Connect with us

Breaking News

പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടിനെ നിയമിക്കും

Published

on

Share our post

ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ.

പരാതികളിൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തശേഷം അന്വേഷണം രണ്ടുമാസത്തിലധികം വൈകിയാൽ ഇതിനായി പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കുറ്റകൃത്യങ്ങളുടെ വിചാരണ വൈകുന്നത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മൂന്നുമാസത്തിലൊരിക്കൽ അവലോകനസമിതി പരിശോധിക്കണം. സെഷൻസ് ജഡ്ജിയുടെ അധ്യക്ഷതയിൽ കളക്ടർ, പോലീസ് സൂപ്രണ്ട്, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പ്രതിമാസം യോഗവും ചേരണം.

വേഗത്തിലുള്ള വിചാരണയ്ക്കായി പോലീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക സാക്ഷികളും ഉൾപ്പെടെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളെയും കൃത്യസമയത്ത് ഹാജരാക്കാൻ നടപടിയും സംരക്ഷണവും ജില്ലാ പോലീസ് സൂപ്രണ്ട് ഉറപ്പാക്കണം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതുമുതൽ കോടതി കേസ് തീർപ്പാക്കുന്നതുവരെ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടം നിർബന്ധമായി ഉണ്ടാകണം. ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിക്കുന്ന അതിക്രമറിപ്പോർട്ടുകളിൽ തുടർനടപടി സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.

പട്ടികവിഭാഗക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിന് അതിക്രമസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം. ഇത്തരം പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും പോലീസുകാർക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വേഗത്തിലുള്ള നടപടികൾക്കായി 1989-ലെ പട്ടിക ജാതി-വർഗ നിയമം 2015-ൽ സർക്കാർ ഭേദഗതി ചെയ്തിരുന്നു. പട്ടികവിഭാഗക്കാരെ ആക്ഷേപിക്കാൻ തല മൊട്ടയടിക്കുക, മീശ വടിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളായി ചേർത്ത് ശിക്ഷ കഠിനമാക്കി.

പ്രത്യേക കോടതികളും വേഗത്തിലുള്ള വിചാരണയും നിയമത്തിൽ ഉൾപ്പെടുത്തി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണത്തിന്റെയോ അറസ്റ്റിന് പ്രത്യേക അധികാരികളുടെയോ ആവശ്യമില്ലെന്നും വ്യക്തമാക്കി 2018-ൽ ഭേദഗതിയും വരുത്തിയിട്ടുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!