Connect with us

Breaking News

കെട്ടിടനിർമാണാനുമതിക്ക് ഒരു അപേക്ഷ; സമർപ്പിക്കേണ്ടത് മൂന്നുവിധം

Published

on

Share our post

തിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിടനിർമാണാനുമതിക്കുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ. രണ്ടു വ്യത്യസ്ത സോഫ്റ്റ്‌വേറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത രണ്ട് സോഫ്റ്റ്‌വേറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ ചില ഉദ്യോഗസ്ഥർ മുതലെടുക്കുന്നുമുണ്ട്.

‘സങ്കേതം’ എന്ന സോഫ്റ്റ്‌വേറിലാണ് പഞ്ചായത്തുകളിൽ കെട്ടിടനിർമാണ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയപ്പോഴാണ് (ഐ.എൽ.ജി.എം.എസ്.) അതിലും പ്രത്യേകം അപേക്ഷ നൽകേണ്ടിവന്നത്. പഞ്ചായത്തുകളിൽ ഉപയോഗത്തിലുള്ള വിവിധ സേവനങ്ങൾ ഒരു സംവിധാനത്തിലേക്ക് മാറ്റാനാണ് ഐ.എൽ.ഡി.എം.എസ്. നടപ്പാക്കിയത്. ഈ സോഫ്റ്റ്‌വേറുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഈ പോരായ്മകൾ കാരണം അപേക്ഷകൾ നേരിട്ട് ഓഫീസിൽ എത്തിക്കണം.

രണ്ട് ഓൺലൈൻ അപേക്ഷകളിലും നേരിട്ടുള്ള പകർപ്പിലും ഉദ്യോഗസ്ഥർ നടപടി എടുക്കേണ്ടിവരും. ഇതിൽ ഏതെങ്കിലും അപേക്ഷയിലുണ്ടാകുന്ന കാലതാമസം അപേക്ഷകരെ വലയ്ക്കും. ഉദ്യോഗസ്ഥർക്കും ഇരട്ടി ജോലിഭാരമാണ്. ഐ.എൽ.ജി.എം.എസിൽ ഓഫീസ് നടപടികളെല്ലാം അതേപടി പകർത്തിയിട്ടുണ്ട്.

അപേക്ഷ സ്കാൻ ചെയ്ത് ഇ-ഫയലിലേക്ക് മാറ്റിയശേഷം സൂപ്രണ്ട് വഴി സെക്രട്ടറിക്ക് സമർപ്പിക്കണം. ഇതിനുശേഷം വീണ്ടും സെക്‌ഷൻ ക്ലാർക്ക് വഴി എൻജിനിയറിങ് വിഭാഗത്തിൽ എത്തണം. 

ഇതേരീതിയിൽ സാധാരണ ഫയലും നീങ്ങണം. എൻജിനിയറിങ് വിഭാഗം ‘സങ്കേത’ത്തിലാണ് ഈ ഫയലുകൾ പരിശോധിക്കുന്നത്. അപേക്ഷകളിലെ സങ്കീർണത കാരണം കെട്ടിടനിർമാണാനുമതി വൈകും. ഇതുകാരണം അപേക്ഷകർ ഇടനിലക്കാരെ സമീപിക്കാനും കൈക്കൂലി നൽകാനും നിർബന്ധിതരാകുന്നുണ്ട്.

സാങ്കേതിക പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബിൽഡിങ് ഡിസൈനേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റ് എം. കവടിയാർ ഹരികുമാർ, മന്ത്രി എം.വി. ഗോവിന്ദന് നിവേദനം നൽകി.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!