Breaking News
ആളുകളെത്തുന്നത് കുറഞ്ഞു; പ്രതാപം നശിച്ച് കൂട്ടുപുഴ ടൗൺ
ഇരിട്ടി : പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമായപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും കൂട്ടുപുഴ ടൗൺ ആളൊഴിഞ്ഞ് വിജനമായി. പുതിയ പാലം ടൗണിൽനിന്ന് നൂറു മീറ്ററോളം മാറി യാഥാർഥ്യമായതോടെ കൂട്ടുപുഴയിലേക്കുള്ള ആളനക്കം കുറഞ്ഞു. ഇതോടെ മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നായ കൂട്ടുപുഴ ടൗണിന്റെ പ്രതാപം ക്ഷയിച്ചു. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 1928-ൽ ബ്രിട്ടീഷുകാർ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തികൾ ചേർത്ത് നിർമിച്ച തൂണില്ലാത്ത പാലം വെറും ഒരു യാത്രോപാധി മാത്രമായിരുന്നില്ല. രണ്ട് സംസ്കാരങ്ങളെ ഇഴചേർക്കുന്ന കണ്ണികൂടിയായിരുന്നു.
മാക്കൂട്ടം, വീരാജ് പേട്ട ഭാഗങ്ങളിൽ നിന്നുള്ളവർ കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്നുള്ളവർ മാക്കൂട്ടത്തേക്കും വ്യാപാര-വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടംമേഖലയിൽ വിദേശ മദ്യഷോപ്പുകൾക്ക് നിരോധനം വന്നതോടെ മാക്കൂട്ടത്തിന്റെ പ്രതാപം നശിച്ചത് കൂട്ടുപുഴയെയും ബാധിച്ചിരുന്നു. പഴയ പാലം വഴിയുള്ള ഗതാഗതം കൂടി നിലച്ചതോടെ കൂട്ടുപുഴ ടൗൺ നാൾക്കുന്നാൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാപാരസ്ഥാപനങ്ങൾ മിക്കതും പൂട്ടി, അവശേഷിക്കുന്നവ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. ഇരിട്ടിയിൽനിന്നും പേരട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ അപൂർവമായി മാത്രം യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടമായി കൂട്ടുപുഴ മാറി.
ഓട്ടോറിക്ഷകളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങി. പുതിയ പാലം കവലയിൽ കാര്യമായ വ്യാപാരസ്ഥാപനങ്ങളും മറ്റും ഉയരുന്നതിനുള്ള സ്ഥലപരിമിതിയും കൂടി ആയതോടെ നഗരത്തിന്റെ പ്രാധാന്യം നാൾക്കുന്നാൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയകാലത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ ജീർണിച്ച നിലയിലും ചിലത് പൊളിഞ്ഞുവീഴുകയും ചെയ്തു. ആളുകൾ മൂന്നിലൊന്നായി കുറഞ്ഞതോടെ പുതിയ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ നിർമിക്കാൻ ആർക്കും താത്‌പര്യമില്ലാതായി.
പ്രതാപകാലം ഇനി ഓർമകളിൽ
കൂട്ടപുഴയ്ക്ക് നല്ലൊരു പ്രതാപകാലം ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ദിനംപ്രതി നൂറുകണക്കിനാളുകൾ വന്ന് പോയിക്കൊണ്ടിരുന്ന കാലം. കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നത് കൂട്ടുപുഴയുടെ തലവര മാറ്റി വരച്ചു. കർണാടകത്തിൽനിന്ന് പായ്കറ്റ് ചാരയം യഥോഷ്ടം കൂട്ടുപുഴ വഴി എത്തിക്കൊണ്ടിരുന്നതോടെ ചാരമയ മോഹികളുടെ ഇടത്താവളമായി കൂട്ടുപുഴ മാറി.
പായ്ക്കറ്റ് ചാരായം കഴിക്കുന്നതിനും കടത്തി വില്പന നടത്തുന്നതിനുമായി രാപകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് കൂട്ടുപുഴയിൽ എത്തിക്കൊണ്ടിരുന്നത്. കേരളത്തിൽനിന്നും മാക്കൂട്ടം വഴി കർണാടകയിലേക്ക് റബ്ബറും കശുവണ്ടിയും കടത്തിക്കൊണ്ടുപോയിരുന്ന കാലത്തും കൂട്ടുപുഴ എന്നും ഉണർന്നു തന്നെയായിരുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്