Connect with us

Breaking News

ഹീമോഫീലിയ, ഓട്ടിസം, പക്ഷാഘാത രോ​ഗികൾക്ക് ‘നിപ്മറി’ൽ അക്വാട്ടിക് തെറാപ്പി

Published

on

Share our post

തൃശ്ശൂർ: ഹീമോഫീലിയയും ഓട്ടിസവും പക്ഷാഘാതവും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളുള്ളവർക്ക് അനായാസമായി തെറാപ്പി നൽകാനാകുന്ന വലിയ ആക്വാട്ടിക് തെറാപ്പി യൂണിറ്റ് തൃശ്ശൂർ കല്ലേറ്റുംകരയിലെ നിപ്മറിൽ.

സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ കീഴിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ). രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സേവനകേന്ദ്രങ്ങളിലൊന്നാണിത്. സൗജന്യമായി ഈ സേവനം നൽകുന്ന കേരളത്തിലെ ആദ്യ കേന്ദ്രമാണിത്. 

അണുമുക്തമായ കൃത്രിമ ജലാശയം ഉൾപ്പെടെയുള്ള അക്വാട്ടിക് തെറാപ്പി ബ്ലോക്ക് രണ്ടേമുക്കാൽ കോടി രൂപയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ തുറന്നത്. രണ്ടുനില ഉയരമുള്ള കെട്ടിടം 2355 ചതുരശ്ര അടിയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ഏക അക്വാട്ടിക് തെറാപ്പി യൂണിറ്റാണിത്.

കിടക്കയിൽ കിടത്തിയും ഇരുത്തിയുമുള്ള തെറാപ്പികളിലുണ്ടാകുന്ന വിഷമതകൾക്ക് പ്രതിവിധിയാണ് അക്വാട്ടിക് തെറാപ്പി. ഭിന്നശേഷിസൗഹൃദമായ വലിയ കുളവും ഉപകരണങ്ങളും അക്വാട്ടിക് തെറാപ്പിയിൽ പഠനവും പരിശീലനവും നേടിയ എട്ട് ജീവനക്കാരുമുണ്ട്. ഹീമോഫീലിയ ബാധിച്ചവർക്ക് സാധാരണ തെറാപ്പിയിലുണ്ടാകുന്ന രക്തം കട്ടപിടിക്കൽ ഇതിലൂടെ ഒഴിവാക്കാനാകും.

അക്രമവാസനയുള്ളവരെ ഇത്തരം തെറാപ്പിയിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. മുട്ടിന് വേദനയുള്ളവർക്ക് സൈക്കിൾ വ്യായാമം അനായാസമാക്കാൻ കുളത്തിലാണ് തെറാപ്പി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്വയം ഇറങ്ങാനുള്ള പടവുകളും എടുത്ത് ഇറക്കുന്ന യന്ത്രസംവിധാനവുമുണ്ട്. 34 ഡിഗ്രി ചൂടിലാണ് കുളത്തിൽ വെള്ളമുണ്ടാകുക.

നിപ്മറിൽ പ്രതിദിനം ശരാശരി 250 പേർ ചികിത്സ തേടുന്നുണ്ട്. സെറിബ്രൽ പാൾസി, ഓട്ടിസം, നട്ടെ‌ല്ലിനേൽക്കുന്ന ക്ഷതം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ട്.

ഭിന്നശേഷിക്കാർക്കുള്ള പഠന ക്ലാസ്, കൃത്രിമ അവയവനിർമാണ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. നാലരവർഷത്തെ ബാച്ച്‌ലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി, ഡിപ്ലോമ ഇൻ സ്പെഷ്യൽ എജ്യൂക്കേഷൻ എന്നീ കോഴ്സുകളും നിപ്മർ നടത്തുന്നുണ്ട്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുള്ള ഭിന്നശേഷിസേവനത്തിന് എല്ലാ സംവിധാനങ്ങളോടുംകൂടിയ ബസ്സുമുണ്ട്. 


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!