Connect with us

Breaking News

കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു

Published

on

Share our post

കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയിലേക്ക് സംസ്ഥാനത്തെ കൃഷിഫാമുകള്‍ മാറുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകളുണ്ടാക്കുന്ന പദ്ധതിക്ക് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തില്‍ അടുത്ത മാസം തുടക്കമാകും. കൃഷിവകുപ്പിനു കീഴിലുള്ള 14 ഫാമുകളിലും ഗോത്രവര്‍ഗ മേഖലകളിലുമാണ് നടപ്പാക്കുന്നത്.

ഇതോടൊപ്പം, 140 അസംബ്ലി മണ്ഡലങ്ങളിലും മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം തുടങ്ങും. ഇതെപ്പറ്റി പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തുടര്‍ നടപടിയാകും. 2022-23 വര്‍ഷത്തില്‍ ബജറ്റില്‍ ഈ പദ്ധതിക്കായി 6.7 കോടി വകയിരുത്തിയിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ഫാം

102 വര്‍ഷം മുന്‍പ് രാജഭരണകാലത്ത് തുടങ്ങിയ ഈ ഫാമാണ് സംസ്ഥാനത്തെ ഏക സര്‍ട്ടിഫൈഡ് ജൈവ ഫാം. ഇവിടമാണ് പരമ്പരാഗത നെല്‍വിത്തുകള്‍ ലഭിക്കുന്ന ഏക കേന്ദ്രം. വിത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന നെല്ല് പലതരം ഉത്പന്നങ്ങളായി മാറ്റുന്നുമുണ്ട്. ആലുവ ഫാമില്‍ 10 വര്‍ഷമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല. പാടത്ത് ഇളക്കിമറിച്ച് താറാവുകള്‍ ചെറുകളകളെയും മറ്റും നശിപ്പിക്കുന്നു.

അടുത്തടുത്ത് കൃഷി ചെയ്യുന്നത് പലതരം നെല്‍വിത്തുകളായതിനാല്‍ എന്തെങ്കിലും രോഗം വന്നാലും പടരുന്നില്ല. ചാണകം നേരിട്ടല്ല ഉപയോഗിക്കുന്നത്. ഒരു ഏക്കറിന് ഒരു സീസണില്‍ അഞ്ചുകിലോ ചാണകമേ ഉപയോഗിക്കുന്നുള്ളു. പരിശോധനയില്‍ മണ്ണില്‍ ജൈവ കാര്‍ബണ്‍ സാന്നിധ്യം കൂടുതലാണെന്ന് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് പറഞ്ഞു.

ഗുരുതരമായ ആഗോളതാപന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളം മുന്നില്‍ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവ് കൂടുന്നതാണ്. ഇതിനു കാരണം ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നതാണ്.

ഭാവിയുടെ കൃഷി മാര്‍ഗം

കാലാവസ്ഥാ വ്യതിയാനത്തെ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി നേരിടുകയാണ് പ്രധാനം. കാര്‍ഷികവൃത്തിയില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതും മണ്ണില്‍ കൂടുതല്‍ കാര്‍ബണ്‍ പിടിച്ചു നിര്‍ത്തുന്നതുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതി. ആദ്യഘട്ടമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ പുതിയ രീതി നടപ്പാക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!