Connect with us

Breaking News

വ്യോമസേനയിൽ 24ന്‌ രജിസ്‌ട്രേഷൻ തുടങ്ങും, നാവികസേനയിൽ നവംബർ 21ന്‌ പരിശീലനം ആരംഭിക്കും, കരസേന 25000 പേരെ റിക്രൂട്ട്‌ ചെയ്യും

Published

on

Share our post

ന്യൂഡൽഹി: നാലുവർഷത്തേക്ക്‌ മാത്രമായി ജവാൻമാരെ റിക്രൂട്ട്‌ ചെയ്യുന്ന അഗ്നിപഥ്‌ പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നടപടികൾക്ക്‌ കര–നാവിക–വ്യോമ സേനകൾ തുടക്കമിട്ടു. 

വ്യോമസേനയിൽ അഗ്‌നിപഥ്‌ രജിസ്‌ട്രേഷൻ 24ന്‌ തുടങ്ങും. ജൂലൈ 26 മുതൽ ഓൺലൈൻ പരീക്ഷയാണ്‌. ഡിസംബറോടെ ആദ്യ ബാച്ച്‌ സജ്ജമാകും. ഇവരുടെ പരിശീലനം ഡിസംബർ 30ന്‌ ആരംഭിക്കും. ഞായറാഴ്‌ച പുറത്തുവിട്ട വ്യോമസേനയുടെ അഗ്‌നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ അറിയിപ്പിൽ യോഗ്യതാ വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്‌. നാലുവർഷ കാലയളവിൽ ലഭിക്കുന്ന വേതനം, പിരിയുമ്പോൾ ലഭിക്കുന്ന സേവാനിധിയുടെ വിശദാംശങ്ങൾ, ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാൽ ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടപരിഹാരം, പരിക്കേറ്റാൽ ലഭിക്കുന്ന ധനസഹായം തുടങ്ങിയ വിശദാംശങ്ങളുമുണ്ട്‌. നാവികസേനയിൽ അഗ്‌നിവീറുകളുടെ പരിശീലനം നവംബർ 21ന്‌ ആരംഭിക്കുമെന്ന്‌ വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി അറിയിച്ചു. ഒഡിഷയിലെ ഐ.എൻ.എസ്‌ ചിൽക്കയിലാണ്‌ പരിശീലനം. വനിതകളുമുണ്ടാകും.

കരസേനയിൽ ആദ്യ ബാച്ചായി കാൽ ലക്ഷം അഗ്‌നിവീറുകളെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ അറിയിച്ചു. ഡിസംബർ ആദ്യവാരം ഇവർ സേനയുടെ ഭാഗമാകും. 2023 ഫെബ്രുവരിയോടെ രണ്ടാം ബാച്ചിനെയും തെരഞ്ഞെടുക്കും. ഇതോടെ സേനയിൽ നാൽപ്പതിനായിരം അഗ്‌നിവീറുകളാകും–പൊന്നപ്പ പറഞ്ഞു.

അഗ്‌നിപഥിൽ ചേരുന്നതിന്‌ അക്രമസമരങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന്‌ ഉദ്യോഗാർഥികൾ രേഖാമൂലം എഴുതിനൽകണമെന്ന്‌- സൈനികോദ്യോഗസ്ഥർ അറിയിച്ചു. അക്രമസംഭവങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. പൊലീസ്‌ വെരിഫിക്കേഷൻ കൂടാതെ അഗ്‌നിവീറുകൾക്ക്‌ സേനയിൽ ചേരാനാകില്ല. അഗ്‌നിവീറുകൾക്കായി വിവിധ മന്ത്രാലയങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾ അക്രമ സംഭവങ്ങളെത്തുടർന്നുള്ളതല്ല. മുൻകൂട്ടി തീരുമാനിച്ചതാണ്‌–ലെഫ്‌. ജനറൽ അനിൽ പുരി, വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി, ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ, എയർമാർഷൽ എസ്‌.കെ. ഝാ എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!