Connect with us

Breaking News

പൗൾട്രി മേഖലയിലെ തൊഴിലാളികളും ഇനി ക്ഷേമനിധിയിൽ

Published

on

Share our post

കണ്ണൂർ : പൗൾട്രി മേഖലയിലെ തൊഴിലാളികളെയും സ്വയംതൊഴിൽ സംരംഭകരെയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളിക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി. മേഖലയിലെ അഞ്ചുലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 വയസ്സ് മുതലുള്ളവർക്കാണ് അംഗത്വം നൽകുക. 100 രൂപയാണ്‌ പ്രതിമാസ അംശദായം. ഇതിൽ 50 ശതമാനം തൊഴിലാളിയും 50 ശതമാനം തൊഴിലുടമയും നൽകണം. സ്വയംതൊഴിൽ ചെയ്യുന്നവർ 100 രൂപ അടയ്ക്കണം.

ഏതെങ്കിലും സാഹചര്യത്തിൽ സ്ഥാപനത്തിൽനിന്ന് തൊഴിലാളി പിരിഞ്ഞുപോകുകയോ പുതുതായി ജോലിയിൽ പ്രവേശിക്കുകയോ ചെയ്താൽ ഫോം അഞ്ച് പൂരിപ്പിച്ചുനൽകണം. സ്ഥാപനം മാറുമ്പോഴും ജില്ലാ ഓഫീസുകളിലെത്തി മാറ്റംവരുത്തണം. മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്താലും അംഗത്വ നമ്പരിനു മാറ്റമുണ്ടാകില്ല.

പെൻഷന് അർഹതയുള്ളവർ

*തുടർച്ചയായി പത്തുവർഷം അംശദായം അടച്ച, 60 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങൾ

*പത്തുവർഷം സ്ഥിരമായി ജോലിചെയ്ത്, ശാരീരിക അവശതമൂലം രണ്ടുവർഷത്തിലധികമായി ജോലിചെയ്യാൻ കഴിയാത്തവർ

*മറ്റേതെങ്കിലും ആക്ട് പ്രകാരം 60 വയസ്സിനുമുൻപും 55 വയസ്സനുശേഷവും പെൻഷൻപറ്റി പിരിയേണ്ടി വന്നവർ (ഇവർ 60 വയസ്സ് പൂർത്തിയാകുന്നതുവരെ അംശദായം അടച്ചിരിക്കണം).

മറ്റാനുകൂല്യങ്ങൾ

*15 വർഷം അംശദായമടച്ച അംഗം മരിച്ചാലും, പെൻഷൻ ലഭിക്കുന്ന അംഗം മരിച്ചാലും കുടുംബ പെൻഷൻ

*മൂന്നുവർഷം അംശദായമടച്ച അംഗങ്ങളുടെ രണ്ടു പെൺമക്കൾക്കും വനിതാഅംഗത്തിനും 7,500 രൂപവീതം വിവാഹാനുകൂല്യം. പുരുഷ അംഗത്തിന് 5,000 രൂപ.

*ഒരുവർഷം തുടർച്ചയായി അംശദായം അടച്ച ഇ.എസ്.ഐ. ഇല്ലാത്ത അംഗത്തിനു പ്രസവാനുകൂല്യമായി 15,000 രൂപ.

*ഒരുവർഷം അംശദായമടച്ച അംഗങ്ങളുടെ മക്കൾക്ക് ഹയർസെക്കൻഡറി മുതലുള്ള പഠനകാലയളവിൽ സഹായധനം.

*മൂന്നുവർഷം അംശദായമടച്ച അംഗത്തിനും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കു പരമാവധി 10,000 രൂപ.

*മൂന്നുവർഷം അംശദായമടച്ച അംഗം മരിച്ചാൽ 5,000 മുതൽ 20,000 വരെ രൂപ സർവീസ് കാലയളവനുസരിച്ചു മരണാനന്തര സഹായധനം.

അപേക്ഷിക്കാൻ

അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ ഓഫീസുകൾ, ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷാ ഫോമുകൾ ലഭിക്കും. ജൂലായ് പത്തിനുമുൻപ്‌ അപേക്ഷ നൽകണം.

മേഖലയ്ക്കു പുത്തൻ ഉണർവേകും

ക്ഷേമനിധിഅംഗത്വം വരുന്നതോടെ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!