Breaking News
അപകടം പതിവാകുന്നു: ഇരിട്ടി – പേരാവൂർ കെ.എസ്.ടി.പി. റോഡ് നവീകരിക്കാൻ നടപടിയില്ല

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി – പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ഇരിട്ടി-പേരാവൂർ റോഡിന് ഒരുമാറ്റവും ഇല്ല.
വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡിൽ നിറയെ കുഴികളാണ്. കാലാകാലമായി കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. ചില ഭാഗങ്ങളിൽ നടുഭാഗം പൊന്തിയും മറ്റിടങ്ങളിൽ താഴ്ന്നുമാണ് റോഡിന്റെ ആകൃതി. ഇതുമൂലം യാത്രാസുഖം ഒട്ടും ഇല്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് 10 കിലോമീറ്റർ താഴെയുള്ള ദൂരത്തിനിടെ സംഭവിക്കുന്നത്. ഇതിനെല്ലാം കാരണം റോഡിന്റെ നിലവാരത്തകർച്ചയാണ്. കാലവർഷം ശക്തിപ്രാപിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. കാൽനടയാത്രക്കാർക്ക് റോഡിൽനിന്ന് ചെളിവെള്ളം തെറിച്ചുള്ള പ്രയാസങ്ങളും ഏറെയാണ്.
ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർകടവ് വരെയുള്ള ഭാഗങ്ങളിലാണ്. മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടിയൂരിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഇരിട്ടി ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷ യാത്രികരായ മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിനുമുൻപും ഈ മേഖലയിൽ കാൽനടയാത്ര ചെയ്യുന്ന ആൾ വാഹനം ഇടിച്ച് മരിച്ച സംഭവമുണ്ട്. പയഞ്ചേരി വായനശാലമുതൽ ശ്യാമള ലൈൻവരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് നേർരേഖയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നുപോകുന്നത്. റോഡിന് വീതിയും നടപ്പാതയും ഇല്ലാത്ത ഭാഗമാണിത്.
ഈ മേഖലയിലുള്ള മൂന്ന് കലുങ്കുകൾ അപകടാവസ്ഥയിലാണ്. ശ്യാമളാ ലൈനിൽ റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മതിയായ ഓവുചാൽ സംവിധാനം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടില്ല. ജബ്ബാർകടവ് കവലയാണ് മറ്റൊരു അപകടമേഖല. ആറളം, പായം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജബ്ബാർകടവ് കവലയിൽവെച്ചാണ് തിരിഞ്ഞുപോകുന്നത്. എന്നാൽ ഇവിടെ വേഗനിയന്ത്രണ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള പാത എന്ന പരിഗണനയിലെങ്കിലും റോഡ് വീതികൂട്ടി ആവശ്യമായ സുരക്ഷാസംവിധാനങ്ങളോടെ നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്