Connect with us

Breaking News

വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവ്; വൻ ദുരന്ത സാധ്യത

Published

on

Share our post

നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവാകുന്നു. വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാർ. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയും ദുരിതത്തിലാകുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മാർക്കറ്റ് റോഡിൽ പോസ്റ്റിൽ തീപിടിത്തം ഉണ്ടായതാണ് ഒടുവിലെ സംഭവം. പലപ്പോഴും അഗ്നിരക്ഷാ സേന ജീവനക്കാർ എത്തിയാണ് തീ അണയ്ക്കുന്നത്.

എ.ബി.സി കേബിളുകൾ സ്ഥാപിച്ചത് മുതൽ സർവീസ് കണക്‌ഷൻ ബോക്സുകളെക്കുറിച്ച് സമാനമായ പരാതികൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെയാണ് വ്യാപകമായി തീ പിടിത്തം ഉണ്ടാകുന്നത്. ഇത് കെ.എസ്.ഇ.ബി ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ബോക്സുകളുടെ കാലപ്പഴക്കവും വൈദ്യുതി ലൈനിൽ തീ പിടിത്തം ഉണ്ടാകുന്നതും വലിയ രീതിയിൽ അപകടത്തിന് കാരണമായേക്കും എന്നതാണ് ആശങ്കയുടെ പ്രധാന കാരണം.
പതിവായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് കെ.എസ്.ഇ.ബി ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. തിരക്കേറിയ സമയത്ത് വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപക പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.

ബോക്സുകൾ ഒഴിവാക്കി പകരം കണക്ടർ സ്ഥാപിക്കുകയാണ് നിലവിൽ കെ.എസ്.ഇ.ബി ചെയ്യുന്നത്. എം.സി റോഡിൽ പെരുന്ന മുതൽ സെൻട്രൽ ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ കണക്ടറുകൾ സ്ഥാപിച്ചു കഴിഞ്ഞു. തീ പിടിത്തം ഉണ്ടാകുന്ന പോസ്റ്റുകളിൽ ബോക്സുകൾ മാറ്റി പകരം കണക്ടറുകൾ സ്ഥാപിക്കുന്നുണ്ട്. എന്നാൽ ബോക്സുകൾ പൂർണമായി മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും.

എബിസി കേബിളുകളിൽ നിന്നുള്ള സർവീസ് കണക്‌ഷ‌ൻ നൽകുന്നതിനുള്ള ബോക്സുകൾ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് പ്രധാനമായും തീപിടിത്തം ഉണ്ടാകുന്നതെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്. ബോക്സിനുള്ളിൽ വെള്ളം ഇറങ്ങുന്നതും ഷോർട്ട് ആയി തീപിടിത്തത്തിനും കാരണമാകുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!