Connect with us

Breaking News

വ്യോമസേനയിൽ 24ന്‌ രജിസ്‌ട്രേഷൻ തുടങ്ങും, നാവികസേനയിൽ നവംബർ 21ന്‌ പരിശീലനം ആരംഭിക്കും, കരസേന 25000 പേരെ റിക്രൂട്ട്‌ ചെയ്യും

Published

on

Share our post

ന്യൂഡൽഹി: നാലുവർഷത്തേക്ക്‌ മാത്രമായി ജവാൻമാരെ റിക്രൂട്ട്‌ ചെയ്യുന്ന അഗ്നിപഥ്‌ പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നടപടികൾക്ക്‌ കര–നാവിക–വ്യോമ സേനകൾ തുടക്കമിട്ടു. 

വ്യോമസേനയിൽ അഗ്‌നിപഥ്‌ രജിസ്‌ട്രേഷൻ 24ന്‌ തുടങ്ങും. ജൂലൈ 26 മുതൽ ഓൺലൈൻ പരീക്ഷയാണ്‌. ഡിസംബറോടെ ആദ്യ ബാച്ച്‌ സജ്ജമാകും. ഇവരുടെ പരിശീലനം ഡിസംബർ 30ന്‌ ആരംഭിക്കും. ഞായറാഴ്‌ച പുറത്തുവിട്ട വ്യോമസേനയുടെ അഗ്‌നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ അറിയിപ്പിൽ യോഗ്യതാ വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്‌. നാലുവർഷ കാലയളവിൽ ലഭിക്കുന്ന വേതനം, പിരിയുമ്പോൾ ലഭിക്കുന്ന സേവാനിധിയുടെ വിശദാംശങ്ങൾ, ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാൽ ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടപരിഹാരം, പരിക്കേറ്റാൽ ലഭിക്കുന്ന ധനസഹായം തുടങ്ങിയ വിശദാംശങ്ങളുമുണ്ട്‌. നാവികസേനയിൽ അഗ്‌നിവീറുകളുടെ പരിശീലനം നവംബർ 21ന്‌ ആരംഭിക്കുമെന്ന്‌ വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി അറിയിച്ചു. ഒഡിഷയിലെ ഐ.എൻ.എസ്‌ ചിൽക്കയിലാണ്‌ പരിശീലനം. വനിതകളുമുണ്ടാകും.

കരസേനയിൽ ആദ്യ ബാച്ചായി കാൽ ലക്ഷം അഗ്‌നിവീറുകളെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ അറിയിച്ചു. ഡിസംബർ ആദ്യവാരം ഇവർ സേനയുടെ ഭാഗമാകും. 2023 ഫെബ്രുവരിയോടെ രണ്ടാം ബാച്ചിനെയും തെരഞ്ഞെടുക്കും. ഇതോടെ സേനയിൽ നാൽപ്പതിനായിരം അഗ്‌നിവീറുകളാകും–പൊന്നപ്പ പറഞ്ഞു.

അഗ്‌നിപഥിൽ ചേരുന്നതിന്‌ അക്രമസമരങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന്‌ ഉദ്യോഗാർഥികൾ രേഖാമൂലം എഴുതിനൽകണമെന്ന്‌- സൈനികോദ്യോഗസ്ഥർ അറിയിച്ചു. അക്രമസംഭവങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. പൊലീസ്‌ വെരിഫിക്കേഷൻ കൂടാതെ അഗ്‌നിവീറുകൾക്ക്‌ സേനയിൽ ചേരാനാകില്ല. അഗ്‌നിവീറുകൾക്കായി വിവിധ മന്ത്രാലയങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾ അക്രമ സംഭവങ്ങളെത്തുടർന്നുള്ളതല്ല. മുൻകൂട്ടി തീരുമാനിച്ചതാണ്‌–ലെഫ്‌. ജനറൽ അനിൽ പുരി, വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി, ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ, എയർമാർഷൽ എസ്‌.കെ. ഝാ എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!