Connect with us

Breaking News

കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളിൽ വർധന

Published

on

Share our post

കണ്ണൂർ : ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ ജില്ലയിൽ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 10 ൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ 50 താഴെ മാത്രമായിരുന്നു കേസുകൾ.

എന്നാൽ 10 ദിവസത്തിനുള്ളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഇരട്ടിയോളം ഉയർന്നു. കേസുകൾ വർധിക്കുന്നതിനാൽ പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് കൂടുകയാണെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകിയ 11 ജില്ലകളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്.

മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകളും മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കാനും നിർദേശമുണ്ട്. കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യമുണ്ടായാൽ സജ്ജരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്.

പരിശോധന ലക്ഷണങ്ങളുള്ളവരിൽ മാത്രം

കോവിഡ് കേസുകൾ ക്രമേണ വർധിക്കുന്നുണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെയാണ് നിലവിൽ പരിശോധിക്കുന്നതെന്ന് ഡപ്യൂട്ടി ഡി.എം.ഒ ഡോ.എം.പ്രീത പറഞ്ഞു. നിലവിൽ വലിയ തോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം ജില്ലയിലില്ല. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റിയിൽ പെട്ടെന്ന് വലിയ വർധനയുണ്ടായെങ്കിൽ പരിശോധനകൾ വർധിപ്പിച്ചേക്കും.

പ്രോട്ടോക്കോൾ പാലിക്കണം

കോവിഡ് കേസുകൾ കുറയുകയും ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകൾ ദിവസേന നൽകുന്നത് ആരോഗ്യ വകുപ്പു നിർത്തലാക്കുകയും ചെയ്തതോടെ കോവിഡ് മഹാമാരി അവസാനിച്ചെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരാണ് ഏറെയും. സാനിറ്റൈസർ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമായി. കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

വാക്സിനേഷന് വേഗം കൂട്ടും

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷന് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ ക്യാംപുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഏതാനും സ്കൂളുകളിൽ മാത്രമാണ് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ നടത്താൻ കഴിഞ്ഞത്.

കോവിഡ് കേസുകൾ കുറഞ്ഞതോടെ വാക്സിൻ എടുക്കാനും ആളുകൾക്കു വിമുഖത വന്നതോടെയാണ് വാക്സിനേഷന്റെ വേഗം കുറഞ്ഞത്. സമയം കഴിഞ്ഞിട്ടും കരുതൽ ഡോസ് എടുക്കാത്തവർ ഏറെയാണ്. കുട്ടികളുടെ വാക്സിനേഷനും ജില്ലയിൽ വേഗം കുറവാണ്. 12–14 പ്രായത്തിലുള്ള കുട്ടികളിൽ 53.16 ശതമാനം പേരാണ് ആദ്യ ഡോസ് എടുത്തത്. 

ഈ വിഭാഗത്തിൽ രണ്ടു ഡോസും എടുത്തവർ 20.73 ശതമാനം മാത്രമാണ്. 15–15 പ്രായക്കാരിൽ ആദ്യ ഡോസ് എല്ലാവരും സ്വീകരിച്ചെങ്കിലും 28 ശതമാനം കുട്ടികൾ കൂടി രണ്ടാം ഡോസ് സ്വീകരിക്കാനുണ്ട്. 19.73 ശതമാനം ആളുകൾ മാത്രമാണ് ജില്ലയിൽ കരുതൽ ഡോസ് സ്വീകരിച്ചത്. 18 നു മുകളിലുള്ളവരിൽ 5 ശതമാനത്തോളം പേർ ഇനിയും രണ്ടാം ഡോസ് വാക്സിൻ എടുക്കാനുണ്ട്.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!