Connect with us

Breaking News

കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളിൽ വർധന

Published

on

Share our post

കണ്ണൂർ : ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ ജില്ലയിൽ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 10 ൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ 50 താഴെ മാത്രമായിരുന്നു കേസുകൾ.

എന്നാൽ 10 ദിവസത്തിനുള്ളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഇരട്ടിയോളം ഉയർന്നു. കേസുകൾ വർധിക്കുന്നതിനാൽ പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് കൂടുകയാണെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകിയ 11 ജില്ലകളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്.

മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകളും മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കാനും നിർദേശമുണ്ട്. കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യമുണ്ടായാൽ സജ്ജരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്.

പരിശോധന ലക്ഷണങ്ങളുള്ളവരിൽ മാത്രം

കോവിഡ് കേസുകൾ ക്രമേണ വർധിക്കുന്നുണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെയാണ് നിലവിൽ പരിശോധിക്കുന്നതെന്ന് ഡപ്യൂട്ടി ഡി.എം.ഒ ഡോ.എം.പ്രീത പറഞ്ഞു. നിലവിൽ വലിയ തോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം ജില്ലയിലില്ല. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റിയിൽ പെട്ടെന്ന് വലിയ വർധനയുണ്ടായെങ്കിൽ പരിശോധനകൾ വർധിപ്പിച്ചേക്കും.

പ്രോട്ടോക്കോൾ പാലിക്കണം

കോവിഡ് കേസുകൾ കുറയുകയും ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകൾ ദിവസേന നൽകുന്നത് ആരോഗ്യ വകുപ്പു നിർത്തലാക്കുകയും ചെയ്തതോടെ കോവിഡ് മഹാമാരി അവസാനിച്ചെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരാണ് ഏറെയും. സാനിറ്റൈസർ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമായി. കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

വാക്സിനേഷന് വേഗം കൂട്ടും

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷന് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ ക്യാംപുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഏതാനും സ്കൂളുകളിൽ മാത്രമാണ് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ നടത്താൻ കഴിഞ്ഞത്.

കോവിഡ് കേസുകൾ കുറഞ്ഞതോടെ വാക്സിൻ എടുക്കാനും ആളുകൾക്കു വിമുഖത വന്നതോടെയാണ് വാക്സിനേഷന്റെ വേഗം കുറഞ്ഞത്. സമയം കഴിഞ്ഞിട്ടും കരുതൽ ഡോസ് എടുക്കാത്തവർ ഏറെയാണ്. കുട്ടികളുടെ വാക്സിനേഷനും ജില്ലയിൽ വേഗം കുറവാണ്. 12–14 പ്രായത്തിലുള്ള കുട്ടികളിൽ 53.16 ശതമാനം പേരാണ് ആദ്യ ഡോസ് എടുത്തത്. 

ഈ വിഭാഗത്തിൽ രണ്ടു ഡോസും എടുത്തവർ 20.73 ശതമാനം മാത്രമാണ്. 15–15 പ്രായക്കാരിൽ ആദ്യ ഡോസ് എല്ലാവരും സ്വീകരിച്ചെങ്കിലും 28 ശതമാനം കുട്ടികൾ കൂടി രണ്ടാം ഡോസ് സ്വീകരിക്കാനുണ്ട്. 19.73 ശതമാനം ആളുകൾ മാത്രമാണ് ജില്ലയിൽ കരുതൽ ഡോസ് സ്വീകരിച്ചത്. 18 നു മുകളിലുള്ളവരിൽ 5 ശതമാനത്തോളം പേർ ഇനിയും രണ്ടാം ഡോസ് വാക്സിൻ എടുക്കാനുണ്ട്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!