Connect with us

Breaking News

തെരുവുനായ്ക്കളെ മാത്രമല്ല, വീട്ടിൽ വളർത്തുന്ന നായ്ക്കളെയും സൂക്ഷിക്കണം; പ്രധാനമാണ് പ്രഥമ ശുശ്രൂഷ

Published

on

Share our post

തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കടിയും മാന്തുമേറ്റ് ഈവർഷം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 16,483 പേർ. ആരോഗ്യവകുപ്പിന്റെ 2022 ജനുവരി ഒന്നുമുതൽ ജൂൺ-30 വരെയുള്ള കണക്കാണിത്. പൂച്ച മാന്തിയതും കടിച്ചതുമായി ബന്ധപ്പെട്ട് 14,105 പേരും മറ്റുമൃഗങ്ങളുടെ കടിയേറ്റ് 1,454 പേരും ചികിത്സതേടി.

നായയുടെ കടിയേറ്റ് മങ്കരയിൽ യുവതി മരിച്ചതുൾപ്പെടെ റാബിസ് ബാധമൂലം ഒരുവർഷത്തിനിടെ മൂന്ന് മരണവും ജില്ലയിലുണ്ടായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണംകൂടി നോക്കിയാൽ മൊത്തക്കണക്ക് വീണ്ടും ഉയരും.

സൂക്ഷിക്കണം വളർത്തുനായ്‌ക്കളെയും

തെരുവുനായ്ക്കളെ മാത്രമല്ല, വീട്ടിൽ ഓമനിച്ച് വളർത്തുന്ന നായ്ക്കളെയും സൂക്ഷിക്കണം. നായകടിയുമായി ബന്ധപ്പെട്ട് ചികിത്സതേടിയവരിൽ ഭൂരിഭാഗവും വളർത്തുനായ്ക്കളിൽ നിന്ന് കടിയേറ്റവരാണെന്ന് അധികൃതർ പറയുന്നു. തെരുവു നായ്ക്കളിൽനിന്ന്‌ കടിയേൽക്കുന്നവരും കുറവല്ല.

അടുത്തിടപഴകുമ്പോഴും അതിനെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുമ്പോഴുമെല്ലാമാണ് കൂടുതലും കടിയേൽക്കുന്നത്. നായ്‌ക്കൾ ജനിച്ച് രണ്ടുമാസം കഴിഞ്ഞ് 45 ദിവസത്തിനകവും തൊട്ടടുത്തമാസവും കൂടാതെ എല്ലാവർഷവും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണം. എടുത്തുവളർത്തുന്ന തെരുവുനായ്ക്കൾക്കും ഇത് നൽകണം.

പ്രധാനമാണ് പ്രഥമ ശുശ്രൂഷ

നായയോ പൂച്ചയോ കടിച്ചാലും മാന്തിയാലും പ്രാഥമികശുശ്രൂഷ പ്രധാനമാണ്. മുറിവ് സോപ്പുപയോഗിച്ച് ഒഴുക്കുള്ള വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുക്കണം. സർക്കാർ ആശുപത്രികളിൽ നാലുഡോസ് (ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ) കുത്തിവെക്കുക. ചോരവരികയോ ആഴത്തിൽ മുറിവുണ്ടാവുകയോ ചെയ്താൽ എ.ആർ.എസ്. (ആൻറി റാബീസ് സിറം) കുത്തിവെക്കണം. കടിയേറ്റ അന്നും തുടർന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പെടുക്കേണ്ടത്.

കുത്തിവെപ്പ് ഉറപ്പാക്കണം

നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയോ മാന്തോ ഏൽക്കുന്നവർ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണം. നിലവിൽ മരുന്നിന് ജില്ലയിൽ ക്ഷാമമൊന്നുമില്ല. തെരുവുനായ്ക്കളുടെ പ്രശ്നം തടയാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് മാലിന്യപ്രശ്നം ഉൾപ്പെടെ പരിഹരിക്കേണ്ടതായിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!