Connect with us

Breaking News

ഗർഭധാരണം മുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷി നിർണയം നേരത്തേയാക്കണം;നിർദേശവുമായി സാമൂഹിക ക്ഷേമവകുപ്പ്

Published

on

Share our post

ന്യൂഡൽഹി: ഗർഭധാരണംമുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷിനിർണയം നേരത്തേയാക്കണമെന്ന നിർദേശവുമായി സാമൂഹികനീതിക്ഷേമവകുപ്പ്. പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ച ഭിന്നശേഷിക്ഷേമം സംബന്ധിച്ച കരടുനയത്തിലാണ് ഈ നിർദേശം. ജില്ലാ ആശുപത്രികൾമുതൽ മുൻകൂർ നിർണയകേന്ദ്രങ്ങൾ (ഏർലി ഇന്റർവെൻഷൻ സെന്റുകൾ) തുടങ്ങണമെന്നും കരട് ശുപാർശ ചെയ്യുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നടപടികളടങ്ങിയ പുതിയനയം രൂപവത്‌കരിക്കാൻ കേന്ദ്ര സാമൂഹികക്ഷേമവകുപ്പ് ഒരുങ്ങുകയാണ്. ഇതിനായി തയ്യാറാക്കിയ കരട് നയത്തിൽ ഭിന്നശേഷിപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ നിർദേശിക്കുന്നുണ്ട്. പാരമ്പര്യം, പോഷകാഹാരക്കുറവ്, സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ, ചികിത്സപ്പിഴവ്, മാതാപിതാക്കളുടെ രക്തത്തിലെ സങ്കീർണതകൾ, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഭിന്നശേഷിക്ക് കാരണമാകുമെന്ന് കരടു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഭിന്നശേഷി അവസ്ഥയും മുൻകൂട്ടിയുള്ള നിർണയത്തിലൂടെ തടയാമെന്നും നയം വ്യക്തമാക്കുന്നു.

ആറുവയസ്സിനുള്ളിൽ വൈകല്യങ്ങൾ കണ്ടെത്തുന്നതിലൂടെ ചികിത്സയിലൂടെയും തെറാപ്പികളിലൂടെയും ഒരു പരിധിവരെ ഭിന്നശേഷി അവസ്ഥയിൽനിന്ന് കുട്ടികളെ സാധാരണനിലയിലാക്കാൻ സാധിക്കും. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പ്രാഥമികാരോഗ്യജീവനക്കാർ തുടങ്ങി താഴെത്തട്ടിൽ നിന്നുള്ള ബോധവത്കരണവും അവബോധവും ഇതിന് ആവശ്യമാണ്. രക്ഷിതാക്കൾക്കും പ്രത്യേക കൗൺസലിങ് നൽകണം. ഭിന്നശേഷിക്കാരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി.) പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ജൂലായ് ഒന്നിനുമുമ്പ്‌ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

2011-ലെ സെൻസസ് പ്രകാരം 2.68 കോടി ഭിന്നശേഷിക്കാർ ഇന്ത്യയിലുണ്ട്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.21 ശതമാനമാണ്. എന്നാൽ, എണ്ണത്തിൽ പത്തുവർഷത്തിനിടെ വർധനയുണ്ടായതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആകെ 21 വിഭാഗം ഭിന്നശേഷിക്കാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും കാഴ്ച, കേൾവി, പരസഹായമില്ലാതെ ചലിക്കാനാകാത്തവർ തുടങ്ങിയവരാണ്. 55 ശതമാനം പേർ സാക്ഷരരാണ്. എന്നാൽ, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണം അഞ്ചുശതമാനം മാത്രമാണെന്നും കരടിലുണ്ട്. കരടിൽ ജൂലായ് ഒന്നുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഇ-മെയിൽ :panda.dk@nic.in,policy.depwd@gmail.com

മറ്റു നിർദേശങ്ങൾ

  • ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ജില്ലാതല സെന്ററുകൾ വേണം.
  • വിവേചനമില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം. സ്കൂളുകളും കോളേജുകളും ഭിന്നശേഷിസൗഹൃദമാകണം.
  • ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകണം.
  • ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം.
  • വിദ്യാഭ്യാസ വീഡിയോകളിൽ ആംഗ്യഭാഷ ഉൾപ്പെടുത്തണം.

Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!