Breaking News
പ്ലസ്ടുക്കാര്‍ക്ക് മികച്ച പ്രവേശനപരീക്ഷകൾ
പ്ലസ് ടുക്കാര്‍ക്ക് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്. പരീക്ഷകളിലെ മികച്ച സ്‌കോറുകൾ പ്രവേശനം എളുപ്പമാകും.
നീറ്റും മെഡിക്കൽ, കാർഷിക കോഴ്സുകളും ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്(NEET. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് നീറ്റ് പരീക്ഷയെഴുതാം.
ഈ വർഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. പരീക്ഷ ജൂലൈ 17നാണ്. നീറ്റിൽ മൊത്തം 720 മാർക്കിന്റെ 180 ചോദ്യമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽനിന്ന് 45 വീതം ചോദ്യം. നെഗറ്റീവ് മാർക്കിങ് രീതി നിലവിലുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. കേരളത്തിൽ നീറ്റ് വഴി പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ കീം(KEEM)ൽ രജിസ്റ്റർ ചെയ്യണം. എയിംസ്, ജിപ്മർ, എ.എഫ്.എം.സി, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.
എൻജിനിയറിങ് പ്രവേശന പരീക്ഷകൾ
എൻജിനിയറിങ് പ്രവേശന പരീക്ഷകളായ ജെഇഇ, കീം, കുസാറ്റ് എന്നിവ കൂടുതൽ വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളാണ്. ജെഇഇ യ്ക്കു മെയിൻ, അഡ്വാൻസ്‌ഡ് പരീക്ഷകളുണ്ട്. കേരളത്തിൽ എൻജിനിയറിങ് പ്രവേശനം പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിലൂടെയാണ്. രാജ്യത്തെ എൻ.ഐ.ടി, ഐ.ഐ.ഐ.ടി.കൾ എന്നിവിടങ്ങളിൽ എൻജിനിയറിങ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെ.ഇ.ഇ മെയിനിലും ഐ.ഐ.ടി കളിലേക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിലും മികച്ച റാങ്ക് ആവശ്യമാണ്. ജെ.ഇ.ഇ മെയിൻ വർഷത്തിൽ രണ്ടു തവണയുണ്ടാകും. രാജ്യത്തെ എൻ.ഐ.ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, നാൽപ്പതോളം ദേശീയ സ്ഥാപനങ്ങൾ, ഐ.ഐ.എസ്.ടി എന്നിവിടങ്ങളിൽ ബിടെക് പ്രവേശനത്തിന് ജെഇഇ മെയിൻ സ്കോർ പരിഗണിക്കും. ഐഐടികളിൽ പ്രവേശനം ലഭിക്കാൻ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച സ്കോർ നേടണം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാൻ, ബിആർക് കോഴ്സുകൾക്ക് പ്രവേശനം നേടാം.
കേരളത്തിൽ
കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ മേഖലയിലെ എൻജിനിയറിങ് കോളേജുകളിൽ ബി-ടെക് പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിൽ മികച്ച റാങ്ക് നേടണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ ബിടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രവേശനത്തിന് പ്രത്യേകം പൊതുപരീക്ഷയുണ്ട്. മറൈൻ എൻജിനിയറിങ് കോഴ്‌സും ഇവിടെ ഉണ്ട്.
കേരളത്തിൽ എൻജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ സ്കോറിനോടൊപ്പം പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ മാർക്കും പരിഗണിക്കും. ആർക്കിടെക്ചറിന് നാറ്റാ റാങ്ക് പരിഗണിക്കും. ബിഫാം അഡ്മിഷന് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ/അനുബന്ധ കോഴ്സുകൾ, ആയുർവേദം, ബിഫാം എന്നീ കോഴ്സുകൾക്കായി അഞ്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ്, ബിഡിഎസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എംഎസ്, ബി.എസ്.സി അഗ്രി, ബി.വി.എസ്.സി, എ.എച്ച്, ബി.എഫ്.എസ്.സി കോഴ്‌സുകൾക്ക് പ്രവേശനം നേടാം.
അഖിലേന്ത്യാ തലത്തിലുള്ള 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് ഐക്കർ(ICAR) പ്രവേശന പരീക്ഷയുണ്ട്. കീം റാങ്ക് ലിസ്റ്റിൽനിന്ന് കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് & ഓഷ്യാനോഗ്രഫി സർവകലാശാല എന്നിവിടങ്ങളിലേക്ക് ബി-ടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ്, ഫുഡ് എൻജിനിയറിങ്, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബിഫാം കോഴ്‌സുകൾക്ക് പ്രവേശനം നടക്കും. ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളായ എൻ.ഐ.എഫ്.ടി.ഇ.എം( NIFTEM) ഹരിയാന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്ക് പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.
ഐസറുകൾ
ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സ്ഥാപനമാണ് ഐസറുകൾ. രാജ്യത്തെ ഐസറുകളിൽ (ബെർഹാംപൂർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി) പ്ലസ് ടു സയൻസ് സ്ട്രീം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബി.എസ്/എംഎ.സ് പ്രോഗ്രാമിന് മൂന്നു രീതിയിലാണ് പ്രവേശന പ്രക്രിയ. സ്റ്റേറ്റ്, സെൻട്രൽ, പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഐസർ അഭിരുചി പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ് ടുവിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ മൂന്നിനാണ് ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 11, 12 ക്ലാസുകളിൽ നടത്തിയ കെ.വി.പി.വൈ സ്കോളർഷിപ്പ് നേടിയവർക്കും ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്)ൽ മികച്ച റാങ്കുള്ളവർക്കും സെപ് തംബർ 15 വരെ അപേക്ഷിക്കാം. ഇവർ അഭിരുചി പരീക്ഷ എഴുതേണ്ടതില്ല. വെബ്‌സൈറ്റ്: www.iiseradmission.in
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്