Connect with us

Breaking News

മൈദക്ക് വിലയേറുന്നു ; പൊറോട്ടയ്ക്കും ബേക്കറി വിഭവങ്ങൾക്കും വില കൂടും

Published

on

Share our post

കണ്ണൂർ: മൈദക്ക് അഞ്ചുശതമാനം നികുതിയേർപ്പെടുത്തിയതോടെ ബേക്കറിവിഭവങ്ങൾക്കും പൊറോട്ടയുൾപ്പെടെയുള്ള ഹോട്ടൽ ഭക്ഷണങ്ങൾക്കും വിലകൂടാൻ സാധ്യത. ഈ മാസം പകുതിയോടെ അഞ്ചുശതമാനം ജി.എസ്.ടി. പ്രാബല്യത്തിൽ വരും.

മേയിൽ ഗോതമ്പു കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ആട്ട, മൈദ, റവ എന്നിവയുടെയും കയറ്റുമതി നിയന്ത്രിക്കാൻ വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി.) ഉത്തരവിട്ടിട്ടുണ്ട്. 12-ന് നിലവിൽ വരും. ഗുണമേന്മയില്ലാത്ത ആട്ടയും മൈദയും കയറ്റിയയക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അതിനാൽ, കേന്ദ്ര മന്ത്രാലയസമിതിയുടെ അനുമതി നിർബന്ധമാണ്. കയറ്റുമതി നിലയ്ക്കുന്നത് മൈദയുടെ വില കൂടുന്നതിന് കാരണമാകും.

വില കൂടി

35 രൂപയിൽനിന്ന് 38 രൂപയായി മൈദയ്ക്കു വില കൂടി. 50 കിലോ ബ്രാൻഡഡ് മൈദയ്ക്ക് 1,900 മുതൽ 2,000 രൂപ വരെ വിലവരും. ഗുണമേന്മയനുസരിച്ചു വില മാറും. ഇതിനു പുറമെയാണ് അഞ്ചുശതമാനം ജി.എസ്.ടി. വിലയിനിയും കൂടാനുള്ള സാഹചര്യം കൂടിയാകുമ്പോൾ ഇടത്തരം ഹോട്ടലുകൾക്കു താങ്ങാൻ കഴിയാതാകും.

ചെലവേറും

ദിവസം 20,000 രൂപയുടെ കച്ചവടം നടക്കുന്ന ബേക്കറിയിലോ ഹോട്ടലിലോ 5,000 രൂപയോളം മൈദയ്ക്കായി ചെലവിടേണ്ടിവരും. ആകെ കച്ചവടത്തിന്റെ 20 ശതമാനത്തോളം മൈദയ്ക്കായി മാറ്റിവെക്കേണ്ടിവരും. മറ്റു സാധനങ്ങളുടെ വിലവർധനയും വൈദ്യുതി, വെള്ളക്കരവർധനയും കെട്ടിടവാടകയും ഉൾപ്പെടെ മേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണു മൈദയുടെ വിലയും കൂടുന്നത്. വിലക്കയറ്റവും ജി.എസ്.ടി.യുംകൂടി ഏർപ്പെടുത്തിയുള്ള പുതിയനിരക്ക് വന്നാൽ ഇപ്പോഴുള്ളതിന്റെ 10 ശതമാനം വർധനയുണ്ടാകുമെന്നു വ്യാപാരികൾ പറയുന്നു.

വില കൂട്ടേണ്ടി വരും

ഹോട്ടൽ ഭക്ഷണത്തിനു വില കൂട്ടേണ്ടിവരും. പൊതുവിപണി നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. സാധനങ്ങൾക്ക് ക്ഷാമംകൂടി വന്നാൽ വൻ പ്രതിസന്ധിയുണ്ടാകും.- എസ്.കെ. നസീർ, ട്രഷറർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!