Connect with us

Breaking News

ബില്ലടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി.യോട് നഷ്ടപരിഹാരം തേടാം

Published

on

Share our post

വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ വരെ ഓരോ ഉപഭോക്താവിനും നഷ്ടപിരഹാരം തേടാം. പക്ഷെ ഉത്തരവിറങ്ങി ഏഴുവര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കളെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. ഇതു സംബന്ധിച്ച് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തീരെ അറിവില്ലാത്തതാണ് കാരണം.

കേരളത്തിലെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ഉറപ്പാക്കേണ്ട സേവനങ്ങളുടെ നിലവാരം സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2015 ഡിസംബറില്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉറപ്പാക്കേണ്ട മിനിമം സേവന നിലവാരത്തെയും അര്‍ഹമായ അവകാശങ്ങളെക്കുറിച്ചും ഉപഭോക്താവ് അറിഞ്ഞിരിക്കണം എന്നുള്ളതിനാലാണ് ഉത്തരവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ 1.34 കോടി ഉപഭോക്താക്കളുള്ള പ്രധാന ലൈസന്‍സി കെ.എസ്.ഇ.ബി.യാണ്. നഷ്ടപരിഹാര ഉത്തരവ് പ്രധാനമായും നടപ്പാക്കേണ്ടതും അവര്‍ തന്നെ.

ഉത്തരവ് പ്രകാരം ഫ്യൂസ് പോകല്‍ മുതല്‍ വോള്‍ട്ടേജ് വ്യതിയാനം, വൈദ്യുതി കണക്ഷന്‍ വരെയുള്ളവയുടെ വൈകലിന് ഉപഭോക്താവിന് നഷ്ടപരിഹാരം വാങ്ങാം. സേവനാവകാശം നിഷേധിക്കപ്പെട്ട് ഏഴു ദിവസത്തിനകം അപേക്ഷ നല്‍കണം. ഇതിന് ‘ഫോം എ’ എന്ന ഫോറം പൂരിപ്പിച്ച് അതാത് വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇത് രജിസ്റ്റര്‍ ചെയ്ത് പരാതിയുടെ നമ്പര്‍ ഉപഭോക്താവിന് പരാതിയുടെ നമ്പര്‍ നല്‍കണം. സേവനദാതാവ് 90 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരത്തുക പരാതിക്കാരന് നിലിവിലുള്ളതോ ഭാവിയില്‍ നല്‍കുന്നതോ ആയ വൈദ്യുതി ബില്ലില്‍ കുറവു ചെയ്യണം. നിശ്ചിതസമയത്തിനുള്ളില്‍ സേവനദാതാവ് തീരുമാനമെടുത്തില്ലെങ്കില്‍ പരാതി പരിഹാര ഫോറം തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാം.

പട്ടിക: ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ പ്രധാന സേവനസമയപരിധിയും

(സേവനസ്വഭാവം-സേവനസമയപരിധി-സമയപരിധി ലംഘനത്തിനുള്ള നഷ്ടപരിഹാര തുക എന്നീ ക്രമത്തില്‍)

1. വീടുകളിലെ വൈദ്യുതി തടസ്സപ്പെടല്‍ (കെ.എസ്.ഇ.ബി. നെറ്റ് വര്‍ക്കിലെ പ്രശ്നമാകണം, വൈകീട്ട് ആറുമണി മുതല്‍ എട്ടുമണിവരെയുള്ള സമയം കണക്കാക്കില്ല) – 
നഗരങ്ങള്‍/പട്ടണങ്ങള്‍ – 6 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 8 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 10മണിക്കൂര്‍

2. വൈദ്യുതി ലൈന്‍ ബ്രേക്ക് ഡൗണ്‍ –
നഗരങ്ങള്‍/പട്ടണങ്ങള്‍ – 8 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 12 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 16 മണിക്കൂര്‍

3. വൈദ്യുതി ലൈന്‍ ബ്രേക്ക്ഡൗണ്‍ (ഭൂഗര്‍ഭ കേബിള്‍)
നഗരങ്ങള്‍/പട്ടണങ്ങള്‍ – 24 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 48 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 48 മണിക്കൂര്‍

4. വിതരണ ട്രാന്‍സ്ഫോര്‍മാര്‍ തകരാര്‍
നഗരങ്ങള്‍/പട്ടണങ്ങള്‍ – 24 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 36 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 48 മണിക്കൂര്‍

5. ലോഡ്ഷെഡ്ഡിങ് ഒഴികെയുള്ള മുന്നറിയിപ്പോടെയുള്ള വൈദ്യുതി മുടക്കം (24 മണിക്കൂര്‍ മുമ്പേ അറിയിക്കണം) – ദിവസം 10 മണിക്കൂറില്‍ കൂടുവാന്‍ പാടില്ല – 25 രൂപ

6. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ – പരാതി ലഭിച്ച് ഏഴു ദിവസത്തിനകം – 25 രൂപ

7. വൈദ്യുതി ശൃംഖലയില്‍ മാറ്റം ആവശ്യമാണെങ്കില്‍ – 120 ദിവസത്തിനകം – 25 രൂപ

8. പുതിയ കണക്ഷനുള്ള അപേക്ഷ – പൂര്‍ണമായ അപേക്ഷ ലഭിച്ചതു മുതല്‍ ഒരുമാസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

9. താത്കാലിക കണക്ഷന്‍ (നിലവിലുള്ള വൈദ്യുതി ശൃംഖലയില്‍നിന്നും കണക്ഷന്‍ നല്‍കാവുന്നത്) – ചെലവും മുന്‍കൂര്‍ ചാര്‍ജ്ജും അടച്ച തീയതി മുതല്‍ മൂന്ന് ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 100 രൂപ

10. സര്‍വീസ് കണക്ഷന്‍/ഉടമസ്ഥാവകാശം മാറ്റുന്നതിന് – ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ കൈപ്പറ്റിയ തീയതിമുതല്‍ 15 ദിവസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

11. തര്‍ക്കബില്ലുകള്‍ – പരാതി ലഭിച്ച അതേദിവസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

12. വൈദ്യുതി ബില്ലടയ്്കുന്നതില്‍ വീഴ്ചവരുത്തിയതിന് വിച്ഛേദിക്കുന്ന കണക്ഷനുകള്‍ പുനഃസ്ഥാപിക്കല്‍ – പണമടച്ച് 24 മണിക്കൂറിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
13. മീറ്റര്‍ പരിശോധനയും മീറ്റര്‍ തകരാര്‍ പരിഹരിക്കലും – പരാതിലഭിച്ച് 5 ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ

14. എല്‍.ടി. ഫാള്‍ട്ടി മീറ്റര്‍ മാറ്റുന്നതിന് – തകരാര്‍ കണ്ടെത്തിയ ദിവസം മുതല്‍ ഏഴു ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ

നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ട മാതൃക
ഫോറം എ-
1. ഉപഭോക്താവിന്റെ പേര്:
2. വിലാസം:
3. കണ്‍സ്യൂമര്‍ നമ്പര്‍:
4. പരാതിയുടെ സ്വഭാവം (ലഘുവിവരണം):
5. പരാതി നമ്പര്‍:
6. പരാതി സമര്‍പ്പിച്ച തീയതിയും സമയവും:
7. പരാതിയിന്‍മേല്‍ ലൈസന്‍സി കൈക്കൊമ്ട നടപടിയും തീയതിയും സമയവും:
8. സേവനനിലവാര ചട്ടപ്രകാരം പരാതി പരിഹരിക്കാന്‍ ലൈസന്‍സിക്ക് അനുവദിച്ച കാലാവധി:
9. പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ലൈസന്‍സി എടുത്ത യഥാര്‍ഥ സമയം:
10. സേവനനിലവാരം ചട്ടപ്രകാരം ലൈസന്‍സിയുടെ വീഴ്ചയ്ക്ക് പരിഹാരമായി ചുമത്തവുന്ന തുക:

സ്ഥലം:
തീയതി:
ഒപ്പ്:

ശ്രദ്ധിക്കേണ്ടത്: നഷ്ടപരിഹാരത്തിനുള്ള സമയം പരാതി ലഭിച്ചതുമുതലാണ് കണക്കാക്കുക. ഇതനാല്‍ സെക്ഷന്‍ ഓഫീസില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ കെ.എസ്.ഇ.ബി. കോള്‍ സെന്റര്‍ നമ്പറുകളായ 1912, 0471-2555544 എന്നിവയില്‍ വിളിച്ചു പറയണം. അതോടെ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!