Connect with us

Breaking News

ഇതാ, ഉണ്ടചോറിന് നന്ദിയുള്ളാരു വിദ്യാലയം; പാചകത്തൊഴിലാളിക്ക് സ്നേഹപ്പെൻഷൻ

Published

on

Share our post

കോഴിക്കോട്‌ : ഉച്ചനേരങ്ങളിൽ സ്കൂൾ വരാന്തയിലിരുന്ന് കുഞ്ഞുങ്ങൾ തിന്ന ഓരോ വറ്റിലും കുളങ്ങര വീട്ടിൽ കല്യാണിയുടെ പേരും  ചേർക്കപ്പെട്ടിരുന്നു.  അടുപ്പിലെ പുകയൂതിച്ചുവന്ന് കലങ്ങിയ കണ്ണുകൾ കവിഞ്ഞൊഴുകിയ വാത്സല്യമാണ് ഉച്ചവിശപ്പിൽ അവർക്ക് സ്നേഹരുചിയായത്. ചേരുംപടി ചേർക്കാനുള്ള വിഭവങ്ങൾക്ക് പഞ്ഞമുണ്ടായതൊന്നും അവർ  അരുമയോടെ വിളമ്പിയ കറികൾ രുചിച്ച തലമുറകൾ  അറിഞ്ഞതേയുണ്ടായിരുന്നില്ല.

34 വർഷം വെച്ചുവിളമ്പി പാചകപ്പുരയിൽനിന്ന് മടങ്ങിയ കുളങ്ങര കല്യാണിക്ക്‌ പ്രതിമാസ പെൻഷൻ നൽകിയാണ് ചെറുകുളത്തൂർ ഇ.എം.എസ് ഗവ: എൽ.പി സ്കൂൾ ‘ഉണ്ടചോറിന് നന്ദിയുണ്ടാവണമെന്ന’ ജീവിതപാഠത്തെ ചേർത്തുനിർത്തുന്നത്. ജീവിതസായന്തനത്തിൽ നിരാലാംബരാവുന്ന സ്‌കൂളിലെ പാചക തൊഴിലാളികളുടെ സങ്കടങ്ങളെ മായ്ച്ചുകളയുകയാണ് ചെറുകുളത്തൂർ മാതൃക. 

വിരമിച്ച  പ്രഥമധ്യാപകൻ ശ്രീവിശാഖനും സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളുമാണ് സവിശേഷമായ ചിന്തക്ക് പിന്നിൽ. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന -അവയവദാന ഗ്രാമമാണ് പെൻഷനിലൂടെ മറ്റൊരു മാതൃക വരച്ചുവയ്‌ക്കുന്നത്. 

73 വയസ്സുള്ള കുളങ്ങര വീട്ടിൽ കല്യാണി രണ്ടുവർഷം മുമ്പാണ്‌ പ്രായാധിക്യത്തെ തുടർന്ന്‌ പാചകപ്പുര വിട്ടത്‌. രണ്ടുവർഷത്തെ  കുടിശ്ശിക പെൻഷൻ ഉൾപ്പെടെയാണ് ബുധനാഴ്‌ച മുൻ ധനമന്ത്രി തോമസ്‌ ഐസക്‌ കൈമാറുക. എല്ലാമാസവും ഇനി 500 രൂപ ഇവരുടെ അക്കൗണ്ടിലെത്തും.

സ്കൂൾ പാചക തൊഴിലാളികൾക്ക് ക്ഷേമനിധിയോ മറ്റു ആനൂകൂല്യങ്ങളോ നിലവിലില്ല.  വാർധക്യപെൻഷനൊപ്പം സ്കൂൾ പെൻഷനും ലഭിക്കുന്നതോടെ വയസ്സുകാലത്ത് അല്ലലില്ലാതെ കഴിഞ്ഞുകൂടാമെന്ന് കല്യാണിഅമ്മ പറയുന്നു. എന്റെ മക്കളുടെ അന്ന വിചാരമാണതെന്ന് അവർ ആനന്ദക്കണ്ണീരണിയുന്നു.

ശ്രീവിശാഖൻ  വിരമിക്കൽ  ആനുകൂല്യത്തിലെ ഒരു വിഹിതം പെൻഷൻ പദ്ധതിക്ക്‌ നൽകി. കൂടാതെ സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും സമാഹരിച്ച  തുകയും ചേർത്ത്‌ സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. സ്‌കൂളിലെ ഭാവിയിലെ എല്ലാ പാചകത്തൊഴിലാളിക്കും 60 വയസ്സിനുശേഷം ഈ തുക ഉപകരിക്കും.  ബാങ്ക്‌ നൽകുന്ന പലിശയാണ് മാസം തോറും പെൻഷനായി നൽകുക.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!