Breaking News
ബില്ലടച്ചിട്ടും കണക്ഷന് പുനഃസ്ഥാപിച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി.യോട് നഷ്ടപരിഹാരം തേടാം
വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ വരെ ഓരോ ഉപഭോക്താവിനും നഷ്ടപിരഹാരം തേടാം. പക്ഷെ ഉത്തരവിറങ്ങി ഏഴുവര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കളെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. ഇതു സംബന്ധിച്ച് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തീരെ അറിവില്ലാത്തതാണ് കാരണം.
കേരളത്തിലെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ഉറപ്പാക്കേണ്ട സേവനങ്ങളുടെ നിലവാരം സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് 2015 ഡിസംബറില്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉറപ്പാക്കേണ്ട മിനിമം സേവന നിലവാരത്തെയും അര്‍ഹമായ അവകാശങ്ങളെക്കുറിച്ചും ഉപഭോക്താവ് അറിഞ്ഞിരിക്കണം എന്നുള്ളതിനാലാണ് ഉത്തരവെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ 1.34 കോടി ഉപഭോക്താക്കളുള്ള പ്രധാന ലൈസന്‍സി കെ.എസ്.ഇ.ബി.യാണ്. നഷ്ടപരിഹാര ഉത്തരവ് പ്രധാനമായും നടപ്പാക്കേണ്ടതും അവര്‍ തന്നെ.
ഉത്തരവ് പ്രകാരം ഫ്യൂസ് പോകല്‍ മുതല്‍ വോള്‍ട്ടേജ് വ്യതിയാനം, വൈദ്യുതി കണക്ഷന് വരെയുള്ളവയുടെ വൈകലിന് ഉപഭോക്താവിന് നഷ്ടപരിഹാരം വാങ്ങാം. സേവനാവകാശം നിഷേധിക്കപ്പെട്ട് ഏഴു ദിവസത്തിനകം അപേക്ഷ നല്‍കണം. ഇതിന് ‘ഫോം എ’ എന്ന ഫോറം പൂരിപ്പിച്ച് അതാത് വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇത് രജിസ്റ്റര്‍ ചെയ്ത് പരാതിയുടെ നമ്പര്‍ ഉപഭോക്താവിന് പരാതിയുടെ നമ്പര്‍ നല്‍കണം. സേവനദാതാവ് 90 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരത്തുക പരാതിക്കാരന് നിലിവിലുള്ളതോ ഭാവിയില്‍ നല്കുന്നതോ ആയ വൈദ്യുതി ബില്ലില്‍ കുറവു ചെയ്യണം. നിശ്ചിതസമയത്തിനുള്ളില്‍ സേവനദാതാവ് തീരുമാനമെടുത്തില്ലെങ്കില്‍ പരാതി പരിഹാര ഫോറം തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കാം.
പട്ടിക: ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ പ്രധാന സേവനസമയപരിധിയും
(സേവനസ്വഭാവം-സേവനസമയപരിധി-സമയപരിധി ലംഘനത്തിനുള്ള നഷ്ടപരിഹാര തുക എന്നീ ക്രമത്തില്‍)
1. വീടുകളിലെ വൈദ്യുതി തടസ്സപ്പെടല്‍ (കെ.എസ്.ഇ.ബി. നെറ്റ് വര്‍ക്കിലെ പ്രശ്നമാകണം, വൈകീട്ട് ആറുമണി മുതല്‍ എട്ടുമണിവരെയുള്ള സമയം കണക്കാക്കില്ല) –
നഗരങ്ങള്‍/പട്ടണങ്ങള്‍ – 6 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 8 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 10മണിക്കൂര്‍
2. വൈദ്യുതി ലൈന്‍ ബ്രേക്ക് ഡൗണ്‍ –
നഗരങ്ങള്‍/പട്ടണങ്ങള്‍ – 8 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 12 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 16 മണിക്കൂര്‍
3. വൈദ്യുതി ലൈന്‍ ബ്രേക്ക്ഡൗണ്‍ (ഭൂഗര്‍ഭ കേബിള്‍)
നഗരങ്ങള്‍/പട്ടണങ്ങള്‍ – 24 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 48 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 48 മണിക്കൂര്‍
4. വിതരണ ട്രാന്‍സ്ഫോര്‍മാര്‍ തകരാര്‍
നഗരങ്ങള്‍/പട്ടണങ്ങള്‍ – 24 മണിക്കൂര്‍ – 25 രൂപ വീതം
ഗ്രാമങ്ങള്‍ – 36 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ – 48 മണിക്കൂര്‍
5. ലോഡ്ഷെഡ്ഡിങ് ഒഴികെയുള്ള മുന്നറിയിപ്പോടെയുള്ള വൈദ്യുതി മുടക്കം (24 മണിക്കൂര്‍ മുമ്പേ അറിയിക്കണം) – ദിവസം 10 മണിക്കൂറില്‍ കൂടുവാന്‍ പാടില്ല – 25 രൂപ
6. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ – പരാതി ലഭിച്ച് ഏഴു ദിവസത്തിനകം – 25 രൂപ
7. വൈദ്യുതി ശൃംഖലയില്‍ മാറ്റം ആവശ്യമാണെങ്കില്‍ – 120 ദിവസത്തിനകം – 25 രൂപ
8. പുതിയ കണക്ഷനുള്ള അപേക്ഷ – പൂര്‍ണമായ അപേക്ഷ ലഭിച്ചതു മുതല്‍ ഒരുമാസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
9. താത്കാലിക കണക്ഷന് (നിലവിലുള്ള വൈദ്യുതി ശൃംഖലയില്‍നിന്നും കണക്ഷന് നല്കാവുന്നത്) – ചെലവും മുന്‍കൂര്‍ ചാര്‍ജ്ജും അടച്ച തീയതി മുതല്‍ മൂന്ന് ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 100 രൂപ
10. സര്‍വീസ് കണക്ഷന്/ഉടമസ്ഥാവകാശം മാറ്റുന്നതിന് – ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ കൈപ്പറ്റിയ തീയതിമുതല്‍ 15 ദിവസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
11. തര്‍ക്കബില്ലുകള്‍ – പരാതി ലഭിച്ച അതേദിവസം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
12. വൈദ്യുതി ബില്ലടയ്്കുന്നതില്‍ വീഴ്ചവരുത്തിയതിന് വിച്ഛേദിക്കുന്ന കണക്ഷനുകള്‍ പുനഃസ്ഥാപിക്കല്‍ – പണമടച്ച് 24 മണിക്കൂറിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
13. മീറ്റര്‍ പരിശോധനയും മീറ്റര്‍ തകരാര്‍ പരിഹരിക്കലും – പരാതിലഭിച്ച് 5 ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ
14. എല്‍.ടി. ഫാള്‍ട്ടി മീറ്റര്‍ മാറ്റുന്നതിന് – തകരാര്‍ കണ്ടെത്തിയ ദിവസം മുതല്‍ ഏഴു ദിവസത്തിനകം – സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ
നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ട മാതൃക
ഫോറം എ-
1. ഉപഭോക്താവിന്റെ പേര്:
2. വിലാസം:
3. കണ്‍സ്യൂമര്‍ നമ്പര്‍:
4. പരാതിയുടെ സ്വഭാവം (ലഘുവിവരണം):
5. പരാതി നമ്പര്‍:
6. പരാതി സമര്‍പ്പിച്ച തീയതിയും സമയവും:
7. പരാതിയിന്മേല് ലൈസന്‍സി കൈക്കൊമ്ട നടപടിയും തീയതിയും സമയവും:
8. സേവനനിലവാര ചട്ടപ്രകാരം പരാതി പരിഹരിക്കാന്‍ ലൈസന്‍സിക്ക് അനുവദിച്ച കാലാവധി:
9. പരാതിയിന്മേല് നടപടി സ്വീകരിക്കാന്‍ ലൈസന്‍സി എടുത്ത യഥാര്‍ഥ സമയം:
10. സേവനനിലവാരം ചട്ടപ്രകാരം ലൈസന്‍സിയുടെ വീഴ്ചയ്ക്ക് പരിഹാരമായി ചുമത്തവുന്ന തുക:
സ്ഥലം:
തീയതി:
ഒപ്പ്:
ശ്രദ്ധിക്കേണ്ടത്: നഷ്ടപരിഹാരത്തിനുള്ള സമയം പരാതി ലഭിച്ചതുമുതലാണ് കണക്കാക്കുക. ഇതനാല്‍ സെക്ഷന്‍ ഓഫീസില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ കെ.എസ്.ഇ.ബി. കോള്‍ സെന്റര്‍ നമ്പറുകളായ 1912, 0471-2555544 എന്നിവയില്‍ വിളിച്ചു പറയണം. അതോടെ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്