Connect with us

Breaking News

ജീവിതവും മരണവും മാതൃകയാക്കി ടി.ജി; മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന്

Published

on

Share our post

തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്കണമെന്ന ഒസ്യത്ത് എഴുതി വെച്ചാണ് ടി.ജി. മരണ ശേഷവും മാതൃകയാവുന്നത്.

ബാല സംഘത്തിന്റേയും കർഷക സംഘത്തിന്റെയും പ്രവർത്തനങ്ങളിലൂടെ തുടങ്ങികമ്മ്യൂണിസ്റ്റ് പാർട്ടി വളണ്ടിയറായി ഉയർന്ന ടി.ജി,കല്ലാറത്ത് മാധവൻ നമ്പ്യാർ, വി. പത്മനാഭൻ മാഷ് തുടങ്ങിയ കർഷക നേതാക്കൻമാർക്കൊപ്പം സമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടാണ് മുഴക്കുന്നിൽ പൊതുപ്രവർത്തന രംഗത്ത് കർമനിരതനായത്.

1952-ൽ മുഴക്കുന്നിൽ ഗ്രാമീണ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള ശ്രമത്തിൽ കൃഷ്ണവാര്യർക്കൊപ്പവും കുഞ്ഞാപ്പ് മാഷ്‌ക്കൊപ്പവും പ്രവർത്തിച്ച ടി.ജി, ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഇരിട്ടി റൂറൽ ഐക്യനാണയ സഹകരണ സംഘം (ഇപ്പോഴത്തെ സഹകരണ റൂറൽ ബാങ്ക്) വിളക്കോട്റേഷൻ കട തുടങ്ങിയപ്പോൾ സെയിൽസ് മാനായും പിന്നീട് പേരാവൂരിൽവളം ഡിപ്പോ തുടങ്ങിയപ്പോൾ മാനേജരായും ടി.ജി പ്രവർത്തിച്ചു. തുടർന്ന് ബാങ്ക് ജീവനക്കാരനായും ഏറെക്കാലം ജോലി ചെയ്തിരുന്നു.

ദേശാഭിമാനി പേരാവൂർ ഏരിയാ ലേഖകനായി ഏറെ നാൾ പ്രവർത്തിച്ച ടി.ജി പേരാവൂർ പ്രസ്‌ഫോറത്തിന്റെ സ്ഥാപകാംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, സീനിയർ സിറ്റിസൺ ഫോറം, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകളിലുമെല്ലാം ടി.ജി. പണിക്കരുടെ കാലടിപ്പാടുകൾ പതിഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിവരെ പൊതു ദർശനത്തിന് വെച്ചു.കനത്ത മഴയിലും അവസാനമായി കാണാൻ പാർട്ടി സഖാക്കളും നാട്ടുകാരും സഹപ്രവർത്തകരും തളിപ്പൊയിലിലെ ‘വർണ്ണിക’യിലേക്ക് ഒഴുകിയെത്തി.സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഇരിട്ടി, പേരാവൂർ ഏരിയക്കമ്മറ്റിയംഗങ്ങൾ, പരിഷത്ത് ഭാരവാഹികളുൾപ്പെടെ മൃതദേഹം കാണാൻ എത്തിച്ചേർന്നു.

പത്തു മണിക്ക് വീട്ടുമുറ്റത്തു നടന്ന അനുശോചനയോഗത്തിൽ സി.പി.എം നേതാക്കളായ വി.ജി. പദ്മനാഭൻ, എം. രാജൻ, ടി. പ്രസന്ന, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വാർഡ് മെമ്പർ ടി.വി. സിനി, ശാസ്ത്ര സാഹിത്യപരിഷത്ത് നേതാക്കളായ ഒ.എം. ശങ്കരൻ, എം. വിജയകുമാർ, മുഴക്കുന്ന് വായനശാല സെക്രട്ടറി പി. സുർജിത്, ദേശാഭിമാനി സബ് എഡിറ്റർ എം. ഷാജി, നവകേരളം കർമ്മപദ്ധതി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ദേവദാസ്, നേതാവ് ഗിരീഷ് കുമാർ, എം. വേണു, എം. സുകുമാരൻ, ടി.വി. ശ്രീധരൻ തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറി.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!