Connect with us

Breaking News

ഗാർഹിക ജല കണക്‌ഷൻ: വാട്ടർ ചാർജിനൊപ്പം മറ്റ് ചാർജുകളുടെ 20% അടച്ച് പുനഃസ്ഥാപിക്കാം

Published

on

Share our post

തിരുവനന്തപുരം : കുടിശികയെത്തുടർന്ന് കണക്‌ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ച് നൽകുന്നത് ജല അതോറിറ്റിയുടെ പരിഗണനയിൽ. ഗാർഹികേതര ഉപയോക്താക്കൾ വാട്ടർ ചാർജിനൊപ്പം മറ്റെല്ലാ ചാർജുകളുടെയും 50% അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ചേക്കും. വെള്ളം ലഭിക്കാതിരുന്ന കാലയളവിലെ ബില്ലുകളിലെ വാട്ടർ ചാർജിന്റെ 10% ഈടാക്കി പിഴയും മറ്റും ഒഴിവാക്കി നൽകാനും ശുപാർശയുണ്ട്.

ആംനെസ്റ്റി പദ്ധതിയെക്കുറിച്ച് അതോറിറ്റി റവന്യു ഓഫിസർമാരുടെ അവലോകന യോഗത്തിൽ ചർച്ച ചെയ്ത ശുപാർശകൾ എം.ഡി എസ്.വെങ്കിടേശപതിക്ക് ഉടൻ കൈമാറും. തുടർന്ന് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും. ബി.പി.എൽ വിഭാഗം ഉപയോക്താക്കൾ 15 കിലോ ലീറ്ററിൽ കൂടുതൽ ജലം ഉപയോഗിച്ചതിനെത്തുടർന്നുള്ള കുടിശികയുടെ 50% അടച്ചാൽ ബാക്കി തുക ഒഴിവാക്കുന്നതും പരിഗണിക്കുന്നു.

മറ്റു ശുപാർശകൾ

∙ കോവിഡ് കാലത്ത് (2020 മാർച്ച് 1 – 2021 ഓഗസ്റ്റ് 31) ഗാർഹികേതര കണക്‌ഷനുകളിൽ ചോർച്ച വന്നിട്ടുണ്ടെങ്കിൽ, ഗാർഹിക കണക്‌ഷനുകൾക്ക് നൽകി വരുന്ന ലീക്കേജ് ആനുകൂല്യം നൽകും.

∙ തദ്ദേശസ്ഥാപനങ്ങൾ നൽകിയ മീറ്റർ ഇല്ലാത്ത ആരാധനാലയങ്ങൾക്ക് മിനിമം ചാർജ് അടച്ച് പുതിയ മീറ്റർ സ്ഥാപിച്ചാൽ ക്രമപ്പെടുത്തി നൽകും. 

∙ 3 വർഷത്തിലധികമായി മീറ്റർ റീഡിങ് ഇല്ലാത്തതും ബില്ലുകൾ കൊടുക്കാത്തതുമായ ഉപയോക്താക്കൾക്ക് വാട്ടർ ചാർജ് മാത്രം ഈടാക്കി മറ്റ് ചാർജുകൾ ഒഴിവാക്കി നൽകും. 


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!