Connect with us

Breaking News

അതിദാരിദ്ര്യ നിർമാർജനപദ്ധതിക്ക് മാർഗരേഖയായി

Published

on

Share our post

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം. സർവേയിലൂടെ ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.

സംസ്ഥാന, ജില്ലാ, തദ്ദേശസ്ഥാപന തലത്തിൽ ഇതിനായി സമിതികൾ രൂപവത്കരിക്കും. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഡാഷ് ബോർഡും തയ്യാറാക്കും. പഞ്ചായത്തുകൾ അഞ്ചുലക്ഷം, നഗരസഭകൾ 10 ലക്ഷം, കോർപ്പറേഷനുകൾ 15 ലക്ഷം എന്നിങ്ങനെ പൊതുവികസന ഫണ്ടിൽനിന്ന്‌ വകയിരുത്തണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വിഹിതം നൽകണം.

ജനകീയ പങ്കാളിത്തത്തോടെ അധികവിഭവസമാഹരണം നടത്തണം. ഇതിനായി തദ്ദേശസ്ഥാപനതലത്തിൽ അതതിടത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സഹകരണമേഖലാ പ്രതിനിധികൾ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ വിളിച്ചുചേർക്കണം. സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിർവഹണം.

ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളിൽ പാകംചെയ്ത ഭക്ഷണമെത്തിക്കുക, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, ഭിന്നശേഷിക്കാരുടെ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കുക, സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബങ്ങളെ കുടുംബശ്രീ അയൽക്കൂട്ടത്തിൽ ഉൾപ്പെടുത്തൽ, ചികിത്സ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ഹ്രസ്വകാലപദ്ധതികളിൽ പോഷകനിലവാരവും ആരോഗ്യാവസ്ഥയും വിലയിരുത്തി ഭക്ഷണം നൽകുക, അലഞ്ഞുനടക്കുന്നവരെ പുനരധിവാസകേന്ദ്രങ്ങളിൽ എത്തിക്കുക, സമൂഹ അടുക്കളകൾ സ്ഥാപിക്കുക, ഭക്ഷ്യക്കിറ്റ് നൽകുക, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും സഹായ ഉപകരണങ്ങളും ലഭ്യമാക്കുക എന്നിവയ്ക്കാണ് പ്രാധാന്യം. ഭൂമിയുള്ള ഭവനരഹിതരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക, വീടുകളുടെ അറ്റകുറ്റപ്പണി, ശൗചാലയ നിർമാണം എന്നിവയും നടപ്പാക്കും.

ദീർഘകാല പദ്ധതികളിൽ പുനരധിവാസം, അടിസ്ഥാനസൗകര്യങ്ങൾ, ഉപജീവന പദ്ധതികൾ, ഭൂരഹിത ഭവനരഹിതർക്ക് വീട്, വീടുകളിലേക്കുള്ള യാത്രാമാർഗം എന്നിവയ്ക്കു മുൻഗണന നൽകും. തുടർപഠനസൗകര്യങ്ങൾ, നൈപുണ്യവികസന പരിശീലനം, ഉപജീവനമാർഗം വീടുകളിൽത്തന്നെ ലഭ്യമാക്കൽ, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് സൗകര്യങ്ങൾ തുടങ്ങിയവയും നടപ്പാക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!