Connect with us

Breaking News

ചെന്നപ്പൊയിൽ – പന്നിയോട് റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പിന്റെ അനുമതി

Published

on

Share our post

ചിറ്റാരിപ്പറമ്പ് : ഗ്രാമപ്പഞ്ചായത്ത് പൂഴിയോട് വാർഡിൽപ്പെട്ട ചെന്നപ്പൊയിൽ കോളനിയിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ നടപടിയായി. ചെന്നപ്പൊയിൽ കോളനി മുതൽ പന്നിയോട് വരെയുള്ള 720 മീറ്റർ മൺ റോഡ് മൂന്നുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാൻ വനംവകുപ്പ് അനുമതി നൽകി. 

കണ്ണവം റിസർവ് വനത്തിൽ കൂടിയും ചെന്നപ്പൊയിൽ കോളനി വനാവകാശ ഭൂമിയിലൂടെയും കടന്നുപോകുന്ന മൺറോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പദഞ്ചായത്ത് വനംവകുപ്പിന് അപേക്ഷ നൽകിയിരുന്നു.

അപേക്ഷയെത്തുടർന്ന് കണ്ണവം റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ ചെന്നപ്പൊയിൽ-പന്നിയോട് റോഡിൽ വിശദമായ പരിശോധന നടത്തിയിരുന്നു. നിലവിൽ കോളനിവാസികൾ ആറുകിലോമീറ്റർ വനത്തിലൂടെ യാത്രചെയ്താണ് കണ്ണവം പ്രദേശത്ത് എത്തുന്നത്. അവശ്യസാധനങ്ങൾ കണ്ണവം കോളനി, പറമ്പ്ക്കാവ് വഴി കോളിക്കലിൽ വാഹനത്തിലെത്തിച്ച് തലച്ചുമടായി രണ്ടു കി.മീ. വനത്തിലൂടെ സഞ്ചരിച്ചാണ് കോളനിയിലെത്തിക്കുന്നത്.

സഞ്ചാരയോഗ്യമല്ലാത്ത ചെന്നപ്പൊയിൽ-പന്നിയോട് മൺറോഡ് കോൺക്രീറ്റ് ചെയ്താൽ കോളനിയിലെ താമസക്കാരായ 22 കുടുംബങ്ങളിലെ 59-ഓളം പേർക്ക് ഉപകരിക്കുമെന്നും കണ്ടത്തിയിരുന്നു. 2006-ലെ വനാവകാശനിയമത്തിലെ ഡവലപ്പ്മെൻറ് റൈറ്റിസ് പ്രകാരമാണ് ചെന്നപ്പൊയിൽ-പന്നിയോട് റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതി നൽകിയത്.കോൺക്രീറ്റ് റോഡിന് അനുമതി കിട്ടി പഞ്ചായത്ത് നൽകിയ അപേക്ഷയെതത്തുടർന്ന് ചെന്നപ്പൊയിൽ-പന്നിയോട് റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പിന്റെ അനുമതി കിട്ടി. വനംവകുപ്പും പഞ്ചായത്തും തമ്മിലുള്ള എഗ്രിമെന്റ്‌ നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ട്.


Share our post

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!