Connect with us

Breaking News

അന്ന് മധു, ഇന്ന് ചന്ദ്രൻ; വയറുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല, തല്ലിക്കൊന്നു

Published

on

Share our post

ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ”വയറു വേദനിക്കുന്നു” എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ (തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്‍ത്തുന്നവര്‍ വീണുകിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മേയ് 28-ന് പെരുങ്ങുഴി ശവപാര്‍പതി ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെയാണ് തുളസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് തുണികൊണ്ട് കെട്ടിയിട്ടശേഷമായിരുന്നു വിചാരണ. ചന്ദ്രനെ കെട്ടിയിട്ട് മോഷണത്തെക്കുറിച്ച് ചോദിക്കുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ദൃശ്യങ്ങളില്‍ ചന്ദ്രന്‍ അവശനായിരുന്നു. എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്പ് ചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് എത്തുമ്പോഴും ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും മര്‍ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മനുഷ്യത്വം നശിച്ച ഒരുകൂട്ടമാളുകളുടെ ക്രൂരമര്‍ദനമാണ് ചന്ദ്രന്റെ ദാരുണാന്ത്യത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ ചന്ദ്രന്‍ (55) മരിച്ചത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രന്റെ സഹോദരന്‍ ശാന്തി ആറ്റിങ്ങല്‍ പോലീസില്‍ പരാതിയും നല്‍കി. ചന്ദ്രനെ പെരുങ്ങുഴിയില്‍ വെച്ച് നാട്ടുകാര്‍ മര്‍ദിച്ചതാണ് ശാരീരികാസ്വസ്ഥതയ്ക്കും പിന്നീട് മരണത്തിനും കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 28-നാണ് പെരുങ്ങുഴിയില്‍ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിടുകയും ചിറയിന്‍കീഴ് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. പിറ്റേദിവസമാണ് സഹോദരനായ ശാന്തിയെ പോലീസ് വിവരമറിയിക്കുന്നത്. ശാന്തി ബന്ധുവുമായി സ്റ്റേഷനിലെത്തുകയും ചന്ദ്രനെ ജാമ്യത്തിലെടുക്കുകയും ചെയ്തു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ചന്ദ്രൻ മേയ് 30-ന് വലിയകുന്ന് ആസ്പത്രിയിലും 31-ന് വേങ്ങോട് കുടുംബാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി.

വേങ്ങോട് ആശുപത്രിയില്‍ നിന്ന് തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ജൂണ്‍ 9ന് രാത്രിയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. 10ന് രാത്രിയോടെ മരിച്ചു. മെഡിക്കല്‍ കോളേജിലെ മൃതദേഹ പരിശോധനകള്‍ ക്ക് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!