Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകുന്നതിന് പിന്നിൽ ആസ്പത്രി അധികൃതരുടെ അനാസ്ഥ

Published

on

Share our post

കെ. വിശ്വനാഥൻ

പേരാവൂർ: താലൂക്കാസ്പത്രിയുടെ നഷ്ടപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ആസ്പത്രിക്ക് കൈമാറിയിട്ടും സംരക്ഷിക്കുന്നതിൽ ആസ്പത്രി അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം.കയ്യേറ്റം തിരിച്ചുപിടിച്ച ഭാഗത്ത് ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പ്ലാൻ തയ്യാറാക്കി നല്കിയിട്ടും ഭൂമി സംരക്ഷിക്കാൻ സൂപ്രണ്ട് തയ്യാറാവുന്നില്ലെന്ന് വ്യാപകമായി പരാതിയുയർന്നിട്ടുണ്ട്.

വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ 2022 ഫിബ്രവരിയിലാണ് കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു നല്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്.കയ്യേറ്റഭൂമിയിൽ സ്വകാര്യവ്യക്തി നിർമിച്ച വീടും കടകളും ഭാഗികമായി പൊളിച്ച് നീക്കി ഭൂമി ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ തിരിച്ചു പിടിക്കുകയും ചെയ്തു.

ആസ്പത്രിഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടതോടെ റവന്യൂ വകുപ്പ് ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്തി അതിരുകല്ലുകൾ സ്ഥാപിച്ചു.ഇതിനുശേഷം ഒന്നാം ഘട്ടത്തിൽ കെട്ടേണ്ട ചുറ്റുമതിലിന്റെ പ്ലാനും എസ്റ്റിമേറ്റും പി.ഡബ്ല്യു.ഡി അധികൃതരെക്കൊണ്ട് തയ്യറാക്കി.ആസ്പത്രി വികസന സമിതിയിൽ നിന്ന് ഫണ്ടും ലഭ്യമാക്കി.

എന്നാൽ,ആസ്പത്രിക്ക് സമീപത്തെ ഏതാനുംസ്വകാര്യവ്യക്തികളുടെയും എച്ച്.എം.സിയിലുള്ള ചിലരുടെയും താത്പര്യങ്ങൾക്കനുസൃതമായി ചുറ്റുമതിൽ കെട്ടുന്നത് നീണ്ടുപോകുകയാണ്.ആസ്പത്രി സൂപ്രണ്ട് തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തിൽ പിന്തുടരുന്നത്.ആസ്പത്രി ഭൂമിയിലെ മുഴുവൻ നിർമാണ പ്രവർത്തികളും സൂപ്രണ്ടിന്റെ മാത്രം ഉത്തരവാദിത്വമാണെന്നും റവന്യൂ വകുപ്പിന് ഇനി യാതൊന്നും ചെയ്യാനില്ലെന്നും റവന്യൂ അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്.

ആസ്പത്രിയുടെ കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചെങ്കിലും വീണ്ടും കയ്യേറ്റം നടക്കുന്നതായാണ് വിവരം.ഇതിനെതിരെ സൂപ്രണ്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആസ്പത്രി ഭൂമിയുടെ പൂർണ ഉത്തരവാദിത്വം സൂപ്രണ്ടിനു മാത്രമാണെന്നിരിക്കെ,ചുറ്റുമതിൽ കെട്ടാത്തതിനു പിന്നിലും അലംഭാവമുണ്ട്.ചുറ്റുമതിൽ കെട്ടാൻ സർക്കാർ ഉത്തരവും എച്ച്.എം.സിയുടെയും സർവകക്ഷി യോഗത്തിന്റെയും അനുമതിയും കിട്ടിയിട്ടും ആസ്പത്രി അധികൃതർ നടപടികൾ വൈകിപ്പിക്കുകയാണ്.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആസ്പത്രി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!