Connect with us

Breaking News

അപകടം പതിവാകുന്നു: ഇരിട്ടി – പേരാവൂർ കെ.എസ്.ടി.പി. റോഡ് നവീകരിക്കാൻ നടപടിയില്ല

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി – പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ഇരിട്ടി-പേരാവൂർ റോഡിന് ഒരുമാറ്റവും ഇല്ല.

വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡിൽ നിറയെ കുഴികളാണ്. കാലാകാലമായി കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. ചില ഭാഗങ്ങളിൽ നടുഭാഗം പൊന്തിയും മറ്റിടങ്ങളിൽ താഴ്ന്നുമാണ് റോഡിന്റെ ആകൃതി. ഇതുമൂലം യാത്രാസുഖം ഒട്ടും ഇല്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് 10 കിലോമീറ്റർ താഴെയുള്ള ദൂരത്തിനിടെ സംഭവിക്കുന്നത്. ഇതിനെല്ലാം കാരണം റോഡിന്റെ നിലവാരത്തകർച്ചയാണ്. കാലവർഷം ശക്തിപ്രാപിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. കാൽനടയാത്രക്കാർക്ക് റോഡിൽനിന്ന് ചെളിവെള്ളം തെറിച്ചുള്ള പ്രയാസങ്ങളും ഏറെയാണ്.

ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പയഞ്ചേരി മുക്ക്‌ മുതൽ ജബ്ബാർകടവ് വരെയുള്ള ഭാഗങ്ങളിലാണ്. മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടിയൂരിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഇരിട്ടി ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷ യാത്രികരായ മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിനുമുൻപും ഈ മേഖലയിൽ കാൽനടയാത്ര ചെയ്യുന്ന ആൾ വാഹനം ഇടിച്ച്‌ മരിച്ച സംഭവമുണ്ട്. പയഞ്ചേരി വായനശാലമുതൽ ശ്യാമള ലൈൻവരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് നേർരേഖയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നുപോകുന്നത്. റോഡിന് വീതിയും നടപ്പാതയും ഇല്ലാത്ത ഭാഗമാണിത്.

ഈ മേഖലയിലുള്ള മൂന്ന് കലുങ്കുകൾ അപകടാവസ്ഥയിലാണ്. ശ്യാമളാ ലൈനിൽ റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മതിയായ ഓവുചാൽ സംവിധാനം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടില്ല. ജബ്ബാർകടവ് കവലയാണ് മറ്റൊരു അപകടമേഖല. ആറളം, പായം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജബ്ബാർകടവ് കവലയിൽവെച്ചാണ് തിരിഞ്ഞുപോകുന്നത്. എന്നാൽ ഇവിടെ വേഗനിയന്ത്രണ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള പാത എന്ന പരിഗണനയിലെങ്കിലും റോഡ് വീതികൂട്ടി ആവശ്യമായ സുരക്ഷാസംവിധാനങ്ങളോടെ നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!