Connect with us

Breaking News

ഭൂവിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ഒരുവർഷം

Published

on

Share our post

തിരുവനന്തപുരം: ഭൂമിയുടെ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേർ എടുക്കാൻ സർക്കാർ ഒരുവർഷസമയം പ്രഖ്യാപിച്ചു. 2023 ജൂൺ 15 വരെ ഭൂ ഉടമകൾക്ക് ഓൺലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയോ ഒറ്റ തണ്ടപ്പേർ എടുക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ റവന്യൂവകുപ്പ് പുറത്തിറക്കി.

ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലധികം തണ്ടപ്പേരുകളിൽ പല വില്ലേജുകളിലുള്ള ഭൂമിയുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേരിലേക്ക് മാറ്റുന്നതാണ് യുണീക് തണ്ടപ്പേർ പദ്ധതി.

ഭൂവിവരങ്ങൾ കൂടുതൽ സുതാര്യമാക്കാനും ബിനാമി ഇടപാടുകൾ തടയാനും ലക്ഷ്യമിട്ടാണ് ഭൂവിവരങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാകുന്നമുറയ്ക്ക് എല്ലാ ഭൂ ഉടമകൾക്കും യുണീക് തണ്ടപ്പേർ ലഭ്യമാക്കാനാണ് റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്. വെബ്സൈറ്റ്: www.revenue.kerala.gov.in

ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയും ഒ.ടി.പി. ഉപയോഗിച്ചോ വിരലടയാളം പതിപ്പിച്ചോ ഭൂവിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാം. ഓൺലൈനിൽ രജിസ്റ്റർചെയ്താൽ വില്ലേജ് ഓഫീസറുടെ ഉത്തമബോധ്യത്തിലാണ് അപേക്ഷ അംഗീകരിച്ച് യുണീക് തണ്ടപ്പേർ അനുവദിക്കുക. 

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ആധാരം, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഭൂ ഉടമ വില്ലേജോഫീസിൽ നേരിട്ട് ഹാജരാകണം. പഴക്കമുള്ള ആധാരങ്ങളിൽ തിരിച്ചറിയൽ രേഖകളുടെ വിവരം നൽകിയിട്ടില്ല എന്നതിനാൽ നേരിട്ട്‌ ഹാജരാകേണ്ടതിനുള്ള സാധ്യത കൂടുതലാണ്. പുതിയ ആധാരങ്ങളിൽ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ചേർക്കുന്നുണ്ട്. 

യുണീക് തണ്ടപ്പേർ അനുവദിക്കപ്പെട്ടാൽ അത് ആധാരത്തിൽ രേഖപ്പെടുത്തും. ആധാർ നമ്പർ ഇല്ലാത്തവർക്ക് നിലവിലുള്ള തണ്ടപ്പേർ തുടരാം. ആധാർനമ്പർ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കുകയുമാവാം.

തണ്ടപ്പേർ പകർപ്പിന് നിലവിൽ ഈടാക്കുന്ന തുകതന്നെ യുണീക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും. ഭൂമിയുടെ രജിസ്‌ട്രേഷൻ സമയത്ത് യുണീക് തണ്ടപ്പേർ നിലവിലുള്ള കേസുകളിൽ അത് രേഖപ്പെടുത്തിനൽകും. റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ ഇതിനുള്ള നടപടി സ്വീകരിക്കും.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!