Connect with us

Breaking News

കണ്ണൂർ ജില്ലയിൽ വാക്‌സിനെടുക്കാതെ പകുതിയിലധികം കുട്ടികൾ

Published

on

Share our post

കണ്ണൂർ : കോവിഡ്‌ വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ജില്ല പിറകിൽ. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 12 മുതൽ 14വയസുവരെയുള്ള കുട്ടികളിൽ ആദ്യ ഡോസ്‌ സ്വീകരിച്ചത്‌  56.74 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചത്‌  29.43 ശതമാനം പേരുമാണ്‌.  കുട്ടികളുടെ  വാക്‌സിനേഷൻ ശതമാനത്തിൽ സംസ്ഥാനത്ത്‌  ജില്ലയ്‌ക്ക്‌  പന്ത്രണ്ടാം സ്ഥാനമാണുള്ളത്‌. ജില്ലക്ക്‌ പിറകിൽ മലപ്പുറം, കോഴിക്കോട്‌ ജില്ലകളേയുള്ളൂ.
കോവിഡ്‌ കേസുകൾ കുറഞ്ഞതോടെയാണ്‌ വാക്‌സിൻ എടുക്കുന്നതിൽ താൽപര്യം കുറഞ്ഞത്‌. കോർബി വാക്‌സാണ്‌ ഈ പ്രായപരിധിയിലെ കുട്ടികൾക്ക്‌ നൽകുന്നത്‌. 50,544 കുട്ടികൾ ആദ്യ ഡോസും 26,212 പേർ കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. കുട്ടികളുടെ വാക്‌സിനേഷൻ ഊർജിതപ്പെടുത്താൻ സ്‌കൂളുകൾ തൊട്ടടുത്ത സർക്കാർ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌. പി.ടി.എ യോഗങ്ങൾ ചേർന്ന്‌ വാക്‌സിനേഷനെക്കുറിച്ച്‌ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്‌. വാക്‌സിനേഷന്‌ വിമുഖത കാട്ടുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രത്യേക സെഷനുകൾ നടത്താനും ആരോഗ്യ വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. 
കോവിഡ്‌ കേസുകൾ കുറഞ്ഞതോടെ കരുതൽ ഡോസ്‌ വാക്‌സിൻ എടുക്കാനും ആളുകളില്ല. അറുപത്‌ വയസുകഴിഞ്ഞവർക്ക്‌ മാത്രം സർക്കാർ ആരോഗ്യ കേന്ദ്രം വഴി സൗജന്യമായി നൽകുമെന്ന കേന്ദ്ര സർക്കാർ തീരുമാനവും കരുതൽ ഡോസെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമായി. അറുപത്‌ കഴിഞ്ഞവരിൽ 37.84 ശതമാനം പേരാണ്‌ കരുതൽ ഡോസെടുത്തത്‌. 52.18 ശതമാനം ആരോഗ്യ പ്രവർത്തകരും 33.46 ശതമാനം കോവിഡ്‌ മുന്നണി പോരാളികളും കരുതൽ ഡോസെടുത്തിട്ടുണ്ട്‌. 45നും 59നുമിടയിൽ പ്രായമുള്ളവരിൽ 1.32 ശതമാനം പേരും   18നും 44നുമിടയിൽ പ്രായമുള്ള 1.65 ശതമാനം പേരും  മാത്രമാണ്‌ വാക്‌സിൻ സ്വീകരിച്ചത്‌. എല്ലാ വിഭാഗത്തിലുമായി  ആകെ 19.10 ശതമാനം പേരാണ്‌ ജില്ലയിൽ കരുതൽ ഡോസെടുത്തത്‌. 
കോവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ വാക്‌സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന്‌ ആർസിഎച്ച്‌ ഓഫീസർ ഡോ. ബി. സന്തോഷ്‌ പറഞ്ഞു. ആളുകൾ കുറഞ്ഞതിനാൽ വാക്‌സിൻ ഉപയോഗശൂന്യമാവാനുള്ള സാധ്യത കൂടുതലാണ്‌. 20 പേരുണ്ടെങ്കിൽ ഒരു കുപ്പി (വാക്‌സിൻ വയൽ) പൊട്ടിച്ച്‌ നഷ്ടമില്ലാതെ വാക്‌സിൻ നൽകാനാവും. അഞ്ചോ ആറാേ പേർ മാത്രമുണ്ടാവുമ്പോൾ ആ കുപ്പിയിലെ ബാക്കി വാക്‌സിൻ ഉപയോഗശൂന്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!