Breaking News
ജീവിതവും മരണവും മാതൃകയാക്കി ടി.ജി; മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന്

തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്കണമെന്ന ഒസ്യത്ത് എഴുതി വെച്ചാണ് ടി.ജി. മരണ ശേഷവും മാതൃകയാവുന്നത്.
ബാല സംഘത്തിന്റേയും കർഷക സംഘത്തിന്റെയും പ്രവർത്തനങ്ങളിലൂടെ തുടങ്ങികമ്മ്യൂണിസ്റ്റ് പാർട്ടി വളണ്ടിയറായി ഉയർന്ന ടി.ജി,കല്ലാറത്ത് മാധവൻ നമ്പ്യാർ, വി. പത്മനാഭൻ മാഷ് തുടങ്ങിയ കർഷക നേതാക്കൻമാർക്കൊപ്പം സമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടാണ് മുഴക്കുന്നിൽ പൊതുപ്രവർത്തന രംഗത്ത് കർമനിരതനായത്.
1952-ൽ മുഴക്കുന്നിൽ ഗ്രാമീണ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള ശ്രമത്തിൽ കൃഷ്ണവാര്യർക്കൊപ്പവും കുഞ്ഞാപ്പ് മാഷ്‌ക്കൊപ്പവും പ്രവർത്തിച്ച ടി.ജി, ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഇരിട്ടി റൂറൽ ഐക്യനാണയ സഹകരണ സംഘം (ഇപ്പോഴത്തെ സഹകരണ റൂറൽ ബാങ്ക്) വിളക്കോട്റേഷൻ കട തുടങ്ങിയപ്പോൾ സെയിൽസ് മാനായും പിന്നീട് പേരാവൂരിൽവളം ഡിപ്പോ തുടങ്ങിയപ്പോൾ മാനേജരായും ടി.ജി പ്രവർത്തിച്ചു. തുടർന്ന് ബാങ്ക് ജീവനക്കാരനായും ഏറെക്കാലം ജോലി ചെയ്തിരുന്നു.
ദേശാഭിമാനി പേരാവൂർ ഏരിയാ ലേഖകനായി ഏറെ നാൾ പ്രവർത്തിച്ച ടി.ജി പേരാവൂർ പ്രസ്‌ഫോറത്തിന്റെ സ്ഥാപകാംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, സീനിയർ സിറ്റിസൺ ഫോറം, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകളിലുമെല്ലാം ടി.ജി. പണിക്കരുടെ കാലടിപ്പാടുകൾ പതിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിവരെ പൊതു ദർശനത്തിന് വെച്ചു.കനത്ത മഴയിലും അവസാനമായി കാണാൻ പാർട്ടി സഖാക്കളും നാട്ടുകാരും സഹപ്രവർത്തകരും തളിപ്പൊയിലിലെ ‘വർണ്ണിക’യിലേക്ക് ഒഴുകിയെത്തി.സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഇരിട്ടി, പേരാവൂർ ഏരിയക്കമ്മറ്റിയംഗങ്ങൾ, പരിഷത്ത് ഭാരവാഹികളുൾപ്പെടെ മൃതദേഹം കാണാൻ എത്തിച്ചേർന്നു.
പത്തു മണിക്ക് വീട്ടുമുറ്റത്തു നടന്ന അനുശോചനയോഗത്തിൽ സി.പി.എം നേതാക്കളായ വി.ജി. പദ്മനാഭൻ, എം. രാജൻ, ടി. പ്രസന്ന, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വാർഡ് മെമ്പർ ടി.വി. സിനി, ശാസ്ത്ര സാഹിത്യപരിഷത്ത് നേതാക്കളായ ഒ.എം. ശങ്കരൻ, എം. വിജയകുമാർ, മുഴക്കുന്ന് വായനശാല സെക്രട്ടറി പി. സുർജിത്, ദേശാഭിമാനി സബ് എഡിറ്റർ എം. ഷാജി, നവകേരളം കർമ്മപദ്ധതി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ദേവദാസ്, നേതാവ് ഗിരീഷ് കുമാർ, എം. വേണു, എം. സുകുമാരൻ, ടി.വി. ശ്രീധരൻ തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറി.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്