത് നിരോധിച്ചു.

നോ പാർക്കിംഗ് അവഗണിച്ചാൽ പിഴ

വലിയ വാഹനങ്ങൾ വായന്തോട് ജംഗ്ഷൻ കഴിഞ്ഞുവരുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. തലശ്ശേരി റോഡിൽ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പിഴയീടാക്കും. ഇന്നലെ മുതൽ 14 വരെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബോധവൽക്കരണവും താക്കീതും നൽകാൻ തീരുമാനിച്ചെങ്കിലും ഇന്നലെ ആരംഭിച്ചില്ല. ഇന്ന് ബോധവത്ക്കരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!