Connect with us

Breaking News

ജീവിതവും മരണവും മാതൃകയാക്കി ടി.ജി; മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന്

Published

on

Share our post

തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്കണമെന്ന ഒസ്യത്ത് എഴുതി വെച്ചാണ് ടി.ജി. മരണ ശേഷവും മാതൃകയാവുന്നത്.

ബാല സംഘത്തിന്റേയും കർഷക സംഘത്തിന്റെയും പ്രവർത്തനങ്ങളിലൂടെ തുടങ്ങികമ്മ്യൂണിസ്റ്റ് പാർട്ടി വളണ്ടിയറായി ഉയർന്ന ടി.ജി,കല്ലാറത്ത് മാധവൻ നമ്പ്യാർ, വി. പത്മനാഭൻ മാഷ് തുടങ്ങിയ കർഷക നേതാക്കൻമാർക്കൊപ്പം സമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടാണ് മുഴക്കുന്നിൽ പൊതുപ്രവർത്തന രംഗത്ത് കർമനിരതനായത്.

1952-ൽ മുഴക്കുന്നിൽ ഗ്രാമീണ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള ശ്രമത്തിൽ കൃഷ്ണവാര്യർക്കൊപ്പവും കുഞ്ഞാപ്പ് മാഷ്‌ക്കൊപ്പവും പ്രവർത്തിച്ച ടി.ജി, ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഇരിട്ടി റൂറൽ ഐക്യനാണയ സഹകരണ സംഘം (ഇപ്പോഴത്തെ സഹകരണ റൂറൽ ബാങ്ക്) വിളക്കോട്റേഷൻ കട തുടങ്ങിയപ്പോൾ സെയിൽസ് മാനായും പിന്നീട് പേരാവൂരിൽവളം ഡിപ്പോ തുടങ്ങിയപ്പോൾ മാനേജരായും ടി.ജി പ്രവർത്തിച്ചു. തുടർന്ന് ബാങ്ക് ജീവനക്കാരനായും ഏറെക്കാലം ജോലി ചെയ്തിരുന്നു.

ദേശാഭിമാനി പേരാവൂർ ഏരിയാ ലേഖകനായി ഏറെ നാൾ പ്രവർത്തിച്ച ടി.ജി പേരാവൂർ പ്രസ്‌ഫോറത്തിന്റെ സ്ഥാപകാംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, സീനിയർ സിറ്റിസൺ ഫോറം, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകളിലുമെല്ലാം ടി.ജി. പണിക്കരുടെ കാലടിപ്പാടുകൾ പതിഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിവരെ പൊതു ദർശനത്തിന് വെച്ചു.കനത്ത മഴയിലും അവസാനമായി കാണാൻ പാർട്ടി സഖാക്കളും നാട്ടുകാരും സഹപ്രവർത്തകരും തളിപ്പൊയിലിലെ ‘വർണ്ണിക’യിലേക്ക് ഒഴുകിയെത്തി.സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഇരിട്ടി, പേരാവൂർ ഏരിയക്കമ്മറ്റിയംഗങ്ങൾ, പരിഷത്ത് ഭാരവാഹികളുൾപ്പെടെ മൃതദേഹം കാണാൻ എത്തിച്ചേർന്നു.

പത്തു മണിക്ക് വീട്ടുമുറ്റത്തു നടന്ന അനുശോചനയോഗത്തിൽ സി.പി.എം നേതാക്കളായ വി.ജി. പദ്മനാഭൻ, എം. രാജൻ, ടി. പ്രസന്ന, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വാർഡ് മെമ്പർ ടി.വി. സിനി, ശാസ്ത്ര സാഹിത്യപരിഷത്ത് നേതാക്കളായ ഒ.എം. ശങ്കരൻ, എം. വിജയകുമാർ, മുഴക്കുന്ന് വായനശാല സെക്രട്ടറി പി. സുർജിത്, ദേശാഭിമാനി സബ് എഡിറ്റർ എം. ഷാജി, നവകേരളം കർമ്മപദ്ധതി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ദേവദാസ്, നേതാവ് ഗിരീഷ് കുമാർ, എം. വേണു, എം. സുകുമാരൻ, ടി.വി. ശ്രീധരൻ തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!