നായാട്ടിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു; പ്രതികള്‍ കീഴടങ്ങി

Share our post

അടിമാലി: ഇടുക്കിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എട്ടുദിവസം മുന്‍പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നായാട്ടിനിടെ മഹേന്ദ്രന്‍ അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനായി പോയി. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്‌റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!