Connect with us

Breaking News

തേങ്ങയുടെ ഉത്‌പാദനം കൂടിയിട്ടും വില കുറഞ്ഞതിനാൽ കർഷകർക്ക് ഗുണമില്ല

Published

on

Share our post

കണ്ണൂർ : കാർഷിക വിളകളിൽ കർഷകരെ കണ്ണീര് കുടിപ്പിച്ച് തേങ്ങ. ഒന്നര മാസമായി വിലയിൽ ഒരു മാറ്റവുമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 24 രൂപ മുതൽ 25 രൂപ വരെയാണ് ആഴ്ചകളായി ലഭിക്കുന്ന വില.

മികച്ച ഉത്‌പാദനം ലഭിച്ച വർഷമായിട്ടും വില താഴ്ന്നുകിടക്കുന്നതിനാൽ കർഷകർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ദിവസേന ശരാശരി 30 ടണ്ണിനടുത്ത് പച്ചതേങ്ങ പ്രാദേശിക വ്യാപാരകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ 80 ശതമാനവും തമിഴ്നാട്ടിലേക്ക് കയറ്റിപ്പോവുകയാണ്. പ്രാദേശിക ആവശ്യങ്ങൾക്ക് അവശേഷിക്കുന്ന തേങ്ങ മാത്രമാണ് വേണ്ടിവരുന്നത്. സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം മലയോരത്തെവിടെയുമില്ലാത്തത് കർഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

തെങ്ങുകയറുന്നവർക്കും പൊതിക്കുന്നവർക്കുമുള്ള കൂലി വർധിപ്പിച്ചിരിക്കുകയാണ്. തെങ്ങൊന്നിന് 40 രൂപയാണ് പുതിയ കയറ്റക്കൂലി. പൊതിക്കുന്നതിന് 1.20 രൂപ വരെയായിട്ടുണ്ട്. ഇതര കാർഷിക ജോലികൾക്കും കൂലിവർധനവുണ്ട്. മറ്റ് ചെലവും കഴിഞ്ഞാൽ കർഷകന് ബാക്കിയൊന്നുമില്ലാത്ത സ്ഥിതിയാണെന്നാണ് പരാതി. അതേസമയം, വെളിച്ചെണ്ണ വില കിലോഗ്രാമിന് 145 രൂപയാണ്.

ഏതാനും വർഷം മുൻപുവരെ സക്രിയമായിരുന്ന കൊപ്ര അട്ടികൾ ഇല്ലാതായത് തേങ്ങ സംസ്കരണ മേഖലയ്ക്ക് തിരിച്ചടിയായി. ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകിയിരുന്ന മേഖലയായിരുന്നു ഇത്. വൻകിട മില്ലുകളുടെ നിയന്ത്രണങ്ങൾക്ക് വിട്ടുകൊടുക്കാതെ വില നിയന്ത്രിക്കുന്നതിൽ നാടൻ തേങ്ങയട്ടികൾ സഹായകമായിരുന്നു. മഴക്കാലത്തുൾപ്പെടെ മലയോരത്തെ തേങ്ങ സംസ്കരിക്കുന്നതിന് ഇതുമൂലം കഴിഞ്ഞു. തൊഴിലാളിക്ഷാമവും ഉത്‌പാദനത്തകർച്ചയും അട്ടികൾ ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. വേനൽക്കാലത്തുള്ള കൊപ്രയാക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കാലാവസ്ഥ അനിശ്ചിതത്വത്തിലായതിനാൽ ഇതിനും തടസ്സങ്ങൾ നിരവധിയാണ്.

പ്രതിസന്ധികൾ ഏറെയാണെങ്കിലും മലയോരകർഷകർക്ക് തെങ്ങുകൃഷിയോടാണ് ഇപ്പോഴും പ്രിയം. റബ്ബറിനെക്കാൾ പുതുതായി ചെയ്യുന്നത് തെങ്ങുകൃഷിയാണ്. നഴ്സറികളിൽ കൂടുതലായി വിറ്റഴിയുന്നതും തെങ്ങ്‌ തന്നെ .അത്യുത്പാദന ശേഷിയുള്ള കുള്ളൻ ഇനത്തിലുള്ള തെങ്ങാണ് ആവശ്യക്കാർ കൊണ്ടുപോകുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!