Connect with us

Breaking News

കാർഷികോൽപ്പന്ന വിപണനത്തിന് കൂട്ടായ്‌മകൾ

Published

on

Share our post

തിരുവനന്തപുരം : കൃഷി ആദായകരമാക്കാൻ തുടക്കമിട്ട കൂട്ടായ്‌മകൾ കാർഷികോൽപ്പന്ന വിപണനത്തിലേക്കും. വരുന്ന അഞ്ചുവർഷം കാർഷിക മേഖലയിൽ ഊന്നൽ നൽകേണ്ടത്‌ ഇതിനായിരിക്കണമെന്ന്‌ ആസൂത്രണ ബോർഡ്‌ നിർദേശിച്ചു. പതിനാലാം പദ്ധതി കരട്‌ നയരേഖയിൽ കാർഷികമേഖലയിൽ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിർദേശവുമിതാണ്‌. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളും കുടുംബശ്രീയും കൂട്ടായ്‌മകൾക്ക്‌ നേതൃത്വം നൽകും. കർഷക ഉൽപ്പാദക കമ്പനികളും മറ്റു കുട്ടായ്‌മകളും ഭാഗമാകും. വീട്ടിടങ്ങളിലെ കാർഷികവിളകളുടെ വിപണന സൗകര്യമൊരുക്കലായിരിക്കും പ്രധാന ലക്ഷ്യം. വീട്ടിടങ്ങളിൽ പച്ചക്കറി ഉൾപ്പെടെ കാർഷിക വിളകൾ, കാലിവളർത്തൽ, മത്സ്യം, തേനീച്ച, പട്ടുനൂൽ പുഴു വളർത്തൽ തുടങ്ങിയവയുടെ സയോജനം ഉറപ്പാക്കും. ഉൽപ്പാദകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ നേരിട്ട്‌ സംഭരിച്ച്‌ വിപണനം ചെയ്യും. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കും.

നാളികേരം, പച്ചക്കറികൾ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ വ്യവസ്ഥിത വിതരണശൃംഖല ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ശീതീകരണ സൗകര്യമുള്ള ഒരു പ്രാഥമിക ഗ്രാമീണ കാർഷിക വിപണി ബ്ലോക്കുതലത്തിൽ പോഷക വിപണിയാകണം. കർഷക, കർഷക സഹകരണ സംഘങ്ങൾ, കർഷക ഉൽപ്പാദന കമ്പനികൾ എന്നിവയെയും ഇവയുമായി ബന്ധിപ്പിക്കണം. മൂല്യവർധന–സംസ്‌കരണ മേഖലയിൽ വിപണികളുടെ ഫെഡറേഷനുകൾ സൃഷ്ടിക്കണം. സംയോജിത കൃഷിക്കായിരിക്കും മുൻഗണന.

മൂല്യവർധന, സംസ്‌കരണ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തേടും. കൃഷിക്ക്‌ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കും. സംയോജിത പോഷക പരിപാലനവും സംയോജിത കീടപരിപാലനവും ഉറപ്പാക്കും. കൃഷി ഓഫീസർമാർ കർഷകർക്കായി കൂടുതൽ സമയം ചെലവഴിക്കണം. ഇതിനായി എല്ലാ കൃഷി ഭവനുകളെയും സ്‌മാർട്ടാക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!