Connect with us

Breaking News

ഇന്റേണൽ പരീക്ഷ: പരാതി പരിഹരിക്കാൻ ത്രിതല സംവിധാനം

Published

on

Share our post

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരുന്നതോടെ കുട്ടികളിൽനിന്ന് കൂടുതൽ പരാതികൾക്ക് സാധ്യതയുണ്ടെന്നത് മുന്നിൽക്കണ്ടാണിത്. സെമസ്റ്റർ പരീക്ഷാ പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പുതന്നെ ഇന്റേണൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനും ശുപാർശചെയ്തിട്ടുണ്ട്.

ഇന്റേണൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കുറഞ്ഞത് ആറുമാസമെങ്കിലും കോളേജുകളിൽത്തന്നെ സൂക്ഷിക്കണം. കോളേജുകൾ നടത്തുന്ന ഇന്റേണൽ പരീക്ഷാരീതികൾ വിശകലനം ചെയ്യാൻ സർവകലാശാലകൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇത് മൂല്യനിർണയവും ഗ്രേഡിങ്ങും നൽകുന്നതിൽ അധ്യാപകരെ കൂടുതൽ കാര്യപ്രാപ്തിയുള്ളവരാക്കുന്നതിന് സഹായിക്കുന്ന സംവിധാനമായിരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ഇന്റേണൽ അസസ്‌മെന്റുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള പരാതിയും പരിഹരിക്കാൻ സർവകലാശാലകൾ ഒരു ത്രിതല സംവിധാനമാണ് ആവിഷ്കരിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് മേധാവി, സീനിയർ അധ്യാപകൻ, ഫാക്കൽറ്റി സ്റ്റുഡന്റ് അഡ്വൈസർ എന്നിവരടങ്ങുന്ന സംവിധാനമാണ് ഒന്നാമത്തെ തലത്തിൽ. രണ്ടാമത്തെ തലത്തിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി, കോളേജ് തല സ്റ്റുഡന്റ് അഡ്വൈസർ, കോളേജ് യൂണിയൻ അധ്യക്ഷൻ അല്ലെങ്കിൽ വിദ്യാർഥി പ്രതിനിധി എന്നിവരടങ്ങുന്നതാണ് രണ്ടാമത്തെ തലം.

അവിടെയും പരിഹരിക്കാത്തവയാകും മൂന്നാംതലത്തിലെത്തുക. സർവകലാശാലാ തലത്തിലാകണം ഈ സംവിധാനമൊരുക്കേണ്ടത്. പരീക്ഷാ കൺട്രോളർ, സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും ഈ തലം. പരാതികൾ ഓരോ തലത്തിലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ നിർദേശത്തോടെ മാത്രമേ അടുത്തതലത്തിലേക്ക് അയക്കാവൂ.

ഇന്റേണൽ അസസ്‌മെന്റ് സംബന്ധിച്ച് വിദ്യാർഥിയിൽനിന്ന് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പരിഗണിച്ച് തീരുമാനമുണ്ടാക്കണം. മൂന്നു തലത്തിലും എത്തുന്ന പരാതിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി അവ പരിഹരിക്കപ്പെടണമെന്നും ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!