Connect with us

Breaking News

മൈദക്ക് വിലയേറുന്നു ; പൊറോട്ടയ്ക്കും ബേക്കറി വിഭവങ്ങൾക്കും വില കൂടും

Published

on

Share our post

കണ്ണൂർ: മൈദക്ക് അഞ്ചുശതമാനം നികുതിയേർപ്പെടുത്തിയതോടെ ബേക്കറിവിഭവങ്ങൾക്കും പൊറോട്ടയുൾപ്പെടെയുള്ള ഹോട്ടൽ ഭക്ഷണങ്ങൾക്കും വിലകൂടാൻ സാധ്യത. ഈ മാസം പകുതിയോടെ അഞ്ചുശതമാനം ജി.എസ്.ടി. പ്രാബല്യത്തിൽ വരും.

മേയിൽ ഗോതമ്പു കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ആട്ട, മൈദ, റവ എന്നിവയുടെയും കയറ്റുമതി നിയന്ത്രിക്കാൻ വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി.) ഉത്തരവിട്ടിട്ടുണ്ട്. 12-ന് നിലവിൽ വരും. ഗുണമേന്മയില്ലാത്ത ആട്ടയും മൈദയും കയറ്റിയയക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അതിനാൽ, കേന്ദ്ര മന്ത്രാലയസമിതിയുടെ അനുമതി നിർബന്ധമാണ്. കയറ്റുമതി നിലയ്ക്കുന്നത് മൈദയുടെ വില കൂടുന്നതിന് കാരണമാകും.

വില കൂടി

35 രൂപയിൽനിന്ന് 38 രൂപയായി മൈദയ്ക്കു വില കൂടി. 50 കിലോ ബ്രാൻഡഡ് മൈദയ്ക്ക് 1,900 മുതൽ 2,000 രൂപ വരെ വിലവരും. ഗുണമേന്മയനുസരിച്ചു വില മാറും. ഇതിനു പുറമെയാണ് അഞ്ചുശതമാനം ജി.എസ്.ടി. വിലയിനിയും കൂടാനുള്ള സാഹചര്യം കൂടിയാകുമ്പോൾ ഇടത്തരം ഹോട്ടലുകൾക്കു താങ്ങാൻ കഴിയാതാകും.

ചെലവേറും

ദിവസം 20,000 രൂപയുടെ കച്ചവടം നടക്കുന്ന ബേക്കറിയിലോ ഹോട്ടലിലോ 5,000 രൂപയോളം മൈദയ്ക്കായി ചെലവിടേണ്ടിവരും. ആകെ കച്ചവടത്തിന്റെ 20 ശതമാനത്തോളം മൈദയ്ക്കായി മാറ്റിവെക്കേണ്ടിവരും. മറ്റു സാധനങ്ങളുടെ വിലവർധനയും വൈദ്യുതി, വെള്ളക്കരവർധനയും കെട്ടിടവാടകയും ഉൾപ്പെടെ മേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണു മൈദയുടെ വിലയും കൂടുന്നത്. വിലക്കയറ്റവും ജി.എസ്.ടി.യുംകൂടി ഏർപ്പെടുത്തിയുള്ള പുതിയനിരക്ക് വന്നാൽ ഇപ്പോഴുള്ളതിന്റെ 10 ശതമാനം വർധനയുണ്ടാകുമെന്നു വ്യാപാരികൾ പറയുന്നു.

വില കൂട്ടേണ്ടി വരും

ഹോട്ടൽ ഭക്ഷണത്തിനു വില കൂട്ടേണ്ടിവരും. പൊതുവിപണി നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. സാധനങ്ങൾക്ക് ക്ഷാമംകൂടി വന്നാൽ വൻ പ്രതിസന്ധിയുണ്ടാകും.- എസ്.കെ. നസീർ, ട്രഷറർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!