Connect with us

Breaking News

കാർഷികോൽപ്പന്ന വിപണനത്തിന് കൂട്ടായ്‌മകൾ

Published

on

Share our post

തിരുവനന്തപുരം : കൃഷി ആദായകരമാക്കാൻ തുടക്കമിട്ട കൂട്ടായ്‌മകൾ കാർഷികോൽപ്പന്ന വിപണനത്തിലേക്കും. വരുന്ന അഞ്ചുവർഷം കാർഷിക മേഖലയിൽ ഊന്നൽ നൽകേണ്ടത്‌ ഇതിനായിരിക്കണമെന്ന്‌ ആസൂത്രണ ബോർഡ്‌ നിർദേശിച്ചു. പതിനാലാം പദ്ധതി കരട്‌ നയരേഖയിൽ കാർഷികമേഖലയിൽ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിർദേശവുമിതാണ്‌. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളും കുടുംബശ്രീയും കൂട്ടായ്‌മകൾക്ക്‌ നേതൃത്വം നൽകും. കർഷക ഉൽപ്പാദക കമ്പനികളും മറ്റു കുട്ടായ്‌മകളും ഭാഗമാകും. വീട്ടിടങ്ങളിലെ കാർഷികവിളകളുടെ വിപണന സൗകര്യമൊരുക്കലായിരിക്കും പ്രധാന ലക്ഷ്യം. വീട്ടിടങ്ങളിൽ പച്ചക്കറി ഉൾപ്പെടെ കാർഷിക വിളകൾ, കാലിവളർത്തൽ, മത്സ്യം, തേനീച്ച, പട്ടുനൂൽ പുഴു വളർത്തൽ തുടങ്ങിയവയുടെ സയോജനം ഉറപ്പാക്കും. ഉൽപ്പാദകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ നേരിട്ട്‌ സംഭരിച്ച്‌ വിപണനം ചെയ്യും. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കും.

നാളികേരം, പച്ചക്കറികൾ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ വ്യവസ്ഥിത വിതരണശൃംഖല ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ശീതീകരണ സൗകര്യമുള്ള ഒരു പ്രാഥമിക ഗ്രാമീണ കാർഷിക വിപണി ബ്ലോക്കുതലത്തിൽ പോഷക വിപണിയാകണം. കർഷക, കർഷക സഹകരണ സംഘങ്ങൾ, കർഷക ഉൽപ്പാദന കമ്പനികൾ എന്നിവയെയും ഇവയുമായി ബന്ധിപ്പിക്കണം. മൂല്യവർധന–സംസ്‌കരണ മേഖലയിൽ വിപണികളുടെ ഫെഡറേഷനുകൾ സൃഷ്ടിക്കണം. സംയോജിത കൃഷിക്കായിരിക്കും മുൻഗണന.

മൂല്യവർധന, സംസ്‌കരണ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തേടും. കൃഷിക്ക്‌ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കും. സംയോജിത പോഷക പരിപാലനവും സംയോജിത കീടപരിപാലനവും ഉറപ്പാക്കും. കൃഷി ഓഫീസർമാർ കർഷകർക്കായി കൂടുതൽ സമയം ചെലവഴിക്കണം. ഇതിനായി എല്ലാ കൃഷി ഭവനുകളെയും സ്‌മാർട്ടാക്കും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!