Connect with us

Breaking News

അതിദാരിദ്ര്യ നിർമാർജനപദ്ധതിക്ക് മാർഗരേഖയായി

Published

on

Share our post

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം. സർവേയിലൂടെ ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.

സംസ്ഥാന, ജില്ലാ, തദ്ദേശസ്ഥാപന തലത്തിൽ ഇതിനായി സമിതികൾ രൂപവത്കരിക്കും. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഡാഷ് ബോർഡും തയ്യാറാക്കും. പഞ്ചായത്തുകൾ അഞ്ചുലക്ഷം, നഗരസഭകൾ 10 ലക്ഷം, കോർപ്പറേഷനുകൾ 15 ലക്ഷം എന്നിങ്ങനെ പൊതുവികസന ഫണ്ടിൽനിന്ന്‌ വകയിരുത്തണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വിഹിതം നൽകണം.

ജനകീയ പങ്കാളിത്തത്തോടെ അധികവിഭവസമാഹരണം നടത്തണം. ഇതിനായി തദ്ദേശസ്ഥാപനതലത്തിൽ അതതിടത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സഹകരണമേഖലാ പ്രതിനിധികൾ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ വിളിച്ചുചേർക്കണം. സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിർവഹണം.

ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളിൽ പാകംചെയ്ത ഭക്ഷണമെത്തിക്കുക, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, ഭിന്നശേഷിക്കാരുടെ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കുക, സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബങ്ങളെ കുടുംബശ്രീ അയൽക്കൂട്ടത്തിൽ ഉൾപ്പെടുത്തൽ, ചികിത്സ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ഹ്രസ്വകാലപദ്ധതികളിൽ പോഷകനിലവാരവും ആരോഗ്യാവസ്ഥയും വിലയിരുത്തി ഭക്ഷണം നൽകുക, അലഞ്ഞുനടക്കുന്നവരെ പുനരധിവാസകേന്ദ്രങ്ങളിൽ എത്തിക്കുക, സമൂഹ അടുക്കളകൾ സ്ഥാപിക്കുക, ഭക്ഷ്യക്കിറ്റ് നൽകുക, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും സഹായ ഉപകരണങ്ങളും ലഭ്യമാക്കുക എന്നിവയ്ക്കാണ് പ്രാധാന്യം. ഭൂമിയുള്ള ഭവനരഹിതരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക, വീടുകളുടെ അറ്റകുറ്റപ്പണി, ശൗചാലയ നിർമാണം എന്നിവയും നടപ്പാക്കും.

ദീർഘകാല പദ്ധതികളിൽ പുനരധിവാസം, അടിസ്ഥാനസൗകര്യങ്ങൾ, ഉപജീവന പദ്ധതികൾ, ഭൂരഹിത ഭവനരഹിതർക്ക് വീട്, വീടുകളിലേക്കുള്ള യാത്രാമാർഗം എന്നിവയ്ക്കു മുൻഗണന നൽകും. തുടർപഠനസൗകര്യങ്ങൾ, നൈപുണ്യവികസന പരിശീലനം, ഉപജീവനമാർഗം വീടുകളിൽത്തന്നെ ലഭ്യമാക്കൽ, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് സൗകര്യങ്ങൾ തുടങ്ങിയവയും നടപ്പാക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!