Connect with us

Breaking News

പ്ലസ്ടുക്കാര്‍ക്ക് മികച്ച പ്രവേശനപരീക്ഷകൾ

Published

on

Share our post

പ്ലസ് ടുക്കാര്‍ക്ക് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്‌. പരീക്ഷകളിലെ മികച്ച സ്‌കോറുകൾ പ്രവേശനം എളുപ്പമാകും.
നീറ്റും മെഡിക്കൽ,  കാർഷിക കോഴ്സുകളും ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയാണ്‌ നീറ്റ്‌(NEET. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് നീറ്റ്‌ പരീക്ഷയെഴുതാം.

ഈ വർഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. പരീക്ഷ ജൂലൈ 17നാണ്. നീറ്റിൽ മൊത്തം 720 മാർക്കിന്റെ 180 ചോദ്യമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽനിന്ന്‌ 45 വീതം ചോദ്യം. നെഗറ്റീവ് മാർക്കിങ് രീതി നിലവിലുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. കേരളത്തിൽ നീറ്റ് വഴി പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ കീം(KEEM)ൽ രജിസ്റ്റർ ചെയ്യണം. എയിംസ്, ജിപ്മർ, എ.എഫ്‌.എം.സി, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.

എൻജിനിയറിങ്‌ പ്രവേശന പരീക്ഷകൾ

എൻജിനിയറിങ്‌ പ്രവേശന പരീക്ഷകളായ ജെഇഇ, കീം, കുസാറ്റ് എന്നിവ കൂടുതൽ വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളാണ്. ജെഇഇ യ്ക്കു മെയിൻ, അഡ്വാൻസ്‌ഡ് പരീക്ഷകളുണ്ട്. കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനം പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിലൂടെയാണ്. രാജ്യത്തെ എൻ.ഐ.ടി, ഐ.ഐ.ഐ.ടി.കൾ എന്നിവിടങ്ങളിൽ എൻജിനിയറിങ്‌, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെ.ഇ.ഇ മെയിനിലും ഐ.ഐ.ടി കളിലേക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിലും മികച്ച റാങ്ക് ആവശ്യമാണ്. ജെ.ഇ.ഇ മെയിൻ വർഷത്തിൽ രണ്ടു തവണയുണ്ടാകും. രാജ്യത്തെ എൻ.ഐ.ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, നാൽപ്പതോളം ദേശീയ സ്ഥാപനങ്ങൾ, ഐ.ഐ.എസ്‌.ടി എന്നിവിടങ്ങളിൽ ബിടെക് പ്രവേശനത്തിന്‌ ജെഇഇ മെയിൻ സ്കോർ പരിഗണിക്കും. ഐഐടികളിൽ പ്രവേശനം ലഭിക്കാൻ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച സ്കോർ നേടണം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാൻ, ബിആർക് കോഴ്സുകൾക്ക് പ്രവേശനം നേടാം.

കേരളത്തിൽ

കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ മേഖലയിലെ എൻജിനിയറിങ്‌ കോളേജുകളിൽ ബി-ടെക് പ്രവേശനത്തിന്‌ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിൽ മികച്ച റാങ്ക് നേടണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്‌) കീഴിലുള്ള എൻജിനിയറിങ്‌ കോളേജുകളിൽ ബിടെക്, ഇന്റഗ്രേറ്റഡ്‌ എം.എസ്‌.സി പ്രവേശനത്തിന് പ്രത്യേകം പൊതുപരീക്ഷയുണ്ട്. മറൈൻ എൻജിനിയറിങ്‌ കോഴ്‌സും ഇവിടെ ഉണ്ട്‌.

കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനത്തിന് പ്രവേശന പരീക്ഷ സ്കോറിനോടൊപ്പം പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ മാർക്കും പരിഗണിക്കും. ആർക്കിടെക്ചറിന് നാറ്റാ റാങ്ക് പരിഗണിക്കും. ബിഫാം അഡ്മിഷന് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എൻജിനിയറിങ്‌, ആർക്കിടെക്ചർ, മെഡിക്കൽ/അനുബന്ധ കോഴ്സുകൾ, ആയുർവേദം, ബിഫാം എന്നീ കോഴ്സുകൾക്കായി അഞ്ച് റാങ്ക് ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. നീറ്റ്‌ പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ്‌, ബിഡിഎസ്‌, ബി.എ.എം.എസ്‌, ബി.എച്ച്‌.എം.എസ്‌, ബി.എസ്‌.എംഎസ്‌, ബി.എസ്‌.സി അഗ്രി, ബി.വി.എസ്‌.സി, എ.എച്ച്‌, ബി.എഫ്‌.എസ്‌.സി കോഴ്‌സുകൾക്ക് പ്രവേശനം നേടാം.

അഖിലേന്ത്യാ തലത്തിലുള്ള 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് ഐക്കർ(ICAR) പ്രവേശന പരീക്ഷയുണ്ട്. കീം റാങ്ക് ലിസ്റ്റിൽനിന്ന് കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് & ഓഷ്യാനോഗ്രഫി സർവകലാശാല എന്നിവിടങ്ങളിലേക്ക് ബി-ടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ്‌, ഫുഡ് എൻജിനിയറിങ്‌, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബിഫാം കോഴ്‌സുകൾക്ക് പ്രവേശനം നടക്കും. ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളായ എൻ.ഐ.എഫ്‌.ടി.ഇ.എം( NIFTEM) ഹരിയാന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്ക് പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്‌.

ഐസറുകൾ

ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സ്ഥാപനമാണ് ഐസറുകൾ. രാജ്യത്തെ ഐസറുകളിൽ (ബെർഹാംപൂർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി) പ്ലസ് ടു സയൻസ് സ്ട്രീം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബി.എസ്/എംഎ.സ് പ്രോഗ്രാമിന് മൂന്നു രീതിയിലാണ് പ്രവേശന പ്രക്രിയ. സ്റ്റേറ്റ്, സെൻട്രൽ, പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഐസർ അഭിരുചി പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ് ടുവിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ മൂന്നിനാണ് ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 11, 12 ക്ലാസുകളിൽ നടത്തിയ കെ.വി.പി.വൈ സ്കോളർഷിപ്പ് നേടിയവർക്കും ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്‌)ൽ മികച്ച റാങ്കുള്ളവർക്കും സെപ് തംബർ 15 വരെ അപേക്ഷിക്കാം. ഇവർ അഭിരുചി പരീക്ഷ എഴുതേണ്ടതില്ല. വെബ്‌സൈറ്റ്: www.iiseradmission.in


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!